കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അബുദബി: കുവൈത്തിലെ സൈനിക ക്യാമ്പിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎഇ. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ കുവൈത്ത് സായുധ സേനയിലെ 10 അംഗങ്ങൾക്ക് പരുക്കേറ്റിരുന്നു.
കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്ന് യുഎഇ ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളുടെയും പശ്ചിമേഷ്യയുടെയും സമാധാന അന്തരീക്ഷം തകർക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ പരുക്കേറ്റ 10 സൈനികരും യുഎഇ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.
ഇറാനെതിരായ യുഎസ്-ഇസ്റാഈൽ യുദ്ധം 30 ദിവസം പിന്നിടുന്ന വേളയിലാണ് അയൽരാജ്യമായ കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. കരയുദ്ധം ആരംഭിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ നേരത്തെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലുണ്ടായ പുതിയ ആക്രമണം മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
uae has strongly condemned iran’s attack on kuwait, expressing solidarity and support for the gulf nation. authorities stressed the need for restraint, de escalation, and collective efforts to maintain regional security and stability amid rising tensions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."