റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി സഊദി മന്ത്രാലയം; പൂഴ്ത്തിവെപ്പും അമിതവിലയും തടയാൻ കർശന നടപടി
റിയാദ്: റമദാൻ വിപണികളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിലവാരം നിരീക്ഷിക്കുന്നതിനുമായി സഊദി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി പരിശോധനകൾ ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ മന്ത്രാലയത്തിന്റെ ഫീൽഡ് ടീമുകൾ വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്.
റമദാനിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളുടെയും പ്രത്യേക ഉൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കുക, ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുക, വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അമിതവില ഈടാക്കുന്നുണ്ടോ എന്നും പരിശോധിക്കുക, പൂഴ്ത്തിവെപ്പ് തടയുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. നിയമലംഘകർക്കെതിരെ കർശന നിർദേശങ്ങളാണ് മന്ത്രാലയം പറപ്പെടുവിപ്പിച്ചിരിക്കുന്നത്. വിപണികളിലേക്ക് തടസ്സമില്ലാതെ സാധനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈ ചെയിനുകളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും ഊർജ്ജിതമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.
Saudi Ministry of Commerce launches nationwide inspection tours to ensure food supply stability and price control ahead of Ramadan. Field teams are monitoring essential goods, stock availability, and consumer rights protection across all regions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."