ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു
ന്യൂഡൽഹി: വീണ്ടും ഇസ്റാഈൽ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 24, 25 തീയതികളിൽ മോദി ഇസ്റാഈലിലെത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
അമേരിക്കൻ ജൂത സംഘടനകളുടെ യോഗത്തിൽ സംസാരിക്കവെയാണ് നെതന്യാഹു മോദിയുടെ സന്ദർശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. "അടുത്ത ആഴ്ച ആരാണ് ഇവിടെ വരുന്നത്? അത് നരേന്ദ്ര മോദിയാണ്" എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. സന്ദർശന വേളയിൽ ഇസ്റാഈൽ പാർലമെന്റായ 'നെസെറ്റിൽ' മോദി പ്രസംഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
140 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു ലോകശക്തിയാണെന്നും, വലിയ സ്വാധീനമുള്ള രാജ്യമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇന്ത്യ-ഇസ്റാഈൽ ബന്ധം ശക്തമാണെന്നും, വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് മോദിയുമായി ചർച്ചകൾ നടത്തുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഇസ്റാഈൽ സന്ദർശിക്കുന്നത്. 2017 ജൂലൈയിലായിരുന്നു ഇതിനുമുമ്പ് അദ്ദേഹം ഇസ്റാഈൽ സന്ദർശിച്ചത്.
Indian Prime Minister Narendra Modi is set to visit Israel on February 24-25, as officially announced by Israeli Prime Minister Benjamin Netanyahu. This marks Modi's third visit to Israel, aiming to strengthen bilateral ties in defense, technology, and counter-terrorism cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."