HOME
DETAILS

ആദ്യ വേനല്‍മഴയില്‍ തന്നെ മുങ്ങി ദേശീയപാത; മേല്‍പ്പാലത്തിലെ വിള്ളല്‍ കരാര്‍ കമ്പനി രാത്രിയില്‍ തന്നെ ടാറിട്ട് മൂടി

  
Web Desk
February 24, 2026 | 3:35 AM

new national highway floods in first rain contractor accused of secretly patching flyover cracks at night

 

കൊല്ലം: മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന ആദ്യ വേനല്‍മഴയില്‍ തന്നെ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാത വെള്ളക്കെട്ടില്‍ മുങ്ങി. കൊട്ടിയം, പാറക്കുളം ഭാഗങ്ങളില്‍ സര്‍വീസ് റോഡുകള്‍ തോടുകളായി മാറിയതോടെ വാഹനയാത്രക്കാര്‍ ദുരിതത്തിലായി. ഇതിനിടെ, മേല്‍പ്പാലങ്ങളില്‍ രൂപപ്പെട്ട വിള്ളലുകള്‍ കരാര്‍ കമ്പനി രാത്രിയോടുരാത്രി ടാറിട്ട് അടച്ചതായും ആക്ഷേപം ഉയര്‍ന്നു.

കൊട്ടിയം കിംസ് ആശുപത്രിക്ക് മുന്നിലും പാറക്കുളം ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മേല്‍പ്പാലത്തില്‍ നിന്നുള്ള വെള്ളം പൈപ്പുകള്‍ വഴി നേരിട്ട് സര്‍വീസ് റോഡിലേക്ക് ഒഴുക്കിവിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. പാറക്കുളത്തും കൊട്ടിയത്തും ആര്‍.ഇ (RE) വാളിന്റെ വിടവുകളിലൂടെ വെള്ളം ചോരുകയും മേല്‍പ്പാലത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിന് പകരം കരാര്‍ കമ്പനി രാത്രിയില്‍ ടാറിട്ട് വിള്ളലുകള്‍ മൂടുകയായിരുന്നു.

 

 ജില്ലാ കലക്ടറും ജനപ്രതിനിധികളും നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചാണ് കരാര്‍ കമ്പനിയുടെ ഈ രഹസ്യനീക്കം നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓടകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമല്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുകയും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്യുന്നു. ദേശീയപാത പൂര്‍ത്തിയാകുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്ന് കരുതിയവര്‍ക്ക് വലിയ നിരാശയാണുണ്ടായിരിക്കുന്നത്. മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍ പുനഃക്രമീകരിക്കുകയും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും വേണമെന്നാണ് ഉയരുന്ന ആവശ്യം.

The newly constructed National Highway in Kollam faced severe waterlogging after the first summer rain, with service roads in Kottiyam and Parakkulam becoming impassable. Allegations have also surfaced against the contracting company for secretly filling cracks on the flyover with tar at night, ignoring calls for a scientific safety audit and public concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി ഫൈനൽ ഇന്ന്: ഒമ്പതാം കിരീടം തേടി കർണാടക; കന്നി കിരീടത്തിനായി ജമ്മു കശ്മീർ

Cricket
  •  2 hours ago
No Image

തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോ.’ ഉപയോഗിക്കാം: അപ്പീലുകള്‍ തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  2 hours ago
No Image

UAE Weather Alert: യു.എ.ഇയില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ്; കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴ്ന്നു

Weather
  •  2 hours ago
No Image

'ജിഹാദ്' പ്രയോഗത്തിന് നിയന്ത്രണം; വാർത്താ ചാനലുകൾക്ക് പുതിയ മാർഗരേഖയുമായി എൻ.ബി.ഡി.എസ്.എ; സീ ന്യൂസ്, ന്യൂസ് 18 ഉൾപ്പെടെയുള്ള ചാനലുകൾക്ക് താക്കീത്

National
  •  2 hours ago
No Image

സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് പിരിയും

Kerala
  •  2 hours ago
No Image

ആലപ്പുഴയില്‍ മൂന്ന് വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം;  ചെറുവിരല്‍ കടിച്ചെടുത്തു 

Kerala
  •  2 hours ago
No Image

ഇറാനിലെ ഇന്ത്യക്കാർ രാജ്യംവിടണം: വിദേശകാര്യ മന്ത്രാലയം

International
  •  3 hours ago
No Image

സർക്കാരുമായുള്ള ചർച്ച പാളി; സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം 9ാം ദിനത്തിൽ; ദുരിതത്തിലായി രോഗികൾ

Kerala
  •  3 hours ago
No Image

കാട്ടാക്കടയിലെ രണ്ടരവയസ്സുകാരിയുടെ മരണം: ചികിത്സാപ്പിഴവെന്ന് കുടുംബം; ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  3 hours ago
No Image

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

Kerala
  •  3 hours ago