ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
അബുദബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ വലിയ പരാജയമാണെന്നും ഇത് ഇറാനെ അന്താരാഷ്ട്ര തലത്തിൽ കൂടതൽ ഒറ്റപ്പെടുത്താനെ സഹായിക്കൂയെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. നിർണ്ണായകമായ ഒരു ഘട്ടത്തിൽ അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ സ്വീകരിച്ച നിലപാട് തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാനിയൻ പ്രകോപനങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചത്.
ഇറാന്റെ യുദ്ധം ഒരിക്കലും അതിന്റെ അയൽക്കാർക്ക് എതിരെയാകരുതെന്ന് ഡോ. അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. മേഖലയിലെ ഏറ്റവും വലിയ ഭീഷണിയായി ഇറാനെ കാണുന്നവർക്ക് കരുത്തുപകരുന്നതാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ. ഇറാന്റെ മിസൈൽ പദ്ധതികൾ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് കരുതുന്നവരുടെ ആശങ്ക ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ മേഖലയിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ എത്രയും വേഗം യുക്തിയിലേക്ക് മടങ്ങണം എന്നും അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷങ്ങൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നത് മേഖലയിൽ പിരിമുറുക്കം കൂട്ടുമെന്നും ഇത് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഗർഗാഷ് ഓർമ്മിപ്പിച്ചു. യുഎസ്-ഇസ്റാഈൽ സഖ്യവുമായുള്ള സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി ഇറാൻ വ്യാപിപ്പിച്ച സാഹചര്യത്തിലാണ് യുഎഇയുടെ കടുത്ത പ്രതികരണം.
uae presidential diplomatic adviser dr anwar gargash stated that attacking gulf countries will only deepen iran’s international isolation. he emphasized the need for regional stability, dialogue and diplomatic solutions amid escalating tensions in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."