HOME
DETAILS

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

  
Web Desk
April 08, 2026 | 5:15 PM

west asian conflict luggage blow to air passengers airlines hike rates

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിമാനയാത്രക്കാർക്ക് ഇരുട്ടടിയായി ലഗേജ് നിരക്കുകളിൽ വൻ വർധന. ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കൻ വിമാനക്കമ്പനികൾ ബാഗേജ് ഫീസിൽ വർധനവ് വരുത്തിയത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഭീമമായ നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു.

ബാഗേജ് നിരക്കുകൾ ഇങ്ങനെ:

ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ആദ്യ ബാഗ്: 45 ഡോളർ (ഏകദേശം 4,158 രൂപ) - (10 ഡോളറിന്റെ വർധന)

രണ്ടാം ബാഗ്: 55 ഡോളർ (ഏകദേശം 5,082 രൂപ)

മൂന്നാം ബാഗ്: 200 ഡോളർ (ഏകദേശം 18,482 രൂപ)

കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാരെയാണ് ഈ തീരുമാനം വല്ലാതെ ബാധിക്കുക. ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ വിപണിയെ ഉലച്ചത്. യുദ്ധത്തിന് മുമ്പ് ഗാലന് 2.50 ഡോളർ ആയിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിൽ എത്തിനിൽക്കുകയാണ്. ഇന്ധനവില വർധനയ്ക്ക് പുറമെ, യുദ്ധമേഖല ഒഴിവാക്കാനായി വിമാനങ്ങൾ ദീർഘദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും കമ്പനികളുടെ പ്രവർത്തന ചിലവ് വർധിപ്പിച്ചു.

ലാഭക്കൊയ്ത്തിനിടയിലെ പിടിച്ചുപറി?

ഇന്ധനവില വർധനവ് ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടുമ്പോഴും വിമാനക്കമ്പനികൾ വൻ ലാഭത്തിലാണ് മുന്നേറുന്നത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഡെൽറ്റ എയർലൈൻസ് മാത്രം 100 കോടി ഡോളറിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. വൻ ലാഭമുണ്ടാക്കുമ്പോഴും സാധാരണ യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

അമേരിക്കൻ കമ്പനികൾക്ക് പുറമെ രാജ്യാന്തര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്‌സ് തുടങ്ങിയവരും ഇന്ധന സർചാർജ് എന്ന പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കിത്തുടങ്ങി. യുദ്ധം അവസാനിച്ചാൽ ഈ നിരക്കുകൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

As the conflict in West Asia causes jet fuel prices to nearly double, major American airlines including Delta, United, and JetBlue have significantly increased their baggage fees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേമത്ത് ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചു: സിപിഐ നേതാവ് വി.എസ്. സുലോചനനെ പുറത്താക്കി; ബിജെപി ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

Kerala
  •  a day ago
No Image

യുഎഇയിൽ ബാങ്കിംഗ് നിയമങ്ങൾ കർശനമാകുന്നു; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സെൻട്രൽ ബാങ്കിന്റെ പുതിയ നീക്കം

uae
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

Kerala
  •  a day ago
No Image

വിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; സുമന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

crime
  •  a day ago
No Image

തമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് വെറും എംഎൽഎ'; മാസത്തിലൊരിക്കൽ എത്തുമെന്ന് വിജയ്, പരിഹസിച്ച് പ്രതിപക്ഷം

National
  •  a day ago
No Image

നിങ്ങളുടെ സമ്പാദ്യം ഇവിടെ സുരക്ഷിതം; വമ്പൻ സ്രാവുകൾ യുഎഇയിലേക്ക് താവളം മാറ്റുന്നതിന് പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പരാതി

Kerala
  •  a day ago
No Image

മാരക പകർച്ചവ്യാധികൾക്ക് വഴിതുറന്ന് വന്യജീവി വ്യാപാരം; രോഗസാധ്യത 50% വർദ്ധിക്കുന്നതായി പഠനം

International
  •  a day ago
No Image

സമൂഹ നന്മയ്ക്കായി 100 മില്യൺ ദിർഹം; എൻജിഒകളെ ശാക്തീകരിക്കാൻ യുഎഇയുടെ പുതിയ പദ്ധതി

uae
  •  a day ago
No Image

പന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a day ago