HOME
DETAILS

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

  
Web Desk
April 08, 2026 | 5:15 PM

west asian conflict luggage blow to air passengers airlines hike rates

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിമാനയാത്രക്കാർക്ക് ഇരുട്ടടിയായി ലഗേജ് നിരക്കുകളിൽ വൻ വർധന. ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കൻ വിമാനക്കമ്പനികൾ ബാഗേജ് ഫീസിൽ വർധനവ് വരുത്തിയത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഭീമമായ നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു.

ബാഗേജ് നിരക്കുകൾ ഇങ്ങനെ:

ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ആദ്യ ബാഗ്: 45 ഡോളർ (ഏകദേശം 4,158 രൂപ) - (10 ഡോളറിന്റെ വർധന)

രണ്ടാം ബാഗ്: 55 ഡോളർ (ഏകദേശം 5,082 രൂപ)

മൂന്നാം ബാഗ്: 200 ഡോളർ (ഏകദേശം 18,482 രൂപ)

കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാരെയാണ് ഈ തീരുമാനം വല്ലാതെ ബാധിക്കുക. ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ വിപണിയെ ഉലച്ചത്. യുദ്ധത്തിന് മുമ്പ് ഗാലന് 2.50 ഡോളർ ആയിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിൽ എത്തിനിൽക്കുകയാണ്. ഇന്ധനവില വർധനയ്ക്ക് പുറമെ, യുദ്ധമേഖല ഒഴിവാക്കാനായി വിമാനങ്ങൾ ദീർഘദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും കമ്പനികളുടെ പ്രവർത്തന ചിലവ് വർധിപ്പിച്ചു.

ലാഭക്കൊയ്ത്തിനിടയിലെ പിടിച്ചുപറി?

ഇന്ധനവില വർധനവ് ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടുമ്പോഴും വിമാനക്കമ്പനികൾ വൻ ലാഭത്തിലാണ് മുന്നേറുന്നത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഡെൽറ്റ എയർലൈൻസ് മാത്രം 100 കോടി ഡോളറിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. വൻ ലാഭമുണ്ടാക്കുമ്പോഴും സാധാരണ യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

അമേരിക്കൻ കമ്പനികൾക്ക് പുറമെ രാജ്യാന്തര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്‌സ് തുടങ്ങിയവരും ഇന്ധന സർചാർജ് എന്ന പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കിത്തുടങ്ങി. യുദ്ധം അവസാനിച്ചാൽ ഈ നിരക്കുകൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

As the conflict in West Asia causes jet fuel prices to nearly double, major American airlines including Delta, United, and JetBlue have significantly increased their baggage fees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  3 hours ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  3 hours ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  3 hours ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  4 hours ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  4 hours ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

ഉദ്യോഗസ്ഥരുടെ വോട്ടിങ് പ്രതിസന്ധിയിൽ; പോസ്റ്റൽ ബാലറ്റുകൾ എത്തിയില്ല, ഹൈക്കോടതി ഇടപെടുന്നു

Kerala
  •  5 hours ago
No Image

ടി-20യിൽ 600*; ചരിത്രം സൃഷ്ടിച്ച് ജോസേട്ടൻ

Cricket
  •  5 hours ago
No Image

സൈനിക നടപടിയിൽ നിന്ന് സാമ്പത്തിക ഉപരോധത്തിലേക്ക്; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

International
  •  5 hours ago
No Image

കലയും എണ്ണയും ചേര്‍ന്നൊരുക്കം; റിയാദില്‍ 'ബ്ലാക്ക് ഗോള്‍ഡ് മ്യൂസിയം' ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  5 hours ago