HOME
DETAILS

ഗൾഫ് സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ഒന്നിച്ച് നേരിടും; ആക്രമണങ്ങളെ അപലപിച്ച് ജി.സി.സി മന്ത്രിതല യോഗം

  
March 02, 2026 | 11:54 AM

gcc condemns iranian attacks regional security 2026

റിയാദ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന സൈനികാക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) മന്ത്രിതല സമിതി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന 50-ാമത് മന്ത്രിതല യോഗത്തിലാണ് കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അൽഥാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ 

ഫെബ്രുവരി 28 മുതൽ യു.എ.ഇ, ബഹ്‌റൈൻ, സഊദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കൗൺസിൽ ശക്തമായി അപലപിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഒറ്റക്കെട്ടായി ആക്രമണത്തെ നേരിടുമെന്നും തീരുമാനമെടുത്തു. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗരാജ്യങ്ങൾക്കുണ്ട്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കും.

ഇറാൻ്റെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും സായുധ സേനയും കാണിച്ച കരുത്തിനെ യോഗം അഭിനന്ദിച്ചു. ജി.സി.സി രാജ്യങ്ങൾ നിരന്തരം നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും ഇറാൻ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത് ഖേദകരമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ഒമാൻ്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച കൗൺസിൽ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും ആവശ്യപ്പെട്ടു.

The GCC Ministerial Council, in its 50th extraordinary meeting, strongly condemned the Iranian missile and drone attacks on member states. The Council affirmed that the security of GCC nations is indivisible and that member states reserve the legal right to self-defense under Article 51 of the UN Charter to protect their sovereignty and citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  3 hours ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  3 hours ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  4 hours ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  4 hours ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  5 hours ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  5 hours ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  5 hours ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  5 hours ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  5 hours ago