ഗൾഫ് സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ഒന്നിച്ച് നേരിടും; ആക്രമണങ്ങളെ അപലപിച്ച് ജി.സി.സി മന്ത്രിതല യോഗം
റിയാദ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന സൈനികാക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) മന്ത്രിതല സമിതി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന 50-ാമത് മന്ത്രിതല യോഗത്തിലാണ് കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അൽഥാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
ഫെബ്രുവരി 28 മുതൽ യു.എ.ഇ, ബഹ്‌റൈൻ, സഊദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കൗൺസിൽ ശക്തമായി അപലപിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഒറ്റക്കെട്ടായി ആക്രമണത്തെ നേരിടുമെന്നും തീരുമാനമെടുത്തു. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗരാജ്യങ്ങൾക്കുണ്ട്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കും.
ഇറാൻ്റെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും സായുധ സേനയും കാണിച്ച കരുത്തിനെ യോഗം അഭിനന്ദിച്ചു. ജി.സി.സി രാജ്യങ്ങൾ നിരന്തരം നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും ഇറാൻ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത് ഖേദകരമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ഒമാൻ്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച കൗൺസിൽ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും ആവശ്യപ്പെട്ടു.
The GCC Ministerial Council, in its 50th extraordinary meeting, strongly condemned the Iranian missile and drone attacks on member states. The Council affirmed that the security of GCC nations is indivisible and that member states reserve the legal right to self-defense under Article 51 of the UN Charter to protect their sovereignty and citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."