രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: തെളിവെടുപ്പിൽ വീഴ്ച; ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു. ഡിജിപിയുടെ ശുപാർശയെത്തുടർന്ന് ആഭ്യന്തര വകുപ്പാണ് നടപടിയെടുത്തത്.
രാഹുലിനെ തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ പ്രത്യേക നിർദേശമുണ്ടായിട്ടും ഡിവൈഎസ്പി സ്ഥലത്തെത്തിയില്ല. തെളിവെടുപ്പ് സമയത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ ഡിവൈഎസ്പി പരാജയപ്പെട്ടു. വീഴ്ചയെക്കുറിച്ച് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഡിജിപി ഉടൻ തീരുമാനിക്കും.
അതേസമയം, ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലെ രണ്ടാമത്തെ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന ഹരജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമയം തേടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ സമയം ആവശ്യപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.
അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാൻ രാഹുൽ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടരുത് എന്ന കർശന ഉപാധിയോടെയായിരുന്നു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്.
ongoing sexual assault case against Rahul Mamkoottathil, Thiruvalla DYSP S. Nandakumar has been suspended for serious lapses during the evidence collection process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."