HOME
DETAILS

ചെക്ക്പോസ്റ്റുകളിൽ സുരക്ഷ വർധിപ്പിച്ച് എക്‌സൈസ്; 13 ഓഫിസർമാരെ കൂടി നിയമിക്കാൻ തീരുമാനം 

  
കെ. ഷിന്റുലാൽ
March 09, 2026 | 2:28 AM

excise department strengthens security at checkposts decision taken to appoint 13 more officers

കോഴിക്കോട്: അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കേരളത്തിലെത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെക്ക്പോസ്റ്റുകളിൽ സുരക്ഷ വർധിപ്പിച്ച് എക്‌സൈസ്. സംസ്ഥാന അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളിലുൾപ്പെടെ കൂടുതൽ ഓഫിസർമാരുടെ സേവനം ഉറപ്പുവരുത്താനാണ് എക്‌സൈസ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ ചെക്ക്പോസ്റ്റുകളിൽ 13 സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തിക പുതുതായി സൃഷ്ടിച്ചു. ഇവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരെ വിന്യസിപ്പിക്കാനാണ് തീരുമാനം. 

 തിരുവനന്തപുരം അരുവിക്കര ചെക്ക്പോസ്റ്റിലും പെരുമ്പഴുതൂർ ചെക്ക്പോസ്റ്റിലും രണ്ട് വീതം സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തികയും നെയ്യാൻ ഡാം, അറക്കുന്ന്കടവ്, മാവിളക്കടവ്, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ഒന്നു വീതം സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തികയും പുതുതായി അനുവദിച്ചിട്ടുണ്ട്. കൊല്ലം അച്ചൻകോവിൽ ചെക്ക്പോസ്റ്റിൽ രണ്ട് എക്‌സൈസ് ഓഫിസർമാരുടെ തസ്തികയും അനുവദിച്ചു. പാലക്കാട് നടുപ്പുണിയിലുള്ള ചെക്ക്പോസ്റ്റിൽ രണ്ട് തസ്തികകളാണ് അധികമായി അനുവദിച്ചത്. വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ ഒരു സിവിൽ എക്‌സൈസ് ഓഫിസറുടെയും കാസർകോട് പെർള ചെക്ക്‌പോസ്റ്റിലും ആദൂർ ചെക്ക്പോസ്റ്റിലും ഒരു സിവിൽ എക്‌സൈസ് ഓഫിസറുടെ തസ്തികയും അനുവദിച്ചിട്ടുണ്ട്. 

ചരക്കുലോറികളിലും രാത്രികാല സർവിസ് നടത്തുന്ന ബസുകളിലുമായിരുന്നു നേരത്തെ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ബൈക്കുകളിലും കാറുകളിലും വരെ ലഹരിവസ്തുക്കൾ കടത്തുന്നുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്തും കപ്പിൾ ട്രിപ്പെന്ന് തെറ്റിദ്ധരിപ്പിച്ചുമെല്ലാമാണ് ഇപ്പോൾ കൂടുതലായും ലഹരി കടത്തുന്നതെന്നാണ് എക്‌സൈസിനും പൊലിസിനും ലഭിച്ച വിവരം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങൾ ലഭിക്കുമ്പോൾ മാത്രമായിരുന്നു നേരത്തെ പരിശോധന നടത്താറുള്ളത്. എന്നാൽ, ഇപ്പോൾ ഏതുസമയവും ലഹരി കടത്താമെന്ന അവസ്ഥയായതോടെ എല്ലാവാഹനങ്ങളും പരിശോധിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സേനാംഗങ്ങളെ ചെക്ക് പോസ്റ്റുകളിൽ വിന്യസിപ്പിക്കാൻ എക്‌സൈസ് തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്

International
  •  19 hours ago
No Image

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിനെച്ചൊല്ലി തർക്കം; അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ

Kerala
  •  19 hours ago
No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  19 hours ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  20 hours ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  20 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  20 hours ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  20 hours ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  20 hours ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  20 hours ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  20 hours ago