തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ: പോസ്റ്റിട്ട കേരളത്തിലെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കൂട്ട നടപടി; നോട്ടീസ് അയച്ച് പൊലിസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ കേരള പൊലിസ് നടപടി കടുപ്പിക്കുന്നു. ഇതുവരെ 270 എക്‌സ് (ട്വിറ്റർ) ഹാൻഡിലുകൾക്കും 200 ഫെയ്‌സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കുമാണ് പൊലിസ് നോട്ടീസ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശപ്രകാരമാണ് ഈ നീക്കം.
വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടും തെറ്റായ പ്രചാരണങ്ങൾ തുടരുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കുമെന്നാണ് കമ്മിഷന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ പതിഞ്ഞത് ഒരു സാങ്കേതിക പിഴവ് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തൽ വരുത്തുകയും ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ, വീണ്ടും തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയാണ് നിലവിൽ പൊലിസ് നടപടി സ്വീകരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര, മാധ്യമപ്രവർത്തകൻ പീയുഷ് റായ് എന്നിവർക്കും കേരള പൊലിസിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പൊലിസിന്റെ നടപടിയെ മഹുവാ മൊയ്ത്ര സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പരിഹസിച്ചു.
"തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന നോട്ടീസിലെ പരാമർശം വിചിത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷണറെ 'വാനിഷ് കുമാർ' എന്നാണ് മഹുവാ വിശേഷിപ്പിച്ചത്."
അതേസമയം, കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഏപ്രിൽ പത്തിന് കോടതി വീണ്ടും പരിഗണിക്കും. സാമ്പത്തിക വർഷാവസാന തിരക്കുകൾ കാരണം വിവരങ്ങൾ ലഭ്യമായില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറുപടി നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്ര നീക്കമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നിയമപോരാട്ടം.
The Chief Electoral Officer explained it as a "clerical error." The BJP had submitted a photocopy of a 2019 directive that included their party seal; this specific copy was accidentally scanned and redistributed by the EC office to other parties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."