HOME
DETAILS

മതാചാരം നിർണയിക്കുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണം: മുസ്‍ലിം വ്യക്തിനിയമ ബോർഡ്

  
March 29, 2026 | 2:45 AM

Courts should refrain from determining religious practices Muslim Personal Law Board

ന്യൂഡൽഹി: അനിവാര്യമായ മതാചാരം എന്താണെന്ന് നിർണയിക്കുന്നതിൽനിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന് ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ് സുപ്രിംകോടതിയിൽ. അത്തരം ജുഡീഷ്യൽ പരിശോധന ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകൾ പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും പേഴ്‌സനൽ ലോ ബോർഡ് മുന്നറിയിപ്പ് നൽകി. ശബരിമല യുവതീ പ്രവേശന കേസിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ സ്ത്രീകളുടെ പ്രവേശന സ്വാതന്ത്ര്യം സംബന്ധിച്ച വിശാലമായ കേസിൽ എഴുതി നൽകിയ വാദത്തിലാണ് ബോർഡ് ഈ നിലപാട് സ്വീകരിച്ചത്.

ഒരു മതവിശ്വാസത്തിന്റെ കാമ്പ് അനുയായികളുടെ വിശ്വാസങ്ങളിൽ അന്തർലീനമാണ്. അത് ജുഡീഷ്യൽ തീരുമാനത്തിലൂടെ നിർണയിക്കാൻ കഴിയില്ല. അനിവാര്യ മതാചാരം എന്ന സിദ്ധാന്തം വിശ്വാസികളുടെ മേൽ ഒരു പ്രത്യേക ആചാരം അവരുടെ വിശ്വാസത്തിന് അത്യന്താപേക്ഷിതമാണെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടാക്കുന്നു. കോടതികൾ വിശ്വാസം പരിശോധിക്കുന്നതിന് പകരം അത് പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ ഭരണഘടനാ പരിമിതികൾക്കുള്ളിൽ നിൽക്കുന്നുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.ആചാരപരമായ കാര്യങ്ങൾ കോടതികൾ തീരുമാനിക്കുന്നതിന് പകരം മത പണ്ഡിതന്മാർക്ക് വിട്ടു കൊടുക്കണമെന്നും ബോർഡ് ചൂണ്ടിക്കാട്ടി. 

മതാചാരത്തിന്റെ ഭാഗമായി ഇസ്‍ലാമിക അനുയായികൾ  ചെയ്യുന്ന കാര്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറും. മതപരമായ കാര്യങ്ങളിൽ പൊതുക്രമം, മതേതരത്വം എന്നിവയുടെ അർഥവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള തത്വം സ്ഥാപിക്കുന്നതിനുള്ള ഒരു രീതി കണ്ടെത്താനാണ് കോടതി ശ്രമിക്കേണ്ടത്. പൊതുക്രമം, ധാർമ്മികത എന്നിവ വ്യാഖ്യാനിക്കുമ്പോൾ സന്തുലിതമായ ഒരു സമീപനം സ്വീകരിക്കണം. 

ലിംഗഭേദവും മതവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. ഒരു സ്ത്രീക്ക് ഒരേസമയം സ്വയംഭരണാവകാശം സ്ഥാപിക്കാനും മതപരമായ ആചാരങ്ങളിലൂടെ തന്റെ വിശ്വാസം പ്രകടിപ്പിക്കാനും കഴിയും. വ്യത്യസ്ത വിശ്വാസങ്ങൾക്ക് വ്യത്യസ്തമായ ആചാരങ്ങൾ ഉള്ളതിനാൽ ഒറ്റ നയം രൂപീകരിക്കുന്നത് അസമത്വമുണ്ടാമെന്നും പേഴ്‌സണൽ ലോ ബോർഡ് ചൂണ്ടിക്കാട്ടി. കേസിൽ അടുത്ത മാസം ഏഴ് മുതൽ വാദം കേൾക്കൽ ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമനവമി ഘോഷയാത്രയ്ക്കിടെ ഇത്തവണയും മുസ്്ലിം വിരുദ്ധ ആക്രമണം

National
  •  2 hours ago
No Image

ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധക്കോട്ട കെട്ടി യു.എ.ഇ; ഇന്നലെ തകര്‍ത്തത് 20 മിസൈലുകളും 37 ഡ്രോണുകളും

uae
  •  2 hours ago
No Image

ഒരു മാസം പിന്നിട്ട് ഇറാൻ യുദ്ധം; ആക്രമണത്തിന് പുതിയ തലം, ഹൂതികളും രംഗത്ത്; അടുത്തയാഴ്ച വെടിനിർത്തിയേക്കുമെന്ന് യു.എസ്

International
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡ് സംവരണം വർഷത്തിലൊരിക്കലാക്കാൻ ശുപാർശ

Kerala
  •  3 hours ago
No Image

അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ ഇറാന്റെ ആക്രമണ ശ്രമം; മിസൈല്‍ അവശിഷ്ടം പതിച്ച് അലുമിനിയം പ്ലാന്റിന് കേടുപാട്

uae
  •  3 hours ago
No Image

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 hours ago
No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  10 hours ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  10 hours ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  11 hours ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  11 hours ago