HOME
DETAILS

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

  
April 05, 2026 | 3:56 PM

iran files complaint against trump at un reports suggest use of strait of hormuz as political weapon

തെഹ്‌റാൻ: സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി കടുത്ത യുദ്ധക്കുറ്റമാണെന്ന് ഇറാൻ. ട്രംപിന്റെ പ്രസ്താവനകളെ ശക്തമായി അപലപിച്ച ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ മിഷൻ, അമേരിക്കൻ പ്രസിഡന്റിന്റെ 'ക്രൂരമായ പ്രവൃത്തികൾ' തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.

യുദ്ധക്കൊതിയനായ ഒരു പ്രസിഡന്റ് സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ട് നടത്തുന്ന ലജ്ജാകരമായ ഭീഷണിക്ക് മുന്നിൽ ഐക്യരാഷ്ട്രസഭ നിശബ്ദത പാലിക്കരുത്. മേഖലയെ അനന്തമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നത് ഇറാൻ മിഷൻ എക്‌സിൽ കുറിച്ചു. ഇത്തരം നീക്കങ്ങൾ തടയാൻ ലോകരാഷ്ട്രങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും വൈകുന്നതിന് മുൻപ് നടപടി വേണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക്: ഇറാന്റെ തന്ത്രപരമായ നീക്കം

യുദ്ധഭീഷണി നിലനിൽക്കുമ്പോഴും സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഹോർമുസ് കടലിടുക്കിനെ ഇറാൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കടലിടുക്ക് ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ടില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ കപ്പലുകൾ ഈ പാത ഒഴിവാക്കാൻ നിർബന്ധിതരാവുകയാണ്.

ആണവ, മിസൈൽ പദ്ധതികൾക്കൊപ്പം ഹോർമുസ് കടലിടുക്കിനെ ഒരു തന്ത്രപരമായ ആസ്തിയായി കണ്ട് ഉപരോധങ്ങളിൽ ഇളവ് നേടാനാണ് ഇറാന്റെ ശ്രമം. നിലവിലെ പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ യുഎസ് ഇറാനെ അനുവദിച്ചിട്ടുണ്ട്.

സമീപകാലത്ത് ചർച്ചകളിലൂടെ നേടിയതിനേക്കാൾ കൂടുതൽ ഇളവുകൾ യുദ്ധസാഹചര്യത്തിൽ നേടിയെടുക്കാൻ ഇറാന് സാധിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കപ്പലുകൾ തടയാൻ സൈനികരെ വിന്യസിച്ചിട്ടില്ലെന്നും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നുണ്ടെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നിയന്ത്രിക്കാനും അമേരിക്കയെ സമ്മർദ്ദത്തിലാക്കാനും ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം ഇറാൻ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

 

The mission stated that Trump is openly threatening to destroy "civilian infrastructure essential for survival," a move they claim is an attempt to drag the Middle East into an "endless war." They have urged the international community to act immediately to prevent these "brutal acts," warning that "tomorrow will be too late."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  15 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  15 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  15 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  15 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  15 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  15 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  15 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  15 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  15 days ago