HOME
DETAILS

ആനക്കൊമ്പല്ല, ഇനി ഉറുമ്പുകൾ; നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് 2,000 ഉറുമ്പുകളെ പിടികൂടി, ഉറുമ്പ് മാഫിയയ്ക്ക് പിന്നിൽ കോടികളുടെ വിപണി

  
Web Desk
April 08, 2026 | 6:19 AM

from ivory to insects 2000 live ants seized at nairobi airport

നെയ്‌റോബി: വന്യജീവി കടത്ത് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ആനക്കൊമ്പോ കാണ്ടാമൃഗത്തിന്റെ കൊമ്പോ ഒക്കെയാവാം. എന്നാൽ, അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിൽ പ്രാണികൾക്കും കീടങ്ങൾക്കും ആവശ്യക്കാർ ഏറുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെനിയയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2,000-ത്തിലധികം പൂന്തോട്ട ഉറുമ്പുകളെ (Garden Ants) കടത്താൻ ശ്രമിച്ചതാണ് പ്രാണിക്കടത്തിന്റെ മറഞ്ഞിരിക്കുന്ന വ്യാപ്തിയിലേക്ക് വിരൽ ചൂണ്ടുന്നത്.

വളർത്തുമൃഗങ്ങളായി ഉറുമ്പുകൾ; ആവശ്യക്കാർ ഏറുന്നു

യൂറോപ്പിലും ഏഷ്യയിലും വിദേശ ഇനം വളർത്തുമൃഗങ്ങളെ (Exotic Pets) വളർത്തുന്നവർക്കിടയിൽ ഉറുമ്പുകൾക്ക് വലിയ ഡിമാൻഡാണുള്ളത്. 2026-ൽ നടന്ന ഈ പിടികൂടലിന് മുൻപ്, 2025-ലും സമാനമായ രീതിയിൽ 5,000-ത്തിലധികം ഉറുമ്പുകളെ കടത്താൻ ശ്രമിച്ചതിന് നാല് പേരെ കെനിയയിൽ ശിക്ഷിച്ചിരുന്നു. 2013-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റം സമ്മതിച്ച ഇവർക്ക് 7,700 ഡോളർ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ആണ് ശിക്ഷ ലഭിച്ചത്.

കോടികളുടെ വിപണി

പ്രാണികളുടെ ഉപഭോഗത്തിനായുള്ള നിയമപരമായ വിപണി 2033 ആകുമ്പോഴേക്കും ഏകദേശം 17.9 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ജനപ്രീതി മുതലെടുത്താണ് കള്ളക്കടത്ത് ശൃംഖലകൾ സജീവമാകുന്നത്.

കടത്തുന്നത് ഇങ്ങനെ: 

മറ്റ് വന്യജീവികളെ കടത്തുന്നതുപോലെ തന്നെ അതീവ രഹസ്യമായാണ് ഇവയെയും കൊണ്ടുപോകുന്നത്. ശരീരത്തിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളിലും, കളിപ്പാട്ടങ്ങൾക്കുള്ളിലും, ലഘുഭക്ഷണപ്പൊതികളിലുമെല്ലാം പ്രാണികളെ ഒളിപ്പിച്ചുവെക്കുന്നു.കടത്തുന്നതിനിടെ പകുതിയിലധികം പ്രാണികൾ ചത്തുപോയാലും ബാക്കിയുള്ളവ വിറ്റാൽ വലിയ ലാഭം ലഭിക്കുമെന്നതാണ് കള്ളക്കടത്തുകാരെ ഇതിലേക്ക് ആകർഷിക്കുന്നത്.

നിയമങ്ങളിലെ പഴുതുകൾ

ആഗോളതലത്തിൽ വന്യജീവി സംരക്ഷണത്തിനായി സൈറ്റസ് (CITES) പോലുള്ള കൺവെൻഷനുകൾ നിലവിലുണ്ടെങ്കിലും പ്രാണികളുടെയും അകശേരുക്കളുടെയും( നട്ടെല്ലോ കശേരുക്കളോ ഇല്ലാത്ത ജീവികളാണ് അകശേരുകൾ. ഭൂമിയിലെ ആകെ ജീവിവർഗ്ഗങ്ങളുടെ 95%-ത്തിലധികവും ഇവയാണ്. ഷഡ്പദങ്ങൾ, പുഴുക്കൾ, കക്ക വർഗ്ഗങ്ങൾ, ചിലന്തികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.)  കാര്യത്തിൽ കൃത്യമായ അവബോധം കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പ്രാണികളെ കടത്തുന്നത് ഗൗരവകരമായ ഒരു കുറ്റകൃത്യമായി അധികൃതർ കാണുന്നില്ല. പെറുവിലെ സെന്റിപീഡുകൾ മുതൽ ഇറ്റലിയിലെ പ്രേയിംഗ് മാന്റിസുകൾ വരെ ഈ വിപണിയുടെ ഭാഗമാണ്.

പരിസ്ഥിതിക്ക് ഭീഷണി

ചെറിയ ജീവികളായതുകൊണ്ട് ഇവയുടെ കടത്ത് നിസ്സാരമായി കാണരുതെന്ന് നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചറർ എലിയറ്റ് ഡോർൺബോസ് മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയിൽ നിന്ന് ഇത്തരം പ്രാണികളെ വൻതോതിൽ നീക്കം ചെയ്യുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കാൻ കാരണമാകും. കൂടാതെ, ഇവയെ മറ്റൊരു രാജ്യത്ത് എത്തിക്കുമ്പോൾ അവിടെ പുതിയ രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.

അന്താരാഷ്ട്ര തലത്തിൽ പ്രാണിക്കടത്തിനെതിരെ ശക്തമായ നിയമനിർമ്മാണവും പരിശോധനകളും വേണമെന്നാണ് ഈ സംഭവങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  2 hours ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  2 hours ago
No Image

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

crime
  •  2 hours ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 hours ago
No Image

ഇന്ന് നിശബ്ദപ്രചാരണം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍, നാളെ പോളിങ് ബൂത്തിലേക്ക്...

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്ന് നെതന്യാഹു; പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല, ആക്രമണം തുടരും 

International
  •  2 hours ago
No Image

  ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു; പരാതിയുമായി എം.ബി രാജേഷ്

Kerala
  •  2 hours ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് 11 ദിർഹം

uae
  •  3 hours ago
No Image

വിനോദയാത്രക്കിടെ പാലക്കാട് സ്വദേശിനിയായ 15 കാരിയെ കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് കാണാതായി

Kerala
  •  3 hours ago
No Image

വലിയപെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം

uae
  •  3 hours ago