HOME
DETAILS

താമരശ്ശേരി ചുരത്തിൽ അമ്മയെയും മകനെയും രാത്രി ഇറക്കിവിട്ടു; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതി 

  
Web Desk
April 14, 2026 | 8:52 AM

mother and son left stranded at thamarasery mountain pass at night complaint against ksrtc swift employees

കോടഞ്ചേരി: ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഛർദിക്കാനിറങ്ങിയ വയോധികയായ അമ്മയെയും മകനെയും പെരുവഴിയിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കടന്നു കളഞ്ഞു. മൈസൂരുവിൽനിന്ന് ചങ്ങനാശേരിയിലേക്ക് യാത്ര ചെയ്തിരുന്ന അമ്മയെയും മകനെയുമാണ് രാത്രി 11.30-ഓടെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിലുള്ള വ്യൂ പോയന്റിൽ ജീവനക്കാർ ഇറക്കി സ്ഥലം വിട്ടത്.

ദീർഘ യാത്രയ്ക്കിടെ ത്രേസ്യാമ്മയ്ക്ക് കടുത്ത ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ബസ് വ്യൂ പോയന്റിൽ നിർത്തിയിരുന്നു. അമ്മയും മകനും താഴെയിറങ്ങി. 15 മിനിറ്റോളം ബസ് അവിടെത്തന്നെ കാത്തുനിന്നു. എന്നാൽ, തിരുവനന്തപുരത്തേക്കുള്ള ബസായതിനാൽ ഇനിയും സമയം കളയാനാകില്ലെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരെ കയറ്റാതെ വണ്ടി എടുത്തു പോവുകയായിരുന്നു എന്നാണ് പരാതി.

പരിചയമില്ലാത്ത സ്ഥലത്ത് പാതിരാത്രിയിൽ പകച്ചുനിന്ന മകനെയും അവശയായ അമ്മയെയും കണ്ട മറ്റ് യാത്രക്കാരാണ് വിവരം ഹൈവേ പൊലിസിനെ അറിയിച്ചത്. തുടർന്ന് പൊലിസ് അടിവാരത്തെ ആംബുലൻസ് ഡ്രൈവറും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ അബ്ദുൽ ലത്തീഫിനെയും സെയ്യനെയും വിവരമറിയിച്ചു.

ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിനിടയിലും പൊലിസ് പാതയൊരുക്കിയതിനെത്തുടർന്ന് 50 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് വ്യൂ പോയന്റിലെത്തിയത്. ആംബുലൻസ് എത്തി ഛർദിച്ച് അവശയായ ത്രേസ്യാമ്മയെ ഉടൻ തന്നെ പുതുപ്പാടി ജനത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഈ നടപടിക്കെതിരെ യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 900 രൂപയുടെ ടിക്കറ്റെടുത്താണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ആശുപത്രിയിൽ എത്തിക്കാൻ പോയിട്ട്, ടിക്കറ്റ് പണം പോലും തിരികെ നൽകാതെയാണ് ബസ് കടന്നുപോയത്.

 

A mother and her son were reportedly abandoned by a KSRTC Swift bus at the Thamarassery mountain pass late at night. The elderly woman, Thresyamma, had stepped off the bus at the 9th hairpin curve view point to vomit due to motion sickness.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ചു; പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലിസ്

Kerala
  •  4 hours ago
No Image

'അധ്യാപികയുടെ പേരിലല്ല നിതിന്‍ ലോണ്‍ എടുത്തത്, അതും പറഞ്ഞ് കേസ് ഒതുക്കാന്‍ അനുവദിക്കില്ല' സഹോദരി 

Kerala
  •  4 hours ago
No Image

പാബ്ലോ എസ്കോബാറിന്റെ 80 ഹിപ്പോകളെ കൊല്ലാൻ കൊളംബിയൻ മന്ത്രാലയത്തിന്റെ അനുമതി; ലക്ഷ്യം പരിസ്ഥിതി സംരക്ഷണം

International
  •  4 hours ago
No Image

ആകാശം കീഴടക്കാൻ എയർ ഇന്ത്യ: പരിഷ്കാരങ്ങൾ വരുത്തിയ ബോയിങ് 787-8 വിമാനം അമേരിക്കയിൽ നിന്നു ഡൽഹിയിലെത്തി

International
  •  4 hours ago
No Image

Gau Rakshak Attack in Jammu and Kashmir: Driver Missing After Jumping into River to Escape

National
  •  4 hours ago
No Image

ട്രംപിന്റെ ഉപരോധം മറികടന്ന് ചൈനീസ് എണ്ണക്കപ്പല്‍; ഹോര്‍മുസ് കടലിടുക്ക് കടന്നു

International
  •  4 hours ago
No Image

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

കോട്ടയം മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം; 40 ശസ്ത്രക്രിയകൾ മുടങ്ങി; ഉപകരണങ്ങൾ കഴുകാൻ സ്വകാര്യ ആശുപത്രിയെ തേടി അധികൃതർ 

Kerala
  •  4 hours ago
No Image

കാൻസർ മരുന്നിന്റെ മറവിൽ രാജ്യത്ത് കോടികളുടെ തട്ടിപ്പ്; ഒന്നര ലക്ഷത്തിന്റെ മരുന്നിൽ വെറും ആന്റിഫംഗൽ ദ്രാവകം

National
  •  5 hours ago
No Image

കന്നി വോട്ടിന് ഹല്‍വ ലഭിച്ചില്ല; പരാതിക്കാരന് മധുരം പാഴ്‌സലയച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  6 hours ago