HOME
DETAILS

ഹോര്‍മുസ് പ്രതിസന്ധി; ഡോ.എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി

  
May 19, 2026 | 1:27 PM

oman india discuss hormuz crisis and regional security

 


മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകളും പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും ചര്‍ച്ച ചെയ്യാന്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും സംഭാഷണത്തില്‍ എടുത്തുപറഞ്ഞതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ഗതാഗത പാതകളിലൊന്നായതിനാല്‍ ഇവിടെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള സംഘര്‍ഷാവസ്ഥയും ആഗോള തലത്തില്‍ തന്നെ പ്രതിഫലനം സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച് എണ്ണയും പ്രകൃതി വാതകവും കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ കടല്‍പാത നിര്‍ണായകമാണ്. സമീപകാലത്ത് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള ഈ ആശയവിനിമയം ശ്രദ്ധ നേടുന്നത്.

സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും മേഖലയില്‍ സംഘര്‍ഷം വഷളാകാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ സ്ഥിരത ആഗോള സാമ്പത്തിക മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ സമാധാനപരമായ പരിഹാരങ്ങള്‍ക്കാണ് രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി അറിയുന്നു.

ഗള്‍ഫ് മേഖലയുമായി ദീര്‍ഘകാല സാമ്പത്തികവാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ വ്യാപാര കപ്പലുകളുടെ ഗതാഗതത്തിനും ഊര്‍ജ ഇറക്കുമതിക്കും ഹോര്‍മുസ് കടലിടുക്കിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ മേഖലയിലെ ഏത് സുരക്ഷാ പ്രശ്‌നവും ഇന്ത്യ അടുത്ത് നിരീക്ഷിച്ചുവരികയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ തുടര്‍ച്ചയായി നയതന്ത്ര ആശയവിനിമയം നടത്തുന്നതും ഇതിന്റെ ഭാഗമായാണ്.

അതേസമയം, പ്രദേശത്തെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കണമെന്ന നിലപാടാണ് ഒമാനും മുന്നോട്ടുവയ്ക്കുന്നത്. ഗള്‍ഫ് മേഖലയിലെ സ്ഥിരതയും സമുദ്ര സുരക്ഷയും ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് ഒമാന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സമാധാനപരമായ ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ട സമയമാണിതെന്ന വിലയിരുത്തലും ശക്തമാണ്.

 

Oman Foreign Minister Sayyid Badr Al Busaidi held talks with Indian External Affairs Minister Dr S Jaishankar on the Hormuz crisis, maritime security and regional stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു വർഷത്തിനിടെ രണ്ടാം തവണ; ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ വീണ്ടും ഡൽഹിയിലേക്ക്, സന്ദർശനം സ്ഥിരീകരിച്ച് റഷ്യൻ എംബസി

International
  •  2 hours ago
No Image

13 എന്ന 'വില്ലൻ'; യുഡിഎഫ് മന്ത്രിമാർക്ക് ഭയം രാഷ്ട്രീയമോ അതോ അന്ധവിശ്വാസമോ? പിന്നിലെ കാരണം അറിയാം; In-Depth Story

Kerala
  •  2 hours ago
No Image

ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ നീക്കം; ഒമാനില്‍ അധിനിവേശ പക്ഷികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ഇന്‍ഡക്‌സ് സംവിധാനം

oman
  •  2 hours ago
No Image

നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് മോദി; "ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയം?": മോദിയുടെ വിഡിയോ പങ്കുവെച്ച്കൊണ്ട് രാഹുൽ ഗാന്ധി

International
  •  2 hours ago
No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  2 hours ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  2 hours ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  3 hours ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  3 hours ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  3 hours ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

latest
  •  3 hours ago