HOME
DETAILS

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

  
June 03, 2026 | 3:28 AM

slammed my head against walls tortured me ex-wife reveals horrific abuse by nedumangad child murder accused ashkar

 

 
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഷ്‌കറിനെതിരെ മുന്‍ ഭാര്യ ആമിനയും കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വിവാഹജീവിതത്തില്‍ താന്‍ അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ് ആമിന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും അഷ്‌കര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആമിന പറഞ്ഞു. സ്വത്ത് ലക്ഷ്യമിട്ടായിരുന്നു പീഡനമെന്നും പ്രതീക്ഷിച്ച പണം ലഭിക്കാതെ വന്നതോടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ആമിനയുടെ മാതാവ് ഷജിലയും ആരോപിച്ചു.

തന്റെ മകന്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നിലും അഷ്‌കറാണെന്ന് ഷജില സംശയം പ്രകടിപ്പിച്ചു. നീന്തല്‍ അറിയാവുന്ന കുട്ടി മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നും അന്ന് പരാതി നല്‍കിയിട്ടും പൊലിസ് അവഗണിച്ചതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ അഷ്‌കറിനെതിരെ പൊലിസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

അതിനിടെ, ഒന്നര വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ അഷ്‌കറിനെ പൊലിസ് എസ്.സി/എസ്.ടി വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകളും രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും കണ്ടെത്തി.

തലയിലേറ്റ ആന്തരിക രക്തസ്രാവമാണ് മരണകാരണം. ഒരുമിച്ച് ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് ക്രൂരത കാണിച്ചതെന്ന് പ്രതി സമ്മതിച്ചു. ക്രൂരതയ്ക്ക് ഒത്താശ ചെയ്തതിനും പ്രേരണാകുറ്റത്തിനും കുട്ടിയുടെ അമ്മ അഖിലയെയും പൊലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷണം നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാര്‍ ഏറ്റെടുത്തു.

 

Following the horrific murder of a toddler in Nedumangad, the accused Ashkar's ex-wife and her family have come forward with shocking allegations of severe domestic abuse and raised suspicions over another past death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  2 hours ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  2 hours ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  2 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  3 hours ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  3 hours ago
No Image

ലോറി ഡ്രൈവറെ പറ്റിച്ച് പണം വാങ്ങി, പത്ത് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ ഒളിവ് ജീവിതം; മുക്കം എം.ഡി.എം.എ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍

Kerala
  •  3 hours ago
No Image

മെയ് 17ലെ ആക്രമണത്തെ യു.എ.ഇയിലെ ബറാക്ക ആണവനിലയം വിജയകരമായി അതിജീവിച്ചതായി ആണവോര്‍ജ്ജ ഏജന്‍സി

uae
  •  4 hours ago
No Image

പാചകവാതക വിലക്കയറ്റത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ തന്ത്രം? എൽ.പി.ജിക്ക് പകരം എഥനോൾ സ്റ്റൗവുമായി ഗഡ്കരി

National
  •  4 hours ago
No Image

അര്‍ബുദം: റിയാദില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു

Saudi-arabia
  •  4 hours ago