HOME
DETAILS

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

  
June 30, 2026 | 8:31 AM

Crisis in private bus sector deepens Workers wages reduced to Rs 600 private buses should look for new sources of income and solve the problem says Minister CP John

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്താന്‍ സ്വകാര്യ ബസുടമകള്‍ തീരുമാനിച്ചു. വരുമാനം കുറഞ്ഞതോടെ പാലക്കാട്ട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചതും പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

പാലക്കാട്ട് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ലഭിച്ചിരുന്ന ദിവസവേതനം 1,200 രൂപയില്‍ നിന്ന് 600 രൂപയായി കുറച്ചു. ബസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും കുറഞ്ഞതാണ് വേതനക്കുറവിന് കാരണമെന്ന് ബസുടമകള്‍ പറയുന്നു. നടപടിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രാ പദ്ധതിയെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസുകള്‍ നഷ്ടത്തിലായെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചത്.

അതേസമയം, സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഗൗരവം സര്‍ക്കാരിന് അറിയാമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്വകാര്യ ബസുകളുടെ നികുതി 59 ശതമാനം കുറച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ചെയ്യുന്നതുപോലെ സ്വകാര്യ ബസുകളും പരസ്യങ്ങളിലൂടെ അധിക വരുമാനം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തരുതെന്നും, കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളും സ്വകാര്യ ബസുകളും തമ്മിലുള്ള സമയക്രമം ക്രമീകരിച്ച് അനാവശ്യ മത്സരം ഒഴിവാക്കുന്ന രീതിയില്‍ പരിഹാരം കാണാമെന്നും സി.പി. ജോണ്‍ വ്യക്തമാക്കി.

Kerala private bus owners will start an indefinite strike in front of the Secretariat from July 20 due to a severe financial crisis. Main reasons: KSRTC’s free travel for women and rising diesel prices have caused huge losses. In Palakkad, bus workers’ wages were also cut sharply due to falling income, sparking further protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  2 hours ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  3 hours ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  3 hours ago
No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  3 hours ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  4 hours ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  4 hours ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  4 hours ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  5 hours ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  5 hours ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  5 hours ago