HOME
DETAILS

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

  
July 09, 2026 | 10:55 AM

Kalladi Landslide Government failed to take safety precautions despite receiving warnings Pinarayi Vijayan visits the disaster site

തിരുവനന്തപുരം: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരന്തനിവാരണത്തിലും കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനത്തിലും സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ക്യാമ്പിലെ സാഹചര്യം തൃപ്തികരമല്ലെന്നും ആവശ്യമായ സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

'ദുരന്തമുഖം സന്ദര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണിന്റെ ഭാഗം കുമിഞ്ഞ് കിടക്കുന്നുണ്ട്. ക്യാമ്പിലെത്തി എല്ലാവരെയും കണ്ടു. അവര്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. വസ്ത്രങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ ലഭ്യമായിട്ടില്ല. അവരത് പരാതിയായി തന്നെ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചതാണ്. ജില്ലയില്‍ മഴ മുന്നറിയിപ്പ് നല്‍കാത്തത് അനാസ്ഥയാണ്. തീവ്രമഴ പെയ്തിട്ടും യെല്ലോ അലേര്‍ട്ട് മാത്രമാണ് നല്‍കിയത്. ആളുകളുടെ സുരക്ഷയ്ക്കായുളള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്നതിന് ശേഷം മാത്രമാണ്. മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ സര്‍ക്കാരോ അധികാരികളോ അതിനുളള നടപടികള്‍ സ്വീകരിച്ചില്ല. അടിയന്തര നടപടിയില്‍ വീഴ്ച സംഭവിച്ചു. ഏകോപനത്തിലും' പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന വിവരം ഉണ്ടായിട്ടും സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ശക്തമായ മഴ പെയ്തിട്ടും യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചതെന്നും ദുരന്തം സംഭവിച്ച ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

'ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയില്ല. അടിയന്തര നടപടികളിലും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലും വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചത്,' അദ്ദേഹം പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ പിണറായി വിജയന്‍ ഐ.ടി. വകുപ്പ് കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ചതിനും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

'എല്‍.ഡി.എഫ് സര്‍ക്കാരുകളില്‍ മുഖ്യമന്ത്രിമാര്‍ ഐ.ടി. വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത് പുതിയ കാര്യമല്ല. വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ഐ.ടി. വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഈ കാര്യങ്ങള്‍ അറിയാതെയല്ലേ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയത്. ഇത്തരം പ്രസ്താവനകള്‍ പൊതുജീവിതത്തിന്റെ അന്തസിന് ചേര്‍ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കണം,' പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, കള്ളാടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൂന്നാം സെര്‍ച്ച് സോണില്‍ നിന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയും സര്‍വേയറുമായ അസ്ഹറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 

Leader of Opposition Pinarayi Vijayan visited the landslide-affected area in Kalladi, Wayanad.He alleged that there were serious failures by the state government in disaster management and in the weather warning system. He also said that conditions in the relief camp were not satisfactory and that necessary assistance had not been provided



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  2 hours ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  2 hours ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  2 hours ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  3 hours ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  3 hours ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  3 hours ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  3 hours ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  3 hours ago
No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago