ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി
ആലപ്പുഴ: സർക്കാർ ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ബാനറും കൊടിയും വെച്ച് ഇനി ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംഘടനകൾക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി നൽകാം. നേരത്തെ ആശുപത്രികളിൽ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളുടെ ഭക്ഷണ വിതരണത്തിനെതിരെ ജി. സുധാകരൻ എം.എൽ.എ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. ആശുപത്രികൾക്കുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കില്ലെന്നും, പുറത്ത് അതിനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് ജി. സുധാകരൻ പിന്നീട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തമായ നിലപാടുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ആശുപത്രികളിൽ നേരിടുന്ന സ്റ്റാഫ് ക്ഷാമത്തിന് ഉടൻ പരിഹാരം കാണും. നിലവിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (എച്ച്.ഡി.എസ്) പ്രവർത്തനം തൃപ്തികരമല്ല. കഴിഞ്ഞ പത്ത് വർഷത്തെ എച്ച്.ഡി.എസ് പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തും. ആശുപത്രി പരിസരങ്ങളിലെ സ്വകാര്യ ആംബുലൻസുകളുടെ അനാവശ്യ ഇടപെടലുകളും സർവീസുകളും തടയും എന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
The Health Minister announced that community kitchens will handle food distribution at hospitals, stating that healthcare facilities should not be used by political organizations to hoist their flags.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."