HOME
DETAILS

മൂന്നാം ഘട്ടത്തില്‍ ട്രംപിനും ഹിലരിക്കും വിജയം

  
backup
February 22, 2016 | 11:34 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നാംഘട്ട പ്രൈമറിയിലും കോക്കസിലും ട്രംപിനും ഹിലരിക്കും വിജയം. സൗത്ത് കരോലിനയിലെ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായേക്കാവുന്ന ഡോണാള്‍ഡ്് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ്‍ നെവാഡ കോക്കസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. നേരത്തെ രണ്ടാംഘട്ടത്തില്‍ അയോവയില്‍ ഹിലരി ക്ലിന്റണിനെ തോല്‍പ്പിച്ച ബേണി സാന്‍ഡേഴ്‌സിനെതിരേ വന്‍മുന്നേറ്റം നടത്തിയാണ് നെവാഡയില്‍ ഹിലരി മൂന്നാംഘട്ടത്തില്‍ ജയിച്ചുകയറിയത്. നെവാഡയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ലേബര്‍ യൂനിയനുകളുടെയും അനുകൂല പിന്തുണയാണ് ഹിലരിക്ക് മുന്നേറ്റത്തിന് സഹായിച്ചത്. ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ഹിലരിയുടെ സാധ്യതകളേറിയിരിക്കുകയാണ്. ഫെബ്രുവരി 27നാണ് ഇനി സൗത്ത് കരോലിനയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസ്. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരേയുള്ള പ്രസ്്താവനക്കെതിരേ മാര്‍പാപ്പ രംഗത്തുവന്നതിനു പിന്നാലെയാണ് സൗത്ത് കരോലിനയില്‍ മൂന്നാം ഘട്ട പ്രൈമറിയില്‍ ട്രംപ് വിജയിച്ചത്. 33 ശതമാനം വോട്ടുകളാണ് ട്രംപ് ഇവിടെ നേടിയത്. ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെബ് ബുഷ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. മുന്‍ ഫ്‌ളോറിഡ ഗവര്‍ണറാണ് ജെബ് ബുഷ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് ബുഷ് കഴിഞ്ഞ കോക്കസുകളില്‍ പങ്കെടുത്തിരുന്നത്. മൂന്നിലും ബുഷ് മോശം പ്രകടനമാണ് കാഴ്ചവച്ചത്. നേരത്തെ അയോവയില്‍ നടന്ന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിന് കനത്ത വെല്ലുവിളി ഉയര്‍ത്തി വിജയിച്ച ടെക്‌സാസ് സെനറ്ററായ ടെഡ് ക്രൂസും, ഫ്‌ളോറിഡ സെനറ്റര്‍ മാര്‍കോ റുബിയോയുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് പിന്നിലുള്ളത്. നേരിയ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുളള വോട്ടിങ് ശതമാനത്തിലുള്ളത്. മാര്‍കോ റുബിയോക്ക് 21.56 ശതമാനം വോട്ടും, ടെഡ് ക്രൂസിന് 21.54 ശതമാനം വോട്ടുമാണ് ലഭിച്ചത്. സൗത്ത് കരോലിനയില്‍ തന്റേത് സാധ്യമായ വിജയമെന്നായിരുന്നു ഫലമറിഞ്ഞശേഷം ട്രംപിന്റെ ട്വീറ്റ്.അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രൈമറി, കോക്കസ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ പ്രൈമറിയില്‍ വോട്ടെടുപ്പും, കോക്കസില്‍ സംവാദവുമാണ് നടക്കുന്നത്. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ടൂസ്‌ഡെ ആയ മാര്‍ച്ച് ഒന്നിനു നടക്കുന്ന വോട്ടെടുപ്പിനു മുന്നോടിയായി ശക്തമായ പ്രചാരണങ്ങളോടെ മുന്‍പന്തിയിലെത്താനാണ് സ്ഥാനര്‍ഥികളുടെ ശ്രമം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചരിത്രം മാറ്റിമറിച്ച് വൈഭവ്; തകർത്തെറിഞ്ഞത് ഒരുപിടി റെക്കോർഡുകൾ

Cricket
  •  7 minutes ago
No Image

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

Kerala
  •  19 minutes ago
No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  20 minutes ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  35 minutes ago
No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  an hour ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  2 hours ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  2 hours ago
No Image

ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം തീരുവ പിന്‍വലിച്ച് യു.എസ്

International
  •  2 hours ago
No Image

സൂപ്പർതാരം കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

Cricket
  •  2 hours ago