HOME
DETAILS

MAL
വികസനക്കുതിപ്പിലേക്കുള്ള തുടക്കം
backup
February 22 2016 | 13:02 PM
കേരളം ഏറെക്കാലമായി താലോലിച്ച് പോന്ന സ്വപ്ന പദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ ദിവസം സഫലീകരിച്ചു. നിരവധി കടമ്പകളും സാങ്കേതിക പ്രശ്നങ്ങളും തരണം ചെയ്ത് യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്ന പദ്ധതി അവരുടെ ഭരണകാലത്ത് തന്നെ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞുവെന്നതില്‍ സര്‍ക്കാരിന് അഭിമാനിക്കാം. ലോക ഐടി ഭൂപടത്തില്‍ കേരളവുംകൂടി ഇടംപിടിക്കുന്ന ഈ പദ്ധതി കഴിഞ്ഞ എട്ട് വര്‍ഷമായി പണിപ്പുരയിലായിരുന്നു.
ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. ലോകം ഇനി കൊച്ചിയിലേക്ക് വരുമെന്നും യുവാക്കള്‍ ഇനി തൊഴില്‍തേടി അന്യനാടുകളിലേക്ക് പോകേണ്ടിവരില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മധുരിക്കും വാക്കുകള്‍ വരും കാലങ്ങളില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം തുടങ്ങുന്ന ഒരു പദ്ധതിയുടെ ഭാവികാലത്തെ കുറിച്ചു അശുഭചിന്തകള്‍ വെച്ചു പുലര്‍ത്തുന്നതും ഉദ്ഘാടന വേളയില്‍ തന്നെ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുന്നതും നന്മയുടെ ഒരു സന്ദേശവും നല്‍കുന്നില്ല. തൊഴില്‍രംഗത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനെ ഇത്തരം നീക്കങ്ങള്‍ ഒട്ടും സഹായിക്കുകയുമില്ല.
245 ഏക്കര്‍ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ ആറരലക്ഷം ചതുരശ്ര വിസ്തീര്‍ണത്തില്‍ പണിത കെട്ടിടസമുച്ചയമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉദ്ഘാടനവേളയില്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന 22 കമ്പനികളുടെ പട്ടികയും പ്രഖ്യാപിക്കപ്പെട്ടത് നല്ല കാര്യം തന്നെ. ഒന്നാം ഘട്ടത്തില്‍തന്നെ അയ്യായിരത്തി അഞ്ഞൂറ് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 2020 ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ തൊഴില്‍രഹിതരായ തദ്ദേശീയര്‍ക്കും വിദേശങ്ങളില്‍ ഐടി മേഖലകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ യുവ പ്രതിഭകള്‍ക്കും നാട്ടില്‍ തന്നെ അവസരങ്ങള്‍ തുറന്ന് കിട്ടുമെന്നത് നിസ്സാര കാര്യമല്ല. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ ജീവിത സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടും.
മനുഷ്യവിഭവശേഷിയില്‍ കേരളം എന്നോ മുന്‍പന്തിയിലാണ്. അതുപക്ഷെ അവിദഗ്ധ മേഖലയില്‍ മാത്രം ഒതുങ്ങിനിന്നതിനാല്‍ ജീവിത സാഹചര്യമെച്ചമോ തൊഴില്‍ മേഖലയുടെ വിപുലീകരണമോ ഉണ്ടായില്ല. രാഷ്ട്രാന്തരീയ തലത്തില്‍ ഐടി രംഗം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതോടൊപ്പം ഉയരുവാനും വളരുവാനും പുതിയ തലമുറ സജ്ജമായിവരുമ്പോള്‍ അവര്‍ക്കിരിക്കാന്‍ സുസജ്ജമായ തൊഴില്‍ ഇരിപ്പിടം ഒരുക്കുവാന്‍ നാം ബാധ്യസ്ഥരാണ്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ അത് സാധിക്കുമെന്നത് വലിയ നേട്ടം തന്നെയാണ്. ഐ.ടി സാധ്യതകള്‍ സ്മാര്‍ട്ട് പദ്ധതിയിലൂടെ കൂടുതലായി ഉപയോഗപ്പെടുത്തുമ്പോള്‍ കേരളം കൊച്ചിയിലേക്ക് വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അതിശയോക്തി കാണേണ്ടതില്ല. ചിലപ്പോള്‍ മറ്റു സംസ്ഥാനങ്ങളും വന്നു കൂടായ്കയില്ല. ലോകം മുഴുക്കെ അവസരങ്ങളുടെ വാതായനങ്ങള്‍ ഐടി മേഖലയില്‍ തുറന്നിട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൊച്ചു സംസ്ഥാനത്തിനും അതോടൊപ്പം സഞ്ചരിക്കുവാന്‍ കഴിയുക എന്നത് മഹത്തായ കാര്യം തന്നെയാണ്. ഭാവനാനുസൃതമായി രൂപം കൊള്ളുന്ന പദ്ധതികളുടെ പ്രായോഗികത പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമേ തുടങ്ങുന്നുവെന്നതിനാല്‍ നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ക്കും തൊഴില്‍ മേഖലകള്‍ക്കും പറ്റുന്ന പരാജയം ഐടി മേഖലയില്‍ ഉണ്ടാകില്ല. കൈത്തറി ഉല്പന്നങ്ങളെ വെല്ലുംവിധം വിപണിയില്‍ കുറഞ്ഞ വിലക്ക് ഉയര്‍ന്ന ഉല്പന്നങ്ങള് ലഭിക്കുമ്പോള്‍ പരമ്പരാഗത വ്യവസായമായ കൈത്തറി തളരുമെന്നതില്‍ പക്ഷാന്തരമില്ല. കയര്‍ മേഖലയിലും മറ്റേത് പാരമ്പര്യ വ്യവസായ വാണിജ്യമേഖലയിലും അതിന്റെ ഭാവി വിപണി കാലത്തെ തിട്ടപ്പെടുത്താന്‍ കഴിയാതെ പോകുന്നതിനാലായിരുന്നു അവയൊക്കെയും പരാജയപ്പെടുന്നത്.
പ്രകൃതിയെ പരുക്കേല്‍പ്പിക്കുന്നവയ്ക്കും ഏറെക്കാലം നിലനില്ക്കാനാവില്ല. സര്‍ക്കാരിന് ഇത്തരം വ്യവസായങ്ങളെ എത്രകാലമെന്ന് കരുതിയാണ് പുനരുദ്ധരിപ്പിക്കാന്‍ കഴിയുക. മാര്‍ക്കറ്റിങ് സാധ്യത പഠിക്കാതെ തുടങ്ങുന്ന വ്യവസായങ്ങളും വാണിജ്യസംരംഭങ്ങളും പരാജയപ്പെടും. എന്നാല്‍ അനന്തസാധ്യതകള്‍ തുറന്നിടുന്നതാണ് ഐടി മേഖല.
നിമിഷംതോറും പുതിയ സാധ്യതകളാണ് ഈ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ നിലക്ക് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്യുന്ന മൂന്നാം ഘട്ട പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 2020 ല്‍ അടിസ്ഥാന സൗകര്യ, സാമ്പത്തിക, തൊഴില്‍, സാമൂഹ്യ രംഗങ്ങളിലെല്ലാം തന്നെ കേരളത്തിന്റെ മുഖഛായ മാറും. അനുബന്ധമായി വിവിധ മേഖലകളില്‍ ഉണ്ടാകുന്ന പുരോഗതിയും കുതിപ്പും വിദേശ സംരംഭങ്ങള്‍ക്ക് കൂടുതല്‍ മൂലധനം നിക്ഷേപിക്കുവാന്‍ പ്രേരണ നല്‍കുകയും ചെയ്യും. കേരളം വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും അനുകൂലമായ സംസ്ഥാനമല്ലെന്ന ചീത്തപ്പേര് മാറ്റിയെഴുതുവാനും സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി സാധിക്കും.
ചരിത്രാതീത കാലം മുതല്‍ തന്നെ അറബ് രാഷ്ട്രങ്ങളുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. വലിച്ച് കെട്ടിയ പായക്കപ്പലില്‍ കേരളതീരത്ത് വന്നിറങ്ങിയ അറബികളായ സമുദ്ര സഞ്ചാരികളില്‍നിന്നും അതു തുടങ്ങുന്നു. അന്ന് തുടങ്ങിയ ബന്ധം കച്ചവടങ്ങള്‍ക്കൊപ്പം വളര്‍ന്നു പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഇഴമുറിയാത്ത കണ്ണികളായി. അവ കൂടുതല്‍ ബലവത്താക്കുന്നു.
ദുബൈയിലെ ഐടി കമ്പനികളുടെ സഹകരണത്തോടെ ആരംഭിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. വിവാദങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് പ്രതീക്ഷയോടെ കൊച്ചി സ്മാര്‍ട്ട് സിറ്റി വളര്‍ന്നുവലുതാകുന്നത് കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 6 days ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• 6 days ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 6 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 6 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 6 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 6 days ago
ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചംഗ സംഘം പിടിയിൽ
National
• 6 days ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• 6 days ago
ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാധ്യത
latest
• 6 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 6 days ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• 6 days ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• 6 days ago
ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്
uae
• 6 days ago
അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
National
• 6 days ago
അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി
qatar
• 6 days ago
പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• 6 days ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന് സത്യപ്രതിജ്ഞ ചെയ്തു
National
• 6 days ago
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്ഫോം
Saudi-arabia
• 6 days ago
'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്റാഈല്‍ സുരക്ഷാ വിഭാഗം
International
• 6 days ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• 6 days ago
'ഇനി ഫലസ്തീന് രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്പിച്ച് നെതന്യാഹു
International
• 6 days ago