HOME
DETAILS

സഊദിക്ക് അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കാന്‍ 1 .15 ബില്യണ്‍ ഡോളറിന്റെ കരാറിന് അമേരിക്ക

  
backup
September 25, 2016 | 7:40 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%86%e0%b4%af%e0%b5%81%e0%b4%a7

റിയാദ്: സഊദിഅറേബ്യക്കു വന്‍ തോതില്‍ ആയുധം വില്‍ക്കുന്നതിന് അമേരിക്കന്‍ കരാറിന് സെനറ്റ് അംഗീകാരം നല്‍കി. ഏകദേശം 1.15 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടിനാണ് അമേരിക്കന്‍ സെനറ്റ് യോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്.

കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ ആയുധ ഇടപാടിന് പെന്റഗണ്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും സെനറ്റിന്റെ അംഗീകാരത്തിനായി കാത്തു നില്‍ക്കുകയായിരുന്നു. ഇരുപത്തി ഏഴിനെതിരെ എഴുപത്തി ഒന്ന് വോട്ടു നേടിയാണ് സഊദിയുമായുള്ള ആയുധ കരാര്‍ അംഗീകരിച്ചത്.

രാജ്യത്തിന് വിവിധ മേഖലകളില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സഊദി അറേബ്യ ശ്രമം തുടങ്ങിയത്.

നൂറ്റി മുപ്പത്ത് അത്യാധുനിക യുദ്ധ ടാങ്കറുകളും ഇരുപതു കവചിത വാഹനങ്ങളും മറ്റ് അത്യാധുനിക ആയുധങ്ങളുമാണ് സഊദി അറേബ്യ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. നിലവില സാഹചര്യത്തില്‍ ഇത് രാജ്യ സുരക്ഷക്ക് വിലിയ മുതല്‍ കൂട്ടാവുമെന്നാണ് സഊദി കണക്കുകൂട്ടല്‍. ആയുധ കച്ചവടത്തിനായി ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പിന് സെനറ്റ് മുതിര്‍ന്നത്.


യമനിലടക്കം വിവിധ രാജ്യങ്ങളില്‍ സഊദിയുടെ ഇടപെടല്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ ഏറെ നേരം നീണ്ടു പോയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . റിപ്പബ്ലിക്കന്‍ സെനറ്റര്‍ നാന്‍ഡ് പോള്‍, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മുര്‍ഫി എന്നിവരാണ് യമനിലെ സഊദി ഇടപെടല്‍ വിഷയം ഉന്നയിച്ചത്.

മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴത്തെ ആയുധ കൈമാറ്റം കാരണമാകുമെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പിലൂടെ ആയുധ കൈമാറ്റത്തിന് സെനറ്റ് അംഗീകാരം നല്‍കുകയായിരുന്നു. പുതിയ കരാറിലൂടെ അമേരിക്കയുമായുള്ള സഊദിയുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. നിലവില്‍ മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തിയായി സഊദി മാറിക്കഴിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  3 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  3 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  3 days ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  3 days ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  3 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  4 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  4 days ago

No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  4 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago