HOME
DETAILS

മരം കാറിനു മുകളില്‍ വീണ് യുവാവ് മരിച്ചു

  
backup
November 04, 2016 | 1:23 AM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d


പത്തനാപുരം: മരം കാറിനു മുകളില്‍ വീണു യുവാവു മരിച്ചു. പത്തനാപുരം ഇടത്തറ താന്നിമൂട്ടില്‍ വീട്ടില്‍ സുലൈമാന്‍ നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ കമാലുദീന്‍(35)ആണു മരിച്ചത്.
കുന്നിക്കോട്-പത്തനാപുരം പാതയില്‍ ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്കു ഒന്നരയോടെയാണു മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൊട്ടാരക്കരയില്‍ നിന്നും പത്തനാപുരത്തേക്കു വന്ന മാരുതി സെലനോ കാറാണു അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഷാനവാസ്, കമാലുദീന്റെ സഹോദരന്‍ റിയാസ് എന്നിവര്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു. ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ പൊതുമരാമത്തു വകുപ്പ് റോഡിനു വശത്തായി നിന്നിരുന്ന പഞ്ഞി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടെയാണു അപകടം നടന്നത്. തിരക്കേറിയ റോഡില്‍ വേണ്ടത്ര ഗതാഗതനിയന്ത്രണമേര്‍പ്പെടുത്താതെ മരം മുറിച്ചതാണു അപകടകാരണം.
വേണ്ടത്ര ശ്രദ്ധയില്ലാതെ പിക്കപ് വാനില്‍ വടം കെട്ടിനിര്‍ത്തിയാണു മരം മുറിച്ചത്. എന്നാല്‍ ഭാരക്കൂടുതല്‍ കാരണം ദിശതെറ്റി മരം കാറിനു മുകളില്‍ പതിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവശത്തു നിന്നും വാഹനങ്ങളെത്തിയതിനാല്‍ കാര്‍ മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. പിന്‍ സീറ്റിലുണ്ടായിരുന്ന കമാലുദീന്റെ മുകളിലേക്കാണു കൂറ്റന്‍ മരം പതിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മരം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞു ആവണീശ്വരത്തു നിന്നും ഫയര്‍ഫോഴ്‌സും,കുന്നിക്കോട്, പത്തനാപുരം സ്റ്റേഷനുകളില്‍ നിന്നും പൊലിസും തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിന്റെ കട്ടര്‍ ഉപയോഗിച്ചു ഡോര്‍ മുറിച്ചുമാറ്റാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടര്‍ന്നു കമ്പിപ്പാര ഉപയോഗിച്ചു ഡോര്‍ പൊളിച്ചാണു കമാലുദീനെ പുറത്തെടുത്തത്. ഇരുപതു മിനിട്ടിന്റെ ശ്രമത്തിനൊടുവിലാണു ഇയാളെ പുറത്തെടുത്തത്. തുടര്‍ന്നു കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  നിഷയാണു ഭാര്യ. അര്‍ഷാദ് അന്‍സാവിത്ത്, അബീസ് എന്നിവര്‍ മക്കളാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  6 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  6 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  6 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  6 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  6 days ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  6 days ago
No Image

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

National
  •  6 days ago
No Image

വേനൽക്കാല യാത്രാ തിരക്ക്: ഷാർജ വിമാനത്താവളം വഴി 3 ദശലക്ഷം യാത്രക്കാർ എത്തും; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ

uae
  •  6 days ago
No Image

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

Kerala
  •  6 days ago