HOME
DETAILS

ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍

  
backup
December 07, 2016 | 5:51 AM

%e0%b4%89%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b4%be

കൊടുങ്ങല്ലൂര്‍: ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍. ഭിക്ഷക്കാരനായ വെങ്കിടേഷ് മുതല്‍ ഹോട്ടല്‍ ജീവനക്കാരനായ വെങ്കിടി വരെ അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ്.
കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടേഷ് ഡി.എം.കെ അനുഭാവിയാണെങ്കില്‍ കൂടി തലൈവിയുടെ മരണത്തില്‍ ദു:ഖിതനാണ്. പതിവുപോലെ രാവിലെ നഗരത്തില്‍ ഭിക്ഷാടനത്തിനെത്തിയ വെങ്കിടേഷ് ചായ കുടിക്കാനായി കടയിലെത്തിയപ്പോഴാണ് ജയലളിതയുടെ മരണവിവരം അറിഞ്ഞത്. അതോടെ തന്നെ ഉപജീവന മാര്‍ഗമായ ഭിക്ഷാടനം ഇന്നത്തേക്ക് വേണ്ടെന്ന് വെച്ച് ഇയാള്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അമ്മയ്ക്ക് പകരം വെക്കാന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറ്റൊരാളില്ലെന്നാണ് വെങ്കിടേഷന്റെ അഭിപ്രായം. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ചെരുപ്പ് നന്നാക്കുന്ന തമിഴ് കുടുംബം അമ്മയുടെ മരണത്തെ തുടര്‍ന്ന് പണിയെടുക്കാനെത്തിയില്ല. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനായ തൃശ്‌നാപ്പിള്ളി സ്വദേശി വെങ്കിടി ഇന്ന് അവധിയിലാണ്. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ വെങ്കിടി ഇന്നിനി ജോലിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അമ്മ മരിച്ചെന്നറിഞ്ഞ് താനെങ്ങനെ പണിയെടുക്കുമെന്ന് വെങ്കിടി ചോദിക്കുന്നു. നിര്‍മാണമേഖലയിലും മത്സ്യ ബന്ധന മേഖലയിലും പണിയെടുക്കുന്ന തമിഴ് നാട്ടുകാരായ പല തൊഴിലാളികളും ഇന്ന് പണിക്കെത്തിയില്ല. അതിര്‍ത്തിക്കുറം ഒരു നാട് മുഴുവന്‍ സങ്കടക്കടലായിളകുമ്പോള്‍ ഉള്ളം നിറഞ്ഞൊഴുകുന്ന കണ്ണീരുമായി ഒരു കൂട്ടം തമിഴ് മക്കള്‍ കഴിയുകയാണിവിടെ.
എളവള്ളി: തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വിടവാങ്ങലില്‍ പങ്കുകൊള്ളാന്‍ നാട്ടിലേക്ക് പോകാനോ, സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കാനോ കഴിയാതെ വിഷമത്തിലായിരുന്ന ചിറ്റാട്ടുകരയിലും പരിസരത്തുമുള്ള തമിഴ്‌തൊഴിലാളികള്‍ക്ക് എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കേത്തലയിലുള്ള പാര്‍ട്ടി ഓഫീസില്‍ മുഴുവന്‍സമയ സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സൗകര്യം ഒരുക്കിയത് ആശ്വാസമായി. പ്രദേശത്തെ തമിഴ് തൊഴിലാളികള്‍ ഇന്നേ ദിവസം ജോലിക്ക് പോകാതെ തങ്ങളുടെ അമ്മയോടുള്ള ആദരവ് പ്രകടിപ്പിച്ചു. രാവിലെ അമ്മയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തമിഴ് മക്കള്‍ ഒരുമിച്ചിരുന്നു പാര്‍ട്ടി ഓഫീസില്‍ ടി.വി.കാണാനെത്തിയത്. സംസ്‌കാര കര്‍മം വരെ ഒരേയിരുപ്പിലിരുന്നാണ് പലരും സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ നിറകണ്ണുകളോടെ കണ്ടിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  6 days ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  6 days ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  6 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  6 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  6 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  6 days ago