HOME
DETAILS

ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍

  
backup
December 07, 2016 | 5:51 AM

%e0%b4%89%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b4%be

കൊടുങ്ങല്ലൂര്‍: ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍. ഭിക്ഷക്കാരനായ വെങ്കിടേഷ് മുതല്‍ ഹോട്ടല്‍ ജീവനക്കാരനായ വെങ്കിടി വരെ അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ്.
കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടേഷ് ഡി.എം.കെ അനുഭാവിയാണെങ്കില്‍ കൂടി തലൈവിയുടെ മരണത്തില്‍ ദു:ഖിതനാണ്. പതിവുപോലെ രാവിലെ നഗരത്തില്‍ ഭിക്ഷാടനത്തിനെത്തിയ വെങ്കിടേഷ് ചായ കുടിക്കാനായി കടയിലെത്തിയപ്പോഴാണ് ജയലളിതയുടെ മരണവിവരം അറിഞ്ഞത്. അതോടെ തന്നെ ഉപജീവന മാര്‍ഗമായ ഭിക്ഷാടനം ഇന്നത്തേക്ക് വേണ്ടെന്ന് വെച്ച് ഇയാള്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അമ്മയ്ക്ക് പകരം വെക്കാന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറ്റൊരാളില്ലെന്നാണ് വെങ്കിടേഷന്റെ അഭിപ്രായം. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ചെരുപ്പ് നന്നാക്കുന്ന തമിഴ് കുടുംബം അമ്മയുടെ മരണത്തെ തുടര്‍ന്ന് പണിയെടുക്കാനെത്തിയില്ല. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനായ തൃശ്‌നാപ്പിള്ളി സ്വദേശി വെങ്കിടി ഇന്ന് അവധിയിലാണ്. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ വെങ്കിടി ഇന്നിനി ജോലിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അമ്മ മരിച്ചെന്നറിഞ്ഞ് താനെങ്ങനെ പണിയെടുക്കുമെന്ന് വെങ്കിടി ചോദിക്കുന്നു. നിര്‍മാണമേഖലയിലും മത്സ്യ ബന്ധന മേഖലയിലും പണിയെടുക്കുന്ന തമിഴ് നാട്ടുകാരായ പല തൊഴിലാളികളും ഇന്ന് പണിക്കെത്തിയില്ല. അതിര്‍ത്തിക്കുറം ഒരു നാട് മുഴുവന്‍ സങ്കടക്കടലായിളകുമ്പോള്‍ ഉള്ളം നിറഞ്ഞൊഴുകുന്ന കണ്ണീരുമായി ഒരു കൂട്ടം തമിഴ് മക്കള്‍ കഴിയുകയാണിവിടെ.
എളവള്ളി: തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വിടവാങ്ങലില്‍ പങ്കുകൊള്ളാന്‍ നാട്ടിലേക്ക് പോകാനോ, സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കാനോ കഴിയാതെ വിഷമത്തിലായിരുന്ന ചിറ്റാട്ടുകരയിലും പരിസരത്തുമുള്ള തമിഴ്‌തൊഴിലാളികള്‍ക്ക് എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കേത്തലയിലുള്ള പാര്‍ട്ടി ഓഫീസില്‍ മുഴുവന്‍സമയ സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സൗകര്യം ഒരുക്കിയത് ആശ്വാസമായി. പ്രദേശത്തെ തമിഴ് തൊഴിലാളികള്‍ ഇന്നേ ദിവസം ജോലിക്ക് പോകാതെ തങ്ങളുടെ അമ്മയോടുള്ള ആദരവ് പ്രകടിപ്പിച്ചു. രാവിലെ അമ്മയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തമിഴ് മക്കള്‍ ഒരുമിച്ചിരുന്നു പാര്‍ട്ടി ഓഫീസില്‍ ടി.വി.കാണാനെത്തിയത്. സംസ്‌കാര കര്‍മം വരെ ഒരേയിരുപ്പിലിരുന്നാണ് പലരും സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ നിറകണ്ണുകളോടെ കണ്ടിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണമെത്രയെന്ന വിവരം അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Kerala
  •  24 minutes ago
No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  7 hours ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  8 hours ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  9 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  9 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  10 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  10 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  10 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  10 hours ago