HOME
DETAILS

ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍

  
backup
December 07, 2016 | 5:51 AM

%e0%b4%89%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b4%be

കൊടുങ്ങല്ലൂര്‍: ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍. ഭിക്ഷക്കാരനായ വെങ്കിടേഷ് മുതല്‍ ഹോട്ടല്‍ ജീവനക്കാരനായ വെങ്കിടി വരെ അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ്.
കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടേഷ് ഡി.എം.കെ അനുഭാവിയാണെങ്കില്‍ കൂടി തലൈവിയുടെ മരണത്തില്‍ ദു:ഖിതനാണ്. പതിവുപോലെ രാവിലെ നഗരത്തില്‍ ഭിക്ഷാടനത്തിനെത്തിയ വെങ്കിടേഷ് ചായ കുടിക്കാനായി കടയിലെത്തിയപ്പോഴാണ് ജയലളിതയുടെ മരണവിവരം അറിഞ്ഞത്. അതോടെ തന്നെ ഉപജീവന മാര്‍ഗമായ ഭിക്ഷാടനം ഇന്നത്തേക്ക് വേണ്ടെന്ന് വെച്ച് ഇയാള്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അമ്മയ്ക്ക് പകരം വെക്കാന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറ്റൊരാളില്ലെന്നാണ് വെങ്കിടേഷന്റെ അഭിപ്രായം. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ചെരുപ്പ് നന്നാക്കുന്ന തമിഴ് കുടുംബം അമ്മയുടെ മരണത്തെ തുടര്‍ന്ന് പണിയെടുക്കാനെത്തിയില്ല. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനായ തൃശ്‌നാപ്പിള്ളി സ്വദേശി വെങ്കിടി ഇന്ന് അവധിയിലാണ്. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ വെങ്കിടി ഇന്നിനി ജോലിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അമ്മ മരിച്ചെന്നറിഞ്ഞ് താനെങ്ങനെ പണിയെടുക്കുമെന്ന് വെങ്കിടി ചോദിക്കുന്നു. നിര്‍മാണമേഖലയിലും മത്സ്യ ബന്ധന മേഖലയിലും പണിയെടുക്കുന്ന തമിഴ് നാട്ടുകാരായ പല തൊഴിലാളികളും ഇന്ന് പണിക്കെത്തിയില്ല. അതിര്‍ത്തിക്കുറം ഒരു നാട് മുഴുവന്‍ സങ്കടക്കടലായിളകുമ്പോള്‍ ഉള്ളം നിറഞ്ഞൊഴുകുന്ന കണ്ണീരുമായി ഒരു കൂട്ടം തമിഴ് മക്കള്‍ കഴിയുകയാണിവിടെ.
എളവള്ളി: തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വിടവാങ്ങലില്‍ പങ്കുകൊള്ളാന്‍ നാട്ടിലേക്ക് പോകാനോ, സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കാനോ കഴിയാതെ വിഷമത്തിലായിരുന്ന ചിറ്റാട്ടുകരയിലും പരിസരത്തുമുള്ള തമിഴ്‌തൊഴിലാളികള്‍ക്ക് എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കേത്തലയിലുള്ള പാര്‍ട്ടി ഓഫീസില്‍ മുഴുവന്‍സമയ സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സൗകര്യം ഒരുക്കിയത് ആശ്വാസമായി. പ്രദേശത്തെ തമിഴ് തൊഴിലാളികള്‍ ഇന്നേ ദിവസം ജോലിക്ക് പോകാതെ തങ്ങളുടെ അമ്മയോടുള്ള ആദരവ് പ്രകടിപ്പിച്ചു. രാവിലെ അമ്മയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തമിഴ് മക്കള്‍ ഒരുമിച്ചിരുന്നു പാര്‍ട്ടി ഓഫീസില്‍ ടി.വി.കാണാനെത്തിയത്. സംസ്‌കാര കര്‍മം വരെ ഒരേയിരുപ്പിലിരുന്നാണ് പലരും സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ നിറകണ്ണുകളോടെ കണ്ടിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  10 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  11 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  11 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  11 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  11 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  11 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  11 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  11 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  11 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  11 days ago