HOME
DETAILS

ധീരജവാന്‍ രതീഷിന് ജന്മനാടിന്റെ യാത്രാമൊഴി

  
backup
December 19, 2016 | 7:35 PM

%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a8

കൊണ്ടോട്ടി/മട്ടന്നൂര്‍ (കണ്ണൂര്‍): കശ്മിരിലെ പാംപോറിനു സമീപം ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ രതീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സൈനിക ബഹുമതികളോടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വീടിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ 9.20ന് മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. പ്രോട്ടോക്കോള്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ എ.അബ്ദുല്‍ റഷീദ് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 1.50നാണ് ജന്‍മനാട്ടില്‍ എത്തിച്ചത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ ആയിരങ്ങളാണ് കൊടോളിപ്രത്തേക്ക് ഒഴുകിയെത്തിയത്. പൊതുദര്‍ശനം പൂര്‍ത്തിയാക്കി 3.20ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഉറ്റബന്ധുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാര ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി.
ഭീകരാക്രമണത്തില്‍ റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നീ സൈനികരും വീരമൃത്യു വരിച്ചിരുന്നു. കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലെ നായികായ രതീഷ് മൂന്നുവര്‍ഷം മുമ്പാണു ഡെപ്യൂട്ടേഷനില്‍ കശ്മിരിലെ 36 രാഷ്ട്രീയ റൈഫിള്‍സിലേക്കു സേവനത്തിനു പോയത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി കോയമ്പത്തൂരിലേക്കു തിരികെ മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  3 days ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  3 days ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  3 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  3 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  3 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  3 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  3 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  3 days ago
No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  3 days ago