HOME
DETAILS

ധീരജവാന്‍ രതീഷിന് ജന്മനാടിന്റെ യാത്രാമൊഴി

  
backup
December 19, 2016 | 7:35 PM

%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a8

കൊണ്ടോട്ടി/മട്ടന്നൂര്‍ (കണ്ണൂര്‍): കശ്മിരിലെ പാംപോറിനു സമീപം ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ രതീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സൈനിക ബഹുമതികളോടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വീടിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ 9.20ന് മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. പ്രോട്ടോക്കോള്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ എ.അബ്ദുല്‍ റഷീദ് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 1.50നാണ് ജന്‍മനാട്ടില്‍ എത്തിച്ചത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ ആയിരങ്ങളാണ് കൊടോളിപ്രത്തേക്ക് ഒഴുകിയെത്തിയത്. പൊതുദര്‍ശനം പൂര്‍ത്തിയാക്കി 3.20ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഉറ്റബന്ധുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാര ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി.
ഭീകരാക്രമണത്തില്‍ റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നീ സൈനികരും വീരമൃത്യു വരിച്ചിരുന്നു. കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലെ നായികായ രതീഷ് മൂന്നുവര്‍ഷം മുമ്പാണു ഡെപ്യൂട്ടേഷനില്‍ കശ്മിരിലെ 36 രാഷ്ട്രീയ റൈഫിള്‍സിലേക്കു സേവനത്തിനു പോയത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി കോയമ്പത്തൂരിലേക്കു തിരികെ മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  3 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  3 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  3 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  3 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  3 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago