HOME
DETAILS

അക്കൗണ്ടില്‍ 104 കോടി: മതിയായ രേഖയുണ്ടെന്ന് മായാവതി

  
backup
December 27, 2016 | 7:13 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-104-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be

ലഖ്‌നോ: നോട്ടസാധുവാക്കലിന് ശേഷം ബഹുജന്‍ സമാജ്പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 104 കോടി രൂപ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ പരസ്പരം പോരടിച്ച് ബി.ജെ.പിയും മായാവതിയും. ബി.എസ്.പിയുടെ അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കൃത്യമായ രേഖകളുണ്ട്. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അനാവശ്യ വിവാദങ്ങളിലൂടെ പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ബി.ജെ.പി അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ എതുവിധേനയും ജയിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയും മോദിയും നടത്തുന്നത്.
എന്നാല്‍ ബാങ്ക് അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കണക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പണമാണിത്. ബി.ജെ.പി നിക്ഷേപത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? നോട്ട് അസാധുവാക്കലിന് ശേഷം ബി.ജെപിയും മറ്റു പാര്‍ട്ടികളും നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും അതിനെക്കുറിച്ച് പറയുന്നില്ല.
ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടെങ്കില്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയുടെ നിക്ഷേപം വെളിപ്പെടുത്തണം. എല്ലാം പൊതുജനമധ്യത്തില്‍ തുറന്നുവെക്കൂവെന്നും മായാവതി വെല്ലുവിളിച്ചു.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ കറോല്‍ ബാഗ് ബ്രാഞ്ചില്‍ അക്കൗണ്ടില്‍ ബി.എസ്.പി 104 കോടി നിക്ഷേപിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. നോട്ടുനിരോധനത്തിന് ശേഷം വലിയ തുക നിക്ഷേപമായി വന്ന അക്കൗണ്ടുകള്‍ പരിശോധിക്കവെയാണ് ഈ അക്കൗണ്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.അസാധുവായ ആയിരം രൂപാ നോട്ടുകളിലായിരുന്നു ബി.എസ്.പി അക്കൗണ്ടിലെ 102 കോടി രൂപയുടെ നിക്ഷേപവും. ബാക്കി തുക അസാധുവായ 500 രൂപാ നോട്ടുകളിലും. നോട്ടുനിരോധനത്തിന് ശേഷമുള്ള ഓരോ ദിനവും 15 മുതല്‍ 17 കോടി രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപമായി വന്നുവെന്ന കണ്ടെത്തല്‍ തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ആനന്ദിന്റെ അക്കൗണ്ടിലെ 1.43 കോടി നിക്ഷേപത്തില്‍ 18.98 ലക്ഷം രൂപ അസാധുവായ നോട്ടുകളായിരുന്നു. രണ്ട് അക്കൗണ്ടുകളുടേയും പൂര്‍ണ വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം ബി.എസ്.പിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആദായ നികുതി വകുപ്പിനെ സമീപിക്കുമെന്നാണ് വിവരം. അക്കൗണ്ട് തുടങ്ങാന്‍ നല്‍കിയ കെവൈസി രേഖകളും ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കാനും അധികൃതര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  14 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  14 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  14 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  14 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  14 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  14 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  14 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  14 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  14 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  14 days ago