HOME
DETAILS

അക്കൗണ്ടില്‍ 104 കോടി: മതിയായ രേഖയുണ്ടെന്ന് മായാവതി

  
backup
December 27, 2016 | 7:13 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-104-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be

ലഖ്‌നോ: നോട്ടസാധുവാക്കലിന് ശേഷം ബഹുജന്‍ സമാജ്പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 104 കോടി രൂപ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ പരസ്പരം പോരടിച്ച് ബി.ജെ.പിയും മായാവതിയും. ബി.എസ്.പിയുടെ അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കൃത്യമായ രേഖകളുണ്ട്. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അനാവശ്യ വിവാദങ്ങളിലൂടെ പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ബി.ജെ.പി അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ എതുവിധേനയും ജയിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയും മോദിയും നടത്തുന്നത്.
എന്നാല്‍ ബാങ്ക് അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കണക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പണമാണിത്. ബി.ജെ.പി നിക്ഷേപത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? നോട്ട് അസാധുവാക്കലിന് ശേഷം ബി.ജെപിയും മറ്റു പാര്‍ട്ടികളും നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും അതിനെക്കുറിച്ച് പറയുന്നില്ല.
ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടെങ്കില്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയുടെ നിക്ഷേപം വെളിപ്പെടുത്തണം. എല്ലാം പൊതുജനമധ്യത്തില്‍ തുറന്നുവെക്കൂവെന്നും മായാവതി വെല്ലുവിളിച്ചു.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ കറോല്‍ ബാഗ് ബ്രാഞ്ചില്‍ അക്കൗണ്ടില്‍ ബി.എസ്.പി 104 കോടി നിക്ഷേപിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. നോട്ടുനിരോധനത്തിന് ശേഷം വലിയ തുക നിക്ഷേപമായി വന്ന അക്കൗണ്ടുകള്‍ പരിശോധിക്കവെയാണ് ഈ അക്കൗണ്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.അസാധുവായ ആയിരം രൂപാ നോട്ടുകളിലായിരുന്നു ബി.എസ്.പി അക്കൗണ്ടിലെ 102 കോടി രൂപയുടെ നിക്ഷേപവും. ബാക്കി തുക അസാധുവായ 500 രൂപാ നോട്ടുകളിലും. നോട്ടുനിരോധനത്തിന് ശേഷമുള്ള ഓരോ ദിനവും 15 മുതല്‍ 17 കോടി രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപമായി വന്നുവെന്ന കണ്ടെത്തല്‍ തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ആനന്ദിന്റെ അക്കൗണ്ടിലെ 1.43 കോടി നിക്ഷേപത്തില്‍ 18.98 ലക്ഷം രൂപ അസാധുവായ നോട്ടുകളായിരുന്നു. രണ്ട് അക്കൗണ്ടുകളുടേയും പൂര്‍ണ വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം ബി.എസ്.പിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആദായ നികുതി വകുപ്പിനെ സമീപിക്കുമെന്നാണ് വിവരം. അക്കൗണ്ട് തുടങ്ങാന്‍ നല്‍കിയ കെവൈസി രേഖകളും ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കാനും അധികൃതര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  2 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  2 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  2 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  2 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  2 days ago
No Image

അഞ്ചാം ദിവസവും വിമാന സര്‍വീസുകള്‍ നിര്‍ത്തി; ബഹ്‌റൈനില്‍ യാത്രാ പ്രതിസന്ധി തുടരുന്നു

bahrain
  •  2 days ago
No Image

ഇത്തിഹാദ് വിമാന സർവീസുകൾ നിർത്തിവച്ചു; മാർച്ച് 6 വരെ നിയന്ത്രണം

International
  •  2 days ago
No Image

പകൽ ടൈൽ പണി, രാത്രി മോഷണം; മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

Kerala
  •  2 days ago
No Image

ട്രംപിന് മുന്നിൽ മുട്ടുമടക്കാതെ സ്പെയിൻ; ഇറാനെതിരായ നീക്കത്തിന് സൈനിക താവളങ്ങൾ വിട്ടുതരില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി

International
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 9 മുതൽ അവധി; വസന്തകാല അവധി പുനഃക്രമീകരിച്ചു

International
  •  2 days ago