HOME
DETAILS

അക്കൗണ്ടില്‍ 104 കോടി: മതിയായ രേഖയുണ്ടെന്ന് മായാവതി

  
backup
December 27, 2016 | 7:13 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-104-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be

ലഖ്‌നോ: നോട്ടസാധുവാക്കലിന് ശേഷം ബഹുജന്‍ സമാജ്പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 104 കോടി രൂപ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ പരസ്പരം പോരടിച്ച് ബി.ജെ.പിയും മായാവതിയും. ബി.എസ്.പിയുടെ അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കൃത്യമായ രേഖകളുണ്ട്. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അനാവശ്യ വിവാദങ്ങളിലൂടെ പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ബി.ജെ.പി അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ എതുവിധേനയും ജയിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയും മോദിയും നടത്തുന്നത്.
എന്നാല്‍ ബാങ്ക് അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കണക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പണമാണിത്. ബി.ജെ.പി നിക്ഷേപത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? നോട്ട് അസാധുവാക്കലിന് ശേഷം ബി.ജെപിയും മറ്റു പാര്‍ട്ടികളും നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും അതിനെക്കുറിച്ച് പറയുന്നില്ല.
ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടെങ്കില്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയുടെ നിക്ഷേപം വെളിപ്പെടുത്തണം. എല്ലാം പൊതുജനമധ്യത്തില്‍ തുറന്നുവെക്കൂവെന്നും മായാവതി വെല്ലുവിളിച്ചു.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ കറോല്‍ ബാഗ് ബ്രാഞ്ചില്‍ അക്കൗണ്ടില്‍ ബി.എസ്.പി 104 കോടി നിക്ഷേപിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. നോട്ടുനിരോധനത്തിന് ശേഷം വലിയ തുക നിക്ഷേപമായി വന്ന അക്കൗണ്ടുകള്‍ പരിശോധിക്കവെയാണ് ഈ അക്കൗണ്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.അസാധുവായ ആയിരം രൂപാ നോട്ടുകളിലായിരുന്നു ബി.എസ്.പി അക്കൗണ്ടിലെ 102 കോടി രൂപയുടെ നിക്ഷേപവും. ബാക്കി തുക അസാധുവായ 500 രൂപാ നോട്ടുകളിലും. നോട്ടുനിരോധനത്തിന് ശേഷമുള്ള ഓരോ ദിനവും 15 മുതല്‍ 17 കോടി രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപമായി വന്നുവെന്ന കണ്ടെത്തല്‍ തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ആനന്ദിന്റെ അക്കൗണ്ടിലെ 1.43 കോടി നിക്ഷേപത്തില്‍ 18.98 ലക്ഷം രൂപ അസാധുവായ നോട്ടുകളായിരുന്നു. രണ്ട് അക്കൗണ്ടുകളുടേയും പൂര്‍ണ വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം ബി.എസ്.പിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആദായ നികുതി വകുപ്പിനെ സമീപിക്കുമെന്നാണ് വിവരം. അക്കൗണ്ട് തുടങ്ങാന്‍ നല്‍കിയ കെവൈസി രേഖകളും ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കാനും അധികൃതര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

uae
  •  14 days ago
No Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

Kerala
  •  14 days ago
No Image

ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ

uae
  •  14 days ago
No Image

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി; നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും

Kerala
  •  14 days ago
No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  14 days ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  14 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  14 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  14 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  14 days ago