HOME
DETAILS

പാടിപഴകിയ വാഗ്ദാനങ്ങള്‍, ദുര്‍ഗതി മാറാതെ പാടിച്ചിറ ആശുപത്രി

  
backup
December 30 2016 | 23:12 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ ഗവ. ആശുപത്രിയുടെ പേരില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാവുന്നു. പാടിച്ചിറ ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിട്ടും കിടത്തിചികിത്സ ആരംഭിക്കാന്‍ ഇതുവരെ നടപടിയായില്ല.
കിടത്തി ചികിത്സിക്കുന്നതിനായി 1990ലാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ അന്നുമുതല്‍ ഇത് അടഞ്ഞുകിടക്കുകയാണ്. ഇവിടെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ 20 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമെ കിടത്തി ചികിത്സ ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.
മരക്കടവ് കോളനിയില്‍ 2008ല്‍ പട്ടിണി മരണം ഉണ്ടായപ്പോള്‍ ഇവിടെയെത്തിയ ആരോഗ്യ മന്ത്രി ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഓരോ തെരഞ്ഞെടുപ്പുകളിലും നല്‍കുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാടിച്ചിറ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നത്. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. ഗോത്ര ജനതയുടെ ചികിത്സ ഉറപ്പ് വരുത്തുമെന്നും ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. പി. കൃഷ്ണപ്രസാദ് എം.എല്‍.എയായിരുന്ന കാലത്ത് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും നിയമപ്രശ്‌നം മൂലം അത് ഫയലില്‍ ഒതുങ്ങി. പാടിച്ചിറ ആശുപത്രിയെ സാമൂഹിക കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത പഞ്ചായത്താണ് മുള്ളന്‍കൊല്ലി. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, കിടത്തി ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  2 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  3 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  3 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  3 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  3 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  4 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  4 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  4 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  4 hours ago