HOME
DETAILS

പാടിപഴകിയ വാഗ്ദാനങ്ങള്‍, ദുര്‍ഗതി മാറാതെ പാടിച്ചിറ ആശുപത്രി

  
backup
December 30 2016 | 23:12 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ ഗവ. ആശുപത്രിയുടെ പേരില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാവുന്നു. പാടിച്ചിറ ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിട്ടും കിടത്തിചികിത്സ ആരംഭിക്കാന്‍ ഇതുവരെ നടപടിയായില്ല.
കിടത്തി ചികിത്സിക്കുന്നതിനായി 1990ലാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ അന്നുമുതല്‍ ഇത് അടഞ്ഞുകിടക്കുകയാണ്. ഇവിടെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ 20 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമെ കിടത്തി ചികിത്സ ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.
മരക്കടവ് കോളനിയില്‍ 2008ല്‍ പട്ടിണി മരണം ഉണ്ടായപ്പോള്‍ ഇവിടെയെത്തിയ ആരോഗ്യ മന്ത്രി ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഓരോ തെരഞ്ഞെടുപ്പുകളിലും നല്‍കുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാടിച്ചിറ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നത്. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. ഗോത്ര ജനതയുടെ ചികിത്സ ഉറപ്പ് വരുത്തുമെന്നും ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. പി. കൃഷ്ണപ്രസാദ് എം.എല്‍.എയായിരുന്ന കാലത്ത് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും നിയമപ്രശ്‌നം മൂലം അത് ഫയലില്‍ ഒതുങ്ങി. പാടിച്ചിറ ആശുപത്രിയെ സാമൂഹിക കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത പഞ്ചായത്താണ് മുള്ളന്‍കൊല്ലി. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, കിടത്തി ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം; ഷാര്‍ജ പൊലിസില്‍ പരാതി നല്‍കി അതുല്യയുടെ കുടുംബം

uae
  •  2 months ago
No Image

വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു

Football
  •  2 months ago
No Image

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍

uae
  •  2 months ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

Cricket
  •  2 months ago
No Image

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

Kerala
  •  2 months ago
No Image

അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന

National
  •  2 months ago
No Image

24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

uae
  •  2 months ago
No Image

വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍

Kerala
  •  2 months ago
No Image

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

uae
  •  2 months ago