HOME
DETAILS

'നിരന്തരം അപമാനിതരാവുന്നു'; നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് ഗവര്‍ണര്‍ക്ക് ആര്‍.ബി.ഐ ജീവനക്കാരുടെ കത്ത്

  
backup
January 13, 2017 | 6:07 PM

humiliated-by-post-notes-ban-events-rbi-staff-write-to-urjit-patel-malayalam-news

മുംബൈ: നോട്ട് നിരോധനം ആര്‍.ബി.ഐയുടെ പ്രതിഛായ തകര്‍ത്തെന്നും പൊതുവേദികളില്‍ നിരന്തരം അപമാനിതരാവുന്നുവെന്നും കാട്ടി ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്. ദുര്‍ഭരണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യപ്പെടുകയാണെന്നും കത്തിലൂടെ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

''പതിറ്റാണ്ടുകളുടെ സാഹസിക പ്രവര്‍ത്തിനത്തിലൂടെ ജീവനക്കാരുടെ പ്രയത്‌നഫലമായും നീതിയുക്തമായ നയങ്ങളുടെയും ബലത്തിലാണ് ത്രാണിയുടെയും സ്വതന്ത്രതയുടെയും ഇമേജ് ആര്‍.ബി.ഐ നേടിയെടുത്തത്. എന്നാല്‍ ഇപ്പോഴത് തരിപ്പണമായിരിക്കുകയാണ്. ഞങ്ങള്‍ക്ക് വളരെ വേദന തോന്നുന്നു''- യുനൈറ്റഡ് ഫോറം ഓഫ് റിസര്‍വ്വ് ബാങ്ക് ഓഫിസേര്‍സ് ആന്റ് എംപ്ലോയീസ്, ഗവര്‍ണര്‍ ഉര്‍ജിത്ത് പാട്ടേലിന് അയച്ച കത്തില്‍ പറയുന്നു.

ധനമന്ത്രാലയത്തിന്റെ തുറന്ന ആക്രമണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശത്തിന് കോട്ടം പറ്റി. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതലാണ് ദുര്‍ഭരണം ഉണ്ടായത്. അന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം വിമര്‍ശനം ഉയരുകയാണെന്നും കത്തില്‍ പറയുന്നു.

കത്ത് തങ്ങളാണ് അയച്ചതെന്ന് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സാമിര്‍ ഘോഷും ഓഫ് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് വര്‍ക്കേര്‍സ് ഫെഡറേഷന്‍ നേതാവ് സൂര്യകാന്ത് മഹഥിക്കും വ്യക്തമാക്കി. ഇന്ത്യയിലാകമാനം 18,000 ജീവനക്കാര്‍ ചേര്‍ന്നുള്ളതാണ് തങ്ങളുടെ സംഘടനയെന്നും അവര്‍ പറഞ്ഞു.

1935 മുതല്‍ എട്ടു പതിറ്റാണ്ടുകളായി ആര്‍.ബി.ഐ തന്നെയാണ് കറന്‍സി കൈകാര്യം ചെയ്തുവന്നിരുന്നത്. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അതിനായി ഒരു സഹായവും ആവശ്യമില്ലെന്നും കത്തില്‍ പറഞ്ഞു.

ആര്‍.ബി.ഐയുടെ അധികാരം സംബന്ധിച്ച് മൂന്ന് മുന്‍ ഗവര്‍ണര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ജീവനക്കാരുടെ കത്തയക്കലും. മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ്, വൈ.വി റെഡ്ഡി, ബിമല്‍ ജലാന്‍ എന്നിവരാണ് നോട്ട് നിരോധനത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ടത്.



 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം

Kerala
  •  a day ago
No Image

വെടിനിര്‍ത്തലില്‍ വീണ്ടും അനിശ്ചിതത്വം?; ഇറാന്‍ സംഘം പാകിസ്താനിലേക്ക് തിരിച്ചില്ലെന്ന് സൂചന, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് എന്ന പോസ്റ്റ് പിന്‍വലിച്ചു

International
  •  a day ago
No Image

ഒഡിഷയിലെ ബോക്സൈറ്റ് ഖനനത്തിനെതിരേ പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ അക്രമം തുടർന്ന് പൊലിസ് ┃in-depth

National
  •  a day ago
No Image

അദ്ദേഹം മെസിയെ പോലെ ഒരു പ്രതിഭയല്ല: അർജന്റൈൻ ലോകകപ്പ് ജേതാവ്

Football
  •  a day ago
No Image

ശ്രീനന്ദ എവിടെ? നാലാം ദിവസവും തിരച്ചില്‍ തുടരുന്നു, സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു

National
  •  a day ago
No Image

ആ താരങ്ങൾക്ക് ഇനി ഗ്രൗണ്ടിലിറങ്ങാനാവില്ല; പ്രഖ്യാപനത്തിനൊരുങ്ങി ബി.സി.സി.ഐ

Cricket
  •  a day ago
No Image

ചൂട് വല്ലാതെ കൂടും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

National
  •  a day ago
No Image

നിരോധന ഉത്തരവ് ലംഘിച്ച് ബൂത്തിൽ പ്രവേശിക്കാൻ ശ്രമം; യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കുമെതിരെ കേസ്

Kerala
  •  a day ago
No Image

യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍

Kerala
  •  a day ago