HOME
DETAILS

'നിരന്തരം അപമാനിതരാവുന്നു'; നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് ഗവര്‍ണര്‍ക്ക് ആര്‍.ബി.ഐ ജീവനക്കാരുടെ കത്ത്

  
backup
January 13, 2017 | 6:07 PM

humiliated-by-post-notes-ban-events-rbi-staff-write-to-urjit-patel-malayalam-news

മുംബൈ: നോട്ട് നിരോധനം ആര്‍.ബി.ഐയുടെ പ്രതിഛായ തകര്‍ത്തെന്നും പൊതുവേദികളില്‍ നിരന്തരം അപമാനിതരാവുന്നുവെന്നും കാട്ടി ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്. ദുര്‍ഭരണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യപ്പെടുകയാണെന്നും കത്തിലൂടെ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

''പതിറ്റാണ്ടുകളുടെ സാഹസിക പ്രവര്‍ത്തിനത്തിലൂടെ ജീവനക്കാരുടെ പ്രയത്‌നഫലമായും നീതിയുക്തമായ നയങ്ങളുടെയും ബലത്തിലാണ് ത്രാണിയുടെയും സ്വതന്ത്രതയുടെയും ഇമേജ് ആര്‍.ബി.ഐ നേടിയെടുത്തത്. എന്നാല്‍ ഇപ്പോഴത് തരിപ്പണമായിരിക്കുകയാണ്. ഞങ്ങള്‍ക്ക് വളരെ വേദന തോന്നുന്നു''- യുനൈറ്റഡ് ഫോറം ഓഫ് റിസര്‍വ്വ് ബാങ്ക് ഓഫിസേര്‍സ് ആന്റ് എംപ്ലോയീസ്, ഗവര്‍ണര്‍ ഉര്‍ജിത്ത് പാട്ടേലിന് അയച്ച കത്തില്‍ പറയുന്നു.

ധനമന്ത്രാലയത്തിന്റെ തുറന്ന ആക്രമണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശത്തിന് കോട്ടം പറ്റി. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതലാണ് ദുര്‍ഭരണം ഉണ്ടായത്. അന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം വിമര്‍ശനം ഉയരുകയാണെന്നും കത്തില്‍ പറയുന്നു.

കത്ത് തങ്ങളാണ് അയച്ചതെന്ന് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സാമിര്‍ ഘോഷും ഓഫ് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് വര്‍ക്കേര്‍സ് ഫെഡറേഷന്‍ നേതാവ് സൂര്യകാന്ത് മഹഥിക്കും വ്യക്തമാക്കി. ഇന്ത്യയിലാകമാനം 18,000 ജീവനക്കാര്‍ ചേര്‍ന്നുള്ളതാണ് തങ്ങളുടെ സംഘടനയെന്നും അവര്‍ പറഞ്ഞു.

1935 മുതല്‍ എട്ടു പതിറ്റാണ്ടുകളായി ആര്‍.ബി.ഐ തന്നെയാണ് കറന്‍സി കൈകാര്യം ചെയ്തുവന്നിരുന്നത്. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അതിനായി ഒരു സഹായവും ആവശ്യമില്ലെന്നും കത്തില്‍ പറഞ്ഞു.

ആര്‍.ബി.ഐയുടെ അധികാരം സംബന്ധിച്ച് മൂന്ന് മുന്‍ ഗവര്‍ണര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ജീവനക്കാരുടെ കത്തയക്കലും. മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ്, വൈ.വി റെഡ്ഡി, ബിമല്‍ ജലാന്‍ എന്നിവരാണ് നോട്ട് നിരോധനത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ടത്.



 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  2 days ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  2 days ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  2 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  2 days ago
No Image

ഇസ്റാഈൽ ജയിലുകളിലെ നരകയാതന; തിരിച്ചറിയാൻ കഴിയാത്ത വിധം മാറി, തലയോട്ടി മാറ്റിവെച്ച നിലയിലുള്ള ഫലസ്തീൻ മാധ്യമപ്രവർത്തകന്റെ ചിത്രം പുറത്ത്

International
  •  2 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  2 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  2 days ago