HOME
DETAILS

തലക്കുളം വലിയവീട് നശിക്കുന്നു; പുരാവസ്തു വകുപ്പിന് കുലുക്കമില്ല

  
backup
January 14 2017 | 02:01 AM

%e0%b4%a4%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 
നെയ്യാറ്റിന്‍കര: കേരള ചരിത്രം മാറ്റി മറിച്ച കുണ്ടറ വിളംബരത്തിന് ഇന്നേയ്ക്ക് 208 വയസ്. 250 വര്‍ഷത്തിലേറെ പഴക്കമുളള തലക്കുളത്തെ വേലുത്തമ്പി ദളവയുടെ വലിയവീട് ഏറെക്കുറെ നശിച്ചുകഴിഞ്ഞു. പുരാവസ്തു വകുപ്പ് മൗനത്തില്‍. കന്യാകുമാരി ജില്ലയില്‍ തിങ്കള്‍ചന്തയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തലക്കുളം തിരുവിതാംകൂറിന്റെ ചരിത്രം മാറ്റി മറിച്ച വേലുത്തമ്പി ദളവയുടെ വീരേതിഹാസങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടവയാണ്.
1765 മെയ് ആറിന് ജനിച്ച വേലുത്തമ്പി ദളവ ചെമ്പകരാമന്‍ വേലായുധന്‍ നാട്ടുകൂട്ടം നേതാവ് , മണ്ഡപത്തും വാതില്‍ക്കല്‍ കാവല്‍ക്കാരന്‍ , മുളക് മടിശ്ശീല കാര്യക്കാര്‍ എന്നീ പദവികളിലൂടെ മഹാരാജാവ് ബാലരാമവര്‍മയുടെ വിശ്വസ്ഥനും ക്രമേണ 1802-ല്‍ ദളവയായി (മന്ത്രി) ഉയര്‍ത്തപ്പെടുകയുമായിരുന്നു. ബിട്ടീഷ് ആധിപത്യത്തിനെതിരേ ധീരമായി പടനയിച്ച ദളവ 1809 ജനുവരി 14ന്  കേരള ചരിത്രം മാറ്റി മറിച്ച കുണ്ടറ വിളംബരം നടത്തി. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ജനശക്തി തിരിച്ചുവിട്ട ആ വിളംബരത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. കുണ്ടറ വിളംബരത്തിനെതിരെ തിരിഞ്ഞ ബ്രിട്ടീഷ് സേന വേലുത്തമ്പി ദളവയുടെ സേനയുമായി ഏറ്റുമുട്ടി ദളവയെ പരാജയപ്പെടുത്തുകയായിരുന്നു. ബ്രിട്ടീഷ്‌കാരുടെ മുന്നില്‍ കീഴടങ്ങുന്നതിനു പകരം ആത്മാഭിമാനത്തോടെ വീരമൃത്യു വരിക്കുകയെന്ന ലക്ഷ്യം വേലുത്തമ്പി ദളവ യാഥാര്‍ത്ഥ്യമാക്കി. 1809 ഏപ്രില്‍ എട്ടിന് മണ്ണടി ക്ഷേത്രത്തില്‍ അദ്ദേഹം ജീവത്യാഗം ചെയ്തു.
12 മുറികളുളളതും പൂര്‍ണമായും തേക്കിന്‍തടികളില്‍ പണിതതുമായ വലിയവീടിന് സമീപത്തായി ദളവയുടെ പൂര്‍ണകായ പ്രതിമയും കാണാം. സഞ്ചാരികള്‍ക്ക് വേലുത്തമ്പിയുടെ തറവാട് തിരിച്ചറിയുവാനുളള ഏക മാര്‍ഗ്ഗമാണ് ഈ പ്രതിമ.
വീടിന്റെ മേല്‍ക്കൂര ചിതലെടുത്തും മഴയില്‍ നനഞ്ഞും ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞു. മേച്ചിലോടുകള്‍ ഏറെയും നിലംപ്പൊത്തി. മഴ പെയ്താല്‍ അകത്തളത്തില്‍ വെളളം നിറയും. ശുചീകരണത്തിനോ പരിപാലനത്തിനോ ആരും ഇവിടെ എത്താറില്ല. കുറ്റിക്കാടുകളും ചപ്പുചവറുകളും ഇഴജന്തുക്കളും ഇപ്പോള്‍ ഈ തറവാടിനു സ്വന്തം. വീട്ടിലേയ്ക്കുളള മാര്‍ഗ്ഗങ്ങളും കാടുകയറി ഏറെക്കുറെ അടഞ്ഞു കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ നടപ്പാത കാട് കയറി മൂടപ്പെട്ടു.  തന്‍മൂലം സഞ്ചാരികള്‍ തിരുവിതാംകൂറിന്റെ ഈ വീരനായകനെ വിസ്മരിക്കുവാന്‍ നിര്‍ബന്ധിതരായി.
കല്‍കുളത്തെ കര്‍ഷകരെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പടനയിച്ച ചരിത്രവും ദളവയ്ക്കും വലിയവീടിനും പറയുവാനുണ്ട്. നികുതി വെട്ടിപ്പിനെതിരെ കുറ്റവാളികളുടെ കൈവിരലുകള്‍ ഛേദിച്ചുകളഞ്ഞ സംഭവവും തിരുവിതാംകൂര്‍ വിസ്മരിക്കാറില്ല.
ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിക്കാന്‍ ഒരു ഭാരതീയനും കഴിയില്ലന്ന് പ്രഖ്യാപിച്ച വേലുത്തമ്പി അവസാന നിമിഷത്തില്‍ ശെരിയ്ക്കും ഒറ്റ പ്പെടുകയായിരുന്നു.
അന്ത്യവും അപ്രകാരം തന്നെയായിരുന്നു. ഏറെ ചരിത്രങ്ങള്‍ പറയുവാനുളള ഈ വലിയവീട് സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പാടി വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു; 24 മരണം, 1300 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രം കത്തി നശിച്ചു

International
  •  a month ago
No Image

കറന്റ് അഫയേഴ്സ്-26-03-2025

PSC/UPSC
  •  a month ago
No Image

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു

National
  •  a month ago
No Image

പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി

National
  •  a month ago
No Image

ജ്യൂസ് കടയുടമയ്ക്ക് 7.79 കോടിയുടെ നോട്ടീസ്; ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ ദുരൂഹ ഇടപാടുകൾ

Kerala
  •  a month ago
No Image

ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി

latest
  •  a month ago
No Image

രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍

National
  •  a month ago
No Image

സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അം​ഗീകാരം

Kerala
  •  a month ago
No Image

ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍

Kerala
  •  a month ago