HOME
DETAILS

അസുഖം ബാധിച്ച് അഭയകേന്ദ്രത്തില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

  
backup
January 17, 2017 | 3:58 PM

%e0%b4%85%e0%b4%b8%e0%b5%81%e0%b4%96%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

ദമ്മാം: അനാരോഗ്യം മൂലം സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. എട്ടു മാസങ്ങള്‍ക്കു മുന്‍പ് സഊദിയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ തമിഴ്‌നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് ആണ് ജോലിക്കിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ വനിതാ അഭയ കേന്ദ്രത്തില്‍ കൊണ്ടാക്കിയത്.

ജോലിസാഹചര്യങ്ങള്‍ കുഴപ്പമില്ലായിരുന്നുവെങ്കിലും രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും, കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. ക്രമേണ അസുഖം മൂര്‍ച്ഛിച്ചു പഴയതു പോലെ ജോലി ചെയ്യാനുള്ള ശേഷി അവര്‍ക്ക് നഷ്ടമായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞു വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക കേസില്‍ ഇടപെടുകയും, അനിതയുടെ സ്‌പോണ്‍സറെ ഫോണ്‍ വിളിച്ച് സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ അനിതയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ട് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. ജോലി ചെയ്ത എട്ടു മാസത്തില്‍, അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നല്‍കിയ സ്‌പോണ്‍സര്‍, ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ച അനിത സ്‌പോണ്‍സറുടെ നല്ല മനസിനും ഇടപെട്ടു സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍, കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം വസ്ത്രങ്ങള്‍ അല്ലാതെ, യാതൊന്നും കൈയ്യിലില്ലാതെ നാട്ടിലേയ്ക്ക്‌പോയ അനിതയുടെ അവസ്ഥ പരിതാപകരമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  3 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  3 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  3 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  3 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  3 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  3 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 days ago