HOME
DETAILS

അസുഖം ബാധിച്ച് അഭയകേന്ദ്രത്തില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

  
backup
January 17, 2017 | 3:58 PM

%e0%b4%85%e0%b4%b8%e0%b5%81%e0%b4%96%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

ദമ്മാം: അനാരോഗ്യം മൂലം സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. എട്ടു മാസങ്ങള്‍ക്കു മുന്‍പ് സഊദിയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ തമിഴ്‌നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് ആണ് ജോലിക്കിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ വനിതാ അഭയ കേന്ദ്രത്തില്‍ കൊണ്ടാക്കിയത്.

ജോലിസാഹചര്യങ്ങള്‍ കുഴപ്പമില്ലായിരുന്നുവെങ്കിലും രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും, കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. ക്രമേണ അസുഖം മൂര്‍ച്ഛിച്ചു പഴയതു പോലെ ജോലി ചെയ്യാനുള്ള ശേഷി അവര്‍ക്ക് നഷ്ടമായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞു വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക കേസില്‍ ഇടപെടുകയും, അനിതയുടെ സ്‌പോണ്‍സറെ ഫോണ്‍ വിളിച്ച് സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ അനിതയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ട് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. ജോലി ചെയ്ത എട്ടു മാസത്തില്‍, അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നല്‍കിയ സ്‌പോണ്‍സര്‍, ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ച അനിത സ്‌പോണ്‍സറുടെ നല്ല മനസിനും ഇടപെട്ടു സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍, കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം വസ്ത്രങ്ങള്‍ അല്ലാതെ, യാതൊന്നും കൈയ്യിലില്ലാതെ നാട്ടിലേയ്ക്ക്‌പോയ അനിതയുടെ അവസ്ഥ പരിതാപകരമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസർബൈജാനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ; ആക്രമണ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

International
  •  7 days ago
No Image

ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി റഷ്യ

International
  •  7 days ago
No Image

താഴേക്ക് തന്നെ: ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Kerala
  •  7 days ago
No Image

ആറു ദിവസത്തിന് ശേഷം ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

International
  •  7 days ago
No Image

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി ഐസിപി 

uae
  •  7 days ago
No Image

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല: സി രവീന്ദ്രനാഥും എസി മൊയ്തീനും സ്ഥാനാര്‍ഥികള്‍, സിപിഎം ആദ്യഘട്ട സാധ്യതാ പട്ടികയായി

Kerala
  •  7 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്റാഈൽ സംഘർഷം

uae
  •  7 days ago
No Image

അറബ് രാജ്യങ്ങളെ ബോധപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം

International
  •  7 days ago
No Image

ഇറാന്റെ യുദ്ധമുഖത്ത് റഷ്യയും ചൈനയും സൈന്യത്തെ ഇറക്കാത്തത് എന്തുകൊണ്ട്? ; 'കൈയകലം' പാലിച്ച് സഖ്യകക്ഷികൾ

International
  •  7 days ago
No Image

യു.എസും ഇസ്‌റാഈലും കുഞ്ഞുമക്കളെ കൊന്നൊടുക്കിയത് 'ഡബിള്‍ ടാപ്' ആക്രമണത്തില്‍; മിനബിലെ സ്‌കൂളിന് നേരെ പ്രയോഗിച്ചത് അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പെടുത്തിയ രീതി

International
  •  7 days ago

No Image

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

International
  •  7 days ago
No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  7 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  7 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  7 days ago