HOME
DETAILS

ഏകദിന പരമ്പര ആസ്‌ത്രേലിയക്ക്

  
backup
January 23, 2017 | 2:45 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയ്ക്ക്. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-1നു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 43.5 ഓവറില്‍ 267 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റുകള്‍ വീതം നേടിയ ഹാസ്‌ലെവുഡ്, ആദം സാംപ എന്നിവരുടെ ബൗളിങാണ് പാകിസ്താനെ കുഴക്കിയത്. ട്രവിസ് ഹെഡ്ഡ് രണ്ടും സ്റ്റാര്‍ക്ക്, കമ്മിങ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുന്‍നിര തിളങ്ങിയെങ്കിലും മധ്യനിരയും വാലറ്റവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തതാണ് പാകിസ്താനു തിരിച്ചടിയായത്.
74 റണ്‍സെടുത്ത ഓപണര്‍ ഷര്‍ജീല്‍ ഖാനാണ് ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31) എന്നിവരും തിളങ്ങി. ടീമില്‍ തിരിച്ചെത്തി നായക സ്ഥാനമേറ്റെടുത്ത അസ്ഹര്‍ അലിക്ക് തിളങ്ങാനായില്ല.
നേരത്തെ ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികവ് തുടരുന്ന ഓപണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയത് ഓസീസിനു കരുത്തായി. വാര്‍ണര്‍ 115 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും പറത്തി 130 റണ്‍സ് വാരി.
മധ്യനിരയില്‍ 44 പന്തില്‍ പത്തു ഫോറും ഒരു സിക്‌സും പറത്തി 78 റണ്‍സെടുത്ത മാക്‌സ്‌വെല്‍, 36 പന്തില്‍ നാലു സിക്‌സും രണ്ടു ഫോറും അടിച്ച് 51 റണ്‍സ് സ്വന്തമാക്കിയ ട്രവിസ് ഹെഡ്ഡ് എന്നിവരുടെ കൂറ്റന്‍ അടികള്‍ അവരുടെ സ്‌കോര്‍ മുന്നൂറു കടത്തി. നായകന്‍ സ്മിത്ത് (49), ഉസ്മാന്‍ ഖവാജ (30) എന്നിവരും തിളങ്ങി. ആസ്‌ത്രേലിയക്ക് നഷ്ടമായ ആറില്‍ അഞ്ചു വിക്കറ്റുകളും മീഡിയം പേസര്‍ ഹസന്‍ അലി സ്വന്തമാക്കി. ഏകദിനത്തിലെ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയ വാര്‍ണറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago