HOME
DETAILS

ഏകദിന പരമ്പര ആസ്‌ത്രേലിയക്ക്

  
backup
January 23, 2017 | 2:45 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയ്ക്ക്. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-1നു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 43.5 ഓവറില്‍ 267 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റുകള്‍ വീതം നേടിയ ഹാസ്‌ലെവുഡ്, ആദം സാംപ എന്നിവരുടെ ബൗളിങാണ് പാകിസ്താനെ കുഴക്കിയത്. ട്രവിസ് ഹെഡ്ഡ് രണ്ടും സ്റ്റാര്‍ക്ക്, കമ്മിങ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുന്‍നിര തിളങ്ങിയെങ്കിലും മധ്യനിരയും വാലറ്റവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തതാണ് പാകിസ്താനു തിരിച്ചടിയായത്.
74 റണ്‍സെടുത്ത ഓപണര്‍ ഷര്‍ജീല്‍ ഖാനാണ് ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31) എന്നിവരും തിളങ്ങി. ടീമില്‍ തിരിച്ചെത്തി നായക സ്ഥാനമേറ്റെടുത്ത അസ്ഹര്‍ അലിക്ക് തിളങ്ങാനായില്ല.
നേരത്തെ ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികവ് തുടരുന്ന ഓപണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയത് ഓസീസിനു കരുത്തായി. വാര്‍ണര്‍ 115 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും പറത്തി 130 റണ്‍സ് വാരി.
മധ്യനിരയില്‍ 44 പന്തില്‍ പത്തു ഫോറും ഒരു സിക്‌സും പറത്തി 78 റണ്‍സെടുത്ത മാക്‌സ്‌വെല്‍, 36 പന്തില്‍ നാലു സിക്‌സും രണ്ടു ഫോറും അടിച്ച് 51 റണ്‍സ് സ്വന്തമാക്കിയ ട്രവിസ് ഹെഡ്ഡ് എന്നിവരുടെ കൂറ്റന്‍ അടികള്‍ അവരുടെ സ്‌കോര്‍ മുന്നൂറു കടത്തി. നായകന്‍ സ്മിത്ത് (49), ഉസ്മാന്‍ ഖവാജ (30) എന്നിവരും തിളങ്ങി. ആസ്‌ത്രേലിയക്ക് നഷ്ടമായ ആറില്‍ അഞ്ചു വിക്കറ്റുകളും മീഡിയം പേസര്‍ ഹസന്‍ അലി സ്വന്തമാക്കി. ഏകദിനത്തിലെ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയ വാര്‍ണറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  3 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  3 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  3 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  3 days ago
No Image

പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  4 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  4 days ago