HOME
DETAILS

ഏകദിന പരമ്പര ആസ്‌ത്രേലിയക്ക്

  
backup
January 23, 2017 | 2:45 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയ്ക്ക്. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-1നു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 43.5 ഓവറില്‍ 267 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റുകള്‍ വീതം നേടിയ ഹാസ്‌ലെവുഡ്, ആദം സാംപ എന്നിവരുടെ ബൗളിങാണ് പാകിസ്താനെ കുഴക്കിയത്. ട്രവിസ് ഹെഡ്ഡ് രണ്ടും സ്റ്റാര്‍ക്ക്, കമ്മിങ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുന്‍നിര തിളങ്ങിയെങ്കിലും മധ്യനിരയും വാലറ്റവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തതാണ് പാകിസ്താനു തിരിച്ചടിയായത്.
74 റണ്‍സെടുത്ത ഓപണര്‍ ഷര്‍ജീല്‍ ഖാനാണ് ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31) എന്നിവരും തിളങ്ങി. ടീമില്‍ തിരിച്ചെത്തി നായക സ്ഥാനമേറ്റെടുത്ത അസ്ഹര്‍ അലിക്ക് തിളങ്ങാനായില്ല.
നേരത്തെ ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികവ് തുടരുന്ന ഓപണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയത് ഓസീസിനു കരുത്തായി. വാര്‍ണര്‍ 115 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും പറത്തി 130 റണ്‍സ് വാരി.
മധ്യനിരയില്‍ 44 പന്തില്‍ പത്തു ഫോറും ഒരു സിക്‌സും പറത്തി 78 റണ്‍സെടുത്ത മാക്‌സ്‌വെല്‍, 36 പന്തില്‍ നാലു സിക്‌സും രണ്ടു ഫോറും അടിച്ച് 51 റണ്‍സ് സ്വന്തമാക്കിയ ട്രവിസ് ഹെഡ്ഡ് എന്നിവരുടെ കൂറ്റന്‍ അടികള്‍ അവരുടെ സ്‌കോര്‍ മുന്നൂറു കടത്തി. നായകന്‍ സ്മിത്ത് (49), ഉസ്മാന്‍ ഖവാജ (30) എന്നിവരും തിളങ്ങി. ആസ്‌ത്രേലിയക്ക് നഷ്ടമായ ആറില്‍ അഞ്ചു വിക്കറ്റുകളും മീഡിയം പേസര്‍ ഹസന്‍ അലി സ്വന്തമാക്കി. ഏകദിനത്തിലെ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയ വാര്‍ണറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  2 hours ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  2 hours ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  2 hours ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  3 hours ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  3 hours ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  3 hours ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  3 hours ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  4 hours ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  4 hours ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  4 hours ago