HOME
DETAILS

ഏകദിന പരമ്പര ആസ്‌ത്രേലിയക്ക്

  
backup
January 23, 2017 | 2:45 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയ്ക്ക്. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-1നു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 43.5 ഓവറില്‍ 267 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റുകള്‍ വീതം നേടിയ ഹാസ്‌ലെവുഡ്, ആദം സാംപ എന്നിവരുടെ ബൗളിങാണ് പാകിസ്താനെ കുഴക്കിയത്. ട്രവിസ് ഹെഡ്ഡ് രണ്ടും സ്റ്റാര്‍ക്ക്, കമ്മിങ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുന്‍നിര തിളങ്ങിയെങ്കിലും മധ്യനിരയും വാലറ്റവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തതാണ് പാകിസ്താനു തിരിച്ചടിയായത്.
74 റണ്‍സെടുത്ത ഓപണര്‍ ഷര്‍ജീല്‍ ഖാനാണ് ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31) എന്നിവരും തിളങ്ങി. ടീമില്‍ തിരിച്ചെത്തി നായക സ്ഥാനമേറ്റെടുത്ത അസ്ഹര്‍ അലിക്ക് തിളങ്ങാനായില്ല.
നേരത്തെ ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികവ് തുടരുന്ന ഓപണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയത് ഓസീസിനു കരുത്തായി. വാര്‍ണര്‍ 115 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും പറത്തി 130 റണ്‍സ് വാരി.
മധ്യനിരയില്‍ 44 പന്തില്‍ പത്തു ഫോറും ഒരു സിക്‌സും പറത്തി 78 റണ്‍സെടുത്ത മാക്‌സ്‌വെല്‍, 36 പന്തില്‍ നാലു സിക്‌സും രണ്ടു ഫോറും അടിച്ച് 51 റണ്‍സ് സ്വന്തമാക്കിയ ട്രവിസ് ഹെഡ്ഡ് എന്നിവരുടെ കൂറ്റന്‍ അടികള്‍ അവരുടെ സ്‌കോര്‍ മുന്നൂറു കടത്തി. നായകന്‍ സ്മിത്ത് (49), ഉസ്മാന്‍ ഖവാജ (30) എന്നിവരും തിളങ്ങി. ആസ്‌ത്രേലിയക്ക് നഷ്ടമായ ആറില്‍ അഞ്ചു വിക്കറ്റുകളും മീഡിയം പേസര്‍ ഹസന്‍ അലി സ്വന്തമാക്കി. ഏകദിനത്തിലെ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയ വാര്‍ണറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ജീവിതം അഭിമാനകരം; ​ന​ഗരത്തിലെ 96.4% നിവാസികളും സംതൃപ്തരെന്ന് സാമൂഹിക സർവേ റിപ്പോർട്ട്

uae
  •  18 hours ago
No Image

ഭരണപക്ഷത്ത് എട്ട് വനിതകൾ; പ്രതിപക്ഷത്ത് രണ്ട്

Kerala
  •  18 hours ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് ലോക നേതാക്കൾ

uae
  •  19 hours ago
No Image

സർവാധിപത്യം: 9 പേർക്ക് അരലക്ഷത്തിലേറെ ഭൂരിപക്ഷം; ഏഴും മലപ്പുറം ജില്ലയിൽ

Kerala
  •  19 hours ago
No Image

ഇറാന്റെ ആണവപദ്ധതി സുരക്ഷിതം, പരിമിതമായ നാശനഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ- യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

International
  •  19 hours ago
No Image

ഇറാന്റേത് 'ധാർമ്മിക പാപ്പരത്തം'; യുഎഇയെ തകർക്കാൻ കഴിയില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  19 hours ago
No Image

തുവ്വൂരില്‍ റെയില്‍വേ സംരക്ഷണ ഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു; മെമു ട്രെയിന്‍ മടക്കി അയച്ചു, ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  19 hours ago
No Image

ചരിത്രത്തിലാദ്യമായി മലപ്പുറത്ത് എൽ.ഡി.എഫിന് എം.എൽ.എമാരില്ല; 16-ൽ 16-ഉം യു.ഡി.എഫിന്

Kerala
  •  19 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജില്‍ 30 ദിര്‍ഹത്തിന് 4 ടിക്കറ്റുകള്‍ | Global Village Offer

uae
  •  19 hours ago
No Image

ആർ.എസ്.പിക്ക് ആനന്ദം; പതിറ്റാണ്ടിനുശേഷം അഞ്ചിൽ നാലിടത്തും മിന്നും ജയം

Kerala
  •  20 hours ago