HOME
DETAILS

കൊല്‍ക്കത്തയുടെ പ്രിയ കലാകാരന്‍ ശങ്കരനാരായണന്‍ ജന്മനാട്ടില്‍ അതിഥി

  
backup
May 27 2016 | 22:05 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%95%e0%b4%b2

കാളികാവ്: പ്രശസ്ത നാട്യ കലാകാരനായ കലാമണ്ഡലം ശങ്കരനാരായണന്‍ മലയാളികള്‍ക്ക്  അതിഥിയാണെങ്കിലും  കൊല്‍ക്കത്തക്കാര്‍ക്ക് ഈ കലാകാരന്‍ നാടിന്റെ ഭാഗമാണ്. പശ്ചിമ ബംഗാളിലെ  ശാന്തിനികേതനിലെ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലെ ഇതുവരെയുള്ള  ഏക മലയാളി പ്രിന്‍സിപ്പാളാണ് ഇദ്ദേഹം.  78 വയസിലെത്തി നില്‍ക്കുന്ന ശങ്കരനാരായണന്‍  ഇന്നും ചമയങ്ങള്‍ അഴിച്ചു വെച്ചിട്ടില്ല. കാളികാവ് കറുത്തേനിയിലെ കുടുംബ വീട്ടില്‍ ഇടക്കിടെ മാത്രം വന്നുപോകുന്ന അതിഥിയണിപ്പോള്‍ ഇദ്ദേഹം.  
പ്രാഥമിക വിദ്യാഭ്യാസകാലത്തെ  ഹാസ്യകലാപ്രകടനമാണു ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്ന ശങ്കരനാരായണനെ മഹാനായ നാട്യ  കലാകാരനിലേക്കെത്തിച്ചത്. തുടര്‍ പഠനം ലക്ഷ്യമിട്ടു മഞ്ചേരി ഹൈസ്‌കൂളിലെ എലമെന്ററി പഠനം  നടത്തി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന മഹാകവി വള്ളത്തോളിന്റെ സുഹൃത്ത് കൊളപ്പുറത്ത്  കേളുനായര്‍ ശങ്കരനാരായണനോടു കലാമണ്ഡലത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചെങ്കിലും വഴങ്ങിയില്ല. സഹോദരി തങ്കമണി അവസരം മുതലാക്കി കലാമണ്ഡലത്തില്‍ ചേര്‍ന്നു.
എലമെന്ററി പഠനം  പൂര്‍ത്തിയായതിന് ശേഷം 1953 -54 ല്‍ ശങ്കരനാരായണന്‍ വള്ളത്തോളിനെ നേരില്‍ കണ്ട് കലാമണ്ഡലത്തില്‍  പ്രവേശനം നേടി കഥകളി അഭ്യസിച്ചു. കലാമണ്ഡലത്തില്‍ നിന്നു വിട്ടതിന് ശേഷം കോട്ടയ്ക്കലില്‍  പി.എസ്.എല്‍.വി യില്‍ അധ്യാപകജോലിയും ഒപ്പം കലയുമായി അരങ്ങിലും തിളങ്ങി. നാലു വര്‍ഷം ഈ രീതിയില്‍ തുടര്‍ന്ന ശങ്കരനാരായണനെ തേടി അപൂര്‍വ നേട്ടമെത്തി.
1962, 63, 64,  വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ റിപ്പബ്ലിക്് പരേഡില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള  അവസരം ലഭിച്ചു. 1963ലെ റിപ്പബ്ലിക്ക് ദിന ചടങ്ങല്‍ വേറിട്ട പ്രകടനം നടത്തി ശങ്കരന്‍  നാരായണന്‍ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. മഞ്ചേരിയില്‍ നിന്ന് 30 പേരെ സംഘടിപ്പിച്ചു ചെറുമക്കള്‍ കളി അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം വലിയ നേട്ടത്തിലേക്കാണ് ഈ കഥകളിക്കാരനെ  വളര്‍ത്തിയത്. നൃത്തം ചിട്ടപ്പെടുത്തിയതും ശങ്കരനാരായണന്‍ തന്നെയായിരുന്നു
രാജ്യത്തിന്റെ കലാകോവിലകമായ വിശ്വഭാരതിയില്‍ നിന്ന് ക്ഷണമെത്തിയതോടെ കഥകളി നടന്‍ നാട്ടില്‍  നിന്ന് 1970 ല്‍ ശാന്ദിനികേതനിലേക്കു വണ്ടി കയറി. കഥകളിക്കൊപ്പം അനുജത്തിയുടെ ശിക്ഷണത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവും ഉള്‍പ്പെടെയുള്ള നൃത്തകലകളും സ്വായത്തമാക്കിയിരുന്നു. നൃത്ത സംഗീത  വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വിശ്വഭാരതിയിലെ സംഗീത് ഭവനില്‍ ലക്ചറര്‍ ആയിട്ടാണു തുടക്കം  പിന്നീട് റീഡര്‍ ആയും പ്രൊഫസറായും സ്ഥാനക്കയറ്റങ്ങളുണ്ടായി. സംഗീത് ഭവന്റെ പ്രിന്‍സിപ്പലായി രണ്ടു  കാലയളവിലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ല്‍ വിരമിച്ചെങ്കിലും മൂന്ന് വര്‍ഷം കൂടി  വിശ്വഭാരതി ശങ്കര നാരായണന്റെ സേവനം ആവശ്യപ്പെട്ടു.
30 വര്‍ഷത്തോളം വിശ്വഭാരതിയിലെ സേവന കാലത്തു മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനില്‍ ശങ്കരനാരായണനും  താമസിക്കാനുള്ള ഭൂമി സ്വന്തമാക്കി. രവീന്ദ്രനാഥാടാഗോറിന്റെ പല കവിതകളും ചിട്ടപ്പെടുത്തി  നൃത്തങ്ങളാക്കി മാറ്റി.  കഥകളിയില്‍ പെണ്‍വേഷം കെട്ടിയതിനു പുറമെ ശങ്കരനാരായണന്‍ കത്തി, കരി, പച്ച  എന്ന് മാത്രമല്ല ചുവന്ന താടി ഉള്‍പ്പെടെ എല്ലാ വേഷങ്ങളും കെട്ടി കഥകളി ലോകത്തിനു വിജയമായി  ശങ്കരനാരായണന്‍ മാറി.
കുടുംബത്തേക്കാള്‍ കലയെ സ്‌നേഹിക്കുന്ന മഹാനടന്‍  ശാന്തിനികേതനില്‍ തനിച്ചാണ് ഇപ്പോഴും താമസിക്കുന്നത്. കലാരംഗത്തെ ഗവേഷണങ്ങള്‍ക്ക് ഏകാന്തവാസമാണു നല്ലതെന്നു ശങ്കരനാരായണന്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതു പോലും പശ്ചിമ ബംഗാളിലെ ബോല്‍പൂര്‍ നിയമസഭാ  മണ്ഡലത്തിലാണ്.
കഥാ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം ഇന്ത്യ ചൈനയുധത്തിനു ശേഷം  അതിര്‍ത്തിയിലെ സൈനികരുടെ മനോനില വീണ്ടെടുക്കാന്‍  കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരമാണ്.
രണ്ട് മാസമാണു സൈനികരെ സമാധാനിപ്പിക്കാനായി അതിര്‍ത്തി പ്രദേശമായ നിബ്രസ്, കുഫ്രി  തുടങ്ങിയ ഭാഗങ്ങളില്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചു കഴിച്ച് കൂടിയത്.
അരനൂറ്റാണ്ടിലേറെ നീളുന്ന കലാജീവിതത്തിന്റെ  അംഗീകാരമായി കേരള സംഗീത നാടക അക്കാദമിയുടെ 'കാലാശ്രീ പട്ടം' ഇദ്ദേഹത്തെ തേടിയെത്തി.  ടാഗോറിന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്‍ക്കത്ത മലയാളി സമാജം പുരസ്‌കാരം  നല്‍കി ആദരിച്ചു. റിട്ട. സ്‌കൂള്‍ അധ്യാപിക സരോജിനി അമ്മയാണു ഭാര്യ. അരുണും ആരതിയുമാണ്  മക്കള്‍. കറുത്തേനിയിലെ വീട്ടിലെത്തിയ ശങ്കരനാരായണന്‍ ജൂണ്‍ 13നു ശാന്തിനികേതനിലേക്കു തിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  7 days ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  7 days ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  7 days ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  7 days ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  7 days ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  7 days ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  7 days ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  7 days ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  7 days ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  7 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  7 days ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  7 days ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  7 days ago