HOME
DETAILS

14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ്; രോഗവിവരം ആരോഗ്യവകുപ്പ് മറച്ചുവച്ചു

  
backup
February 06, 2017 | 10:11 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae

പാലക്കാട്: തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ 14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചതെന്ന കാര്യം ജീവനക്കാരില്‍ നിന്ന് ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുകയാണ്.


ഉരുക്കള്‍ പട്ടിണിയിലാകുകയും ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതുമാണ് രോഗവിവരം രഹസ്യമാക്കിവയ്ക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിരോധമെന്ന പേരിലാണ് രോഗബാധിതര്‍ക്ക് നിലവില്‍ ചികിത്സ നല്‍കുന്നത്. നേരത്തെ ഫാമിലെ മൃഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നൂറോളം ജീവനക്കാരില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.


മൃഗങ്ങളെ പരിപാലിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തസാംപിള്‍ മണിപ്പാലിലെ അത്യാധുനിക ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ചില ജീവനക്കാരുടെ രക്തസാംപിളില്‍ ബ്രൂസെല്ലാ ബാക്ടീരിയ ആന്റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അവരുടെ രക്തം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിശോധനാഫലം ഇന്നലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ബ്രൂസിലോസിസ് രോഗം മനുഷ്യരില്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കില്ലെന്നും കൃത്യമായ തുടര്‍ചികിത്സകൊണ്ട് രോഗമുക്തി നേടാമെന്നുമാണ് പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒ നാസര്‍ അറിയിച്ചത്.


അതേസമയം രോഗവാഹകരായ ജീവനക്കാരില്‍ നിന്നു രോഗകാര്യം മറച്ചുവയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത' ത്തോട് വ്യക്തമാക്കി.
കഠിനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ പനി, വന്ധ്യത, വൃഷ്ണങ്ങളില്‍ വീക്കവും പഴുപ്പും, കഴുത്തിലും സന്ധികളിലും കടുത്ത വേദന, സ്ത്രീകളില്‍ ഗര്‍ഭം അലസല്‍ എന്നിവ രോഗബാധിതര്‍ക്ക് വരാമെന്ന് ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണു രോഗം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും ഭയക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
രോഗം ബാധിച്ച ജീവനക്കാര്‍ രോഗമില്ലാത്ത മൃഗങ്ങളെ പരിചരിക്കുന്നതിലൂടെ അവയ്ക്ക് രോഗം പകരാനുള്ള സാഹചര്യം, രോഗമുള്ളത് അറിയാതെ കുടുംബജീവിതം നയിക്കുന്നതിലൂടെ ജീവിതപങ്കാളികള്‍ക്ക് രോഗം വരാനുള്ള സാഹചര്യം എന്നിവയൊന്നും പരിഗണിക്കാതെ രോഗവിവരം രഹസ്യമാക്കിവയ്ക്കുന്നതില്‍ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കു തന്നെ അമര്‍ഷമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  6 days ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  6 days ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  6 days ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  6 days ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  6 days ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  6 days ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  6 days ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  6 days ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  6 days ago