HOME
DETAILS

14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ്; രോഗവിവരം ആരോഗ്യവകുപ്പ് മറച്ചുവച്ചു

  
backup
February 06, 2017 | 10:11 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae

പാലക്കാട്: തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ 14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചതെന്ന കാര്യം ജീവനക്കാരില്‍ നിന്ന് ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുകയാണ്.


ഉരുക്കള്‍ പട്ടിണിയിലാകുകയും ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതുമാണ് രോഗവിവരം രഹസ്യമാക്കിവയ്ക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിരോധമെന്ന പേരിലാണ് രോഗബാധിതര്‍ക്ക് നിലവില്‍ ചികിത്സ നല്‍കുന്നത്. നേരത്തെ ഫാമിലെ മൃഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നൂറോളം ജീവനക്കാരില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.


മൃഗങ്ങളെ പരിപാലിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തസാംപിള്‍ മണിപ്പാലിലെ അത്യാധുനിക ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ചില ജീവനക്കാരുടെ രക്തസാംപിളില്‍ ബ്രൂസെല്ലാ ബാക്ടീരിയ ആന്റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അവരുടെ രക്തം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിശോധനാഫലം ഇന്നലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ബ്രൂസിലോസിസ് രോഗം മനുഷ്യരില്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കില്ലെന്നും കൃത്യമായ തുടര്‍ചികിത്സകൊണ്ട് രോഗമുക്തി നേടാമെന്നുമാണ് പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒ നാസര്‍ അറിയിച്ചത്.


അതേസമയം രോഗവാഹകരായ ജീവനക്കാരില്‍ നിന്നു രോഗകാര്യം മറച്ചുവയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത' ത്തോട് വ്യക്തമാക്കി.
കഠിനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ പനി, വന്ധ്യത, വൃഷ്ണങ്ങളില്‍ വീക്കവും പഴുപ്പും, കഴുത്തിലും സന്ധികളിലും കടുത്ത വേദന, സ്ത്രീകളില്‍ ഗര്‍ഭം അലസല്‍ എന്നിവ രോഗബാധിതര്‍ക്ക് വരാമെന്ന് ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണു രോഗം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും ഭയക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
രോഗം ബാധിച്ച ജീവനക്കാര്‍ രോഗമില്ലാത്ത മൃഗങ്ങളെ പരിചരിക്കുന്നതിലൂടെ അവയ്ക്ക് രോഗം പകരാനുള്ള സാഹചര്യം, രോഗമുള്ളത് അറിയാതെ കുടുംബജീവിതം നയിക്കുന്നതിലൂടെ ജീവിതപങ്കാളികള്‍ക്ക് രോഗം വരാനുള്ള സാഹചര്യം എന്നിവയൊന്നും പരിഗണിക്കാതെ രോഗവിവരം രഹസ്യമാക്കിവയ്ക്കുന്നതില്‍ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കു തന്നെ അമര്‍ഷമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  6 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  6 hours ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  7 hours ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  7 hours ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  7 hours ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  7 hours ago
No Image

ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം

National
  •  8 hours ago
No Image

'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം

Football
  •  8 hours ago
No Image

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

uae
  •  8 hours ago
No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  8 hours ago