HOME
DETAILS

14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ്; രോഗവിവരം ആരോഗ്യവകുപ്പ് മറച്ചുവച്ചു

  
backup
February 06, 2017 | 10:11 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae

പാലക്കാട്: തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ 14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചതെന്ന കാര്യം ജീവനക്കാരില്‍ നിന്ന് ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുകയാണ്.


ഉരുക്കള്‍ പട്ടിണിയിലാകുകയും ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതുമാണ് രോഗവിവരം രഹസ്യമാക്കിവയ്ക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിരോധമെന്ന പേരിലാണ് രോഗബാധിതര്‍ക്ക് നിലവില്‍ ചികിത്സ നല്‍കുന്നത്. നേരത്തെ ഫാമിലെ മൃഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നൂറോളം ജീവനക്കാരില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.


മൃഗങ്ങളെ പരിപാലിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തസാംപിള്‍ മണിപ്പാലിലെ അത്യാധുനിക ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ചില ജീവനക്കാരുടെ രക്തസാംപിളില്‍ ബ്രൂസെല്ലാ ബാക്ടീരിയ ആന്റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അവരുടെ രക്തം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിശോധനാഫലം ഇന്നലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ബ്രൂസിലോസിസ് രോഗം മനുഷ്യരില്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കില്ലെന്നും കൃത്യമായ തുടര്‍ചികിത്സകൊണ്ട് രോഗമുക്തി നേടാമെന്നുമാണ് പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒ നാസര്‍ അറിയിച്ചത്.


അതേസമയം രോഗവാഹകരായ ജീവനക്കാരില്‍ നിന്നു രോഗകാര്യം മറച്ചുവയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത' ത്തോട് വ്യക്തമാക്കി.
കഠിനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ പനി, വന്ധ്യത, വൃഷ്ണങ്ങളില്‍ വീക്കവും പഴുപ്പും, കഴുത്തിലും സന്ധികളിലും കടുത്ത വേദന, സ്ത്രീകളില്‍ ഗര്‍ഭം അലസല്‍ എന്നിവ രോഗബാധിതര്‍ക്ക് വരാമെന്ന് ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണു രോഗം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും ഭയക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
രോഗം ബാധിച്ച ജീവനക്കാര്‍ രോഗമില്ലാത്ത മൃഗങ്ങളെ പരിചരിക്കുന്നതിലൂടെ അവയ്ക്ക് രോഗം പകരാനുള്ള സാഹചര്യം, രോഗമുള്ളത് അറിയാതെ കുടുംബജീവിതം നയിക്കുന്നതിലൂടെ ജീവിതപങ്കാളികള്‍ക്ക് രോഗം വരാനുള്ള സാഹചര്യം എന്നിവയൊന്നും പരിഗണിക്കാതെ രോഗവിവരം രഹസ്യമാക്കിവയ്ക്കുന്നതില്‍ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കു തന്നെ അമര്‍ഷമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  4 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  4 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  4 days ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  4 days ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  4 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  4 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  4 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  4 days ago