HOME
DETAILS

14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ്; രോഗവിവരം ആരോഗ്യവകുപ്പ് മറച്ചുവച്ചു

  
backup
February 06, 2017 | 10:11 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae

പാലക്കാട്: തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ 14 ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചതെന്ന കാര്യം ജീവനക്കാരില്‍ നിന്ന് ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുകയാണ്.


ഉരുക്കള്‍ പട്ടിണിയിലാകുകയും ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതുമാണ് രോഗവിവരം രഹസ്യമാക്കിവയ്ക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിരോധമെന്ന പേരിലാണ് രോഗബാധിതര്‍ക്ക് നിലവില്‍ ചികിത്സ നല്‍കുന്നത്. നേരത്തെ ഫാമിലെ മൃഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നൂറോളം ജീവനക്കാരില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.


മൃഗങ്ങളെ പരിപാലിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തസാംപിള്‍ മണിപ്പാലിലെ അത്യാധുനിക ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ചില ജീവനക്കാരുടെ രക്തസാംപിളില്‍ ബ്രൂസെല്ലാ ബാക്ടീരിയ ആന്റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അവരുടെ രക്തം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിശോധനാഫലം ഇന്നലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ബ്രൂസിലോസിസ് രോഗം മനുഷ്യരില്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കില്ലെന്നും കൃത്യമായ തുടര്‍ചികിത്സകൊണ്ട് രോഗമുക്തി നേടാമെന്നുമാണ് പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒ നാസര്‍ അറിയിച്ചത്.


അതേസമയം രോഗവാഹകരായ ജീവനക്കാരില്‍ നിന്നു രോഗകാര്യം മറച്ചുവയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത' ത്തോട് വ്യക്തമാക്കി.
കഠിനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ പനി, വന്ധ്യത, വൃഷ്ണങ്ങളില്‍ വീക്കവും പഴുപ്പും, കഴുത്തിലും സന്ധികളിലും കടുത്ത വേദന, സ്ത്രീകളില്‍ ഗര്‍ഭം അലസല്‍ എന്നിവ രോഗബാധിതര്‍ക്ക് വരാമെന്ന് ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണു രോഗം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും ഭയക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
രോഗം ബാധിച്ച ജീവനക്കാര്‍ രോഗമില്ലാത്ത മൃഗങ്ങളെ പരിചരിക്കുന്നതിലൂടെ അവയ്ക്ക് രോഗം പകരാനുള്ള സാഹചര്യം, രോഗമുള്ളത് അറിയാതെ കുടുംബജീവിതം നയിക്കുന്നതിലൂടെ ജീവിതപങ്കാളികള്‍ക്ക് രോഗം വരാനുള്ള സാഹചര്യം എന്നിവയൊന്നും പരിഗണിക്കാതെ രോഗവിവരം രഹസ്യമാക്കിവയ്ക്കുന്നതില്‍ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കു തന്നെ അമര്‍ഷമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  a day ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  a day ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  a day ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  a day ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  a day ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  a day ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  a day ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  a day ago