HOME
DETAILS

ആസ്‌ത്രേലിയന്‍ ഓപണിന് തുടക്കം; നദാല്‍, ഹാലെപ് ഇന്ന് കളത്തില്‍

  
backup
January 15, 2018 | 3:06 AM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81


മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ പാര്‍ക്കില്‍ ഇനി തീപ്പാറും എയ്‌സുകളുടേയും സര്‍വുകളുടേയും റിട്ടേണുകളുടേയും കാലം. ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ 106ാം പതിപ്പിന് ഇന്ന് മെല്‍ബണ്‍ പാര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ തുടക്കമാകും. ഇന്ന് മുതല്‍ ഈ മാസം 28 വരെയാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍ ഇന്ന് ആദ്യ റൗണ്ടില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് താരം എസ്റ്റ്‌റെല്ല ബര്‍ഗോസിനെ നേരിടും. ഗ്രിഗറി ദിമിത്രോവ്, നിക്ക് കിര്‍ഗിയോസ്, ഡേവിഡ് ഫെറര്‍ എന്നിവരും ഇന്ന് ആദ്യ റൗണ്ടിനിറങ്ങും. വനിതാ വിഭാഗത്തില്‍ യലേന ഒസ്റ്റപെന്‍കോ, വീനസ് വില്ല്യംസ്, റൈബറികോവ, സിബുല്‍കോവ, മോണിക്ക പ്യുഗ് എന്നിവരും ഇന്നിറങ്ങുന്നുണ്ട്.
ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ് ഇന്ത്യന്‍ താരം തന്നെയായ പുരവ് രാജയ്‌ക്കൊപ്പം ഡബിള്‍സിനിറങ്ങും. രോഹന്‍ ബൊപ്പണ്ണ ഫ്രാന്‍സിന്റെ റോജര്‍ വാസ്സലിനൊപ്പവും മറ്റൊരു ഇന്ത്യന്‍ താരം ദിവിജ് ശരണ്‍ അമേരിക്കയുടെ രജീവ് രാമിനൊപ്പവും ഡബിള്‍സില്‍ മത്സരിക്കുന്നുണ്ട്. സിംഗിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രിയാണ് മത്സരിക്കുന്നത്. ഡബിള്‍സിലെ ഇന്ത്യന്‍ വനിതാ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ പരുക്കിനെ തുടര്‍ന്ന് ഇത്തവണയില്ല.
പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ ഒന്നും രണ്ടും റാങ്കുകാരായും ഒന്നും രണ്ടും സീഡുകാരായുമാണ് പോരിനിറങ്ങുന്നത്. ആറ് തവണ ഇവിടെ കിരീടമുയര്‍ത്തിയ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിചും പ്രതാപം തിരിച്ചുപിടിക്കാനായി ഇറങ്ങുന്നുണ്ട്.
ബ്രിട്ടന്റെ ആന്‍ഡി മുറെ, ജപ്പാന്റെ കെയ് നിഷികോരി എന്നിവരാണ് ഇത്തവണ മത്സരിക്കാനില്ലാത്ത പ്രമുഖന്‍മാര്‍. നദാലിനും ഫെഡറര്‍ക്കും വെല്ലുവിളിയായി ഗ്രിഗര്‍ ദിമിത്രോവ്, യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോ, നിക്ക് കിര്‍ഗിയോസ്, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, മരിന്‍ സിലിച്ച്, ഡേവിഡ് ഫെറര്‍ തുടങ്ങിയവരുണ്ടാകും. യുവ നിരയുടെ സാന്നിധ്യങ്ങളായി നാലാം റാങ്കിലുള്ള ജര്‍മനിയുടെ 20കാരന്‍ അലക്‌സാണ്ടര്‍ സ്വെരേവ്, കാനഡയുടെ ഡെനിസ് ഷപോവലോവ്, റഷ്യന്‍ താരം കരന്‍ ഖചനോവ്, ക്രൊയേഷ്യയുടെ ബൊര്‍ന കൊറിക് എന്നിവരും അട്ടിമറിക്ക് കെല്‍പ്പുള്ളവര്‍ തന്നെ.
നിലവിലെ കിരീട ജേത്രി അമേരിക്കയുടെ സെറീന വില്ല്യംസിന്റെ അഭാവത്തിലാണ് വനിതാ പോരാട്ടം ഇത്തവണ അരങ്ങേറുന്നത്. അട്ടിമറി താരങ്ങളായ ലാത്വിയയുടെ നിലവിലെ ഫ്രഞ്ച് ഓപണ്‍ ജേത്രി യെലേന ഒസ്റ്റപെന്‍കോ, ഒളിംപിക് സ്വര്‍ണ ജേത്രി പ്യുര്‍ടോ റിക്കോയുടെ മോണിക്ക പ്യുഗ് എന്നിവരും ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണ ഹാലെപുമാണ് ഫേവറിറ്റ്‌സ്.
സെറീനയുടെ സഹോദരി വെറ്ററന്‍ വീനസ് വില്ല്യംസ് ഇത്തവണയും മത്സരിക്കാനെത്തുന്നുണ്ട്. കഴിഞ്ഞ തവണ ഫൈനല്‍ വരെയെത്തി കലാശപ്പോരില്‍ സഹോദരിയോട് തോറ്റ് രണ്ടാം സ്ഥാനത്തായിരുന്നു വീനസ്. ഇത്തവണ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  7 days ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  7 days ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  7 days ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  7 days ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  7 days ago
No Image

'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്

International
  •  7 days ago
No Image

ഇറാന്റെ പ്രകോപനം ജിസിസി രാജ്യങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു; സഖ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്ന് അൻവർ ഗർഗാഷ്

uae
  •  7 days ago
No Image

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; ഇത്തവണ വോട്ട് മാർച്ച് 15ന് മുമ്പായി അപേക്ഷിച്ചവർക്ക് മാത്രം

Kerala
  •  7 days ago
No Image

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  7 days ago