HOME
DETAILS

ജേക്കബ് സുമ 48 മണിക്കൂറിനുള്ളില്‍ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി

  
Web Desk
February 14 2018 | 02:02 AM

48-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ(എ.എന്‍.സി) അന്ത്യശാസനം. 48 മണിക്കൂറിനുള്ളില്‍ അധികാരം വിട്ടൊഴിയാനാണു നിര്‍ദേശം. അല്ലെങ്കില്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന എ.എന്‍.സി ദേശീയ എക്‌സിക്യൂട്ടിവിന്റെ പ്രത്യേക യോഗമാണ് സുമയുടെ രാഷ്ട്രീയഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന കടുത്ത തീരുമാനം കൈക്കൊണ്ടത്. പ്രിട്ടോറിയയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗം വാഗ്വാദങ്ങളും തര്‍ക്കങ്ങളുമായി 13 മണിക്കൂര്‍ നീണ്ടുനിന്നു. അനുരഞ്ജന നടപടികള്‍ക്കു പകരം കടുത്ത തീരുമാനത്തിലേക്കു തന്നെ യോഗം നീങ്ങുകയായിരുന്നുവെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് സിറില്‍ രാമഫോസ ഉടന്‍ തന്നെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. നിലവില്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനും കൂടിയായ സിറില്‍, ജേക്കബ് സുമയുടെ മുന്‍ ഭാര്യ ഡിലാമിനി സുമയെ പരാജയപ്പെടുത്തിയാണ് പാര്‍ട്ടി തലപ്പത്തെത്തിയത്.


നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ജേക്കബ് സുമയുടെ രാജിക്കായി സമ്മര്‍ദം ഉയര്‍ന്നത്. നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ദേശീയ എക്‌സിക്യൂട്ടിവ് പ്രത്യേക യോഗം ചേര്‍ന്നത്. രണ്ടു ദിവസത്തിനകം രാജിവയ്ക്കാന്‍ സിറില്‍ രാമഫോസ നേരിട്ട് സുമയോട് ആവശ്യപ്പെട്ടതായാണു വിവരം. എ.എന്‍.സി സെക്രട്ടറി ജനറലും സുമയുടെ വിശ്വസ്തനുമായ എയ്‌സ് മഗാഷ്യൂള്‍ ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി പാര്‍ട്ടി തീരുമാനം ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, താന്‍ രാജിവയ്ക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് സുമ നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക തലത്തില്‍ ഇതുവരെ മാധ്യമങ്ങളോട് ഒന്നും വിശദീകരിച്ചിട്ടില്ല.


സുമ രാജിവയ്ക്കാന്‍ മൂന്നു മാസത്തെ കാലാവധി ചോദിച്ചതായി ചില പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആവശ്യം യോഗം തള്ളിക്കളയുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്ന സുമ നെല്‍സന്‍ മണ്ടേലയ്‌ക്കൊപ്പം 10 വര്‍ഷത്തോളം കുപ്രസിദ്ധമായ റോബന്‍ ഉപദ്വീപിലെ ജയിലില്‍ തടവുവാസം അനുഷ്ഠിച്ചിട്ടുണ്ട്. 38 വര്‍ഷത്തെ ഭരണത്തിനു ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അംഗോള പ്രസിഡന്റ് ജോസ് എഡ്വാര്‍ഡോ ഡോസിന്റെയുും പട്ടാള നീക്കത്തെ തുടര്‍ന്ന് നവംബറില്‍ സ്ഥാനം നഷ്ടപ്പെട്ട സിംബാബ്‌വെ ഏകാധിപതിയായിരുന്ന റോബര്‍ട്ട് മുഗാബെയുടെയും വിധി തന്നെയാണ് ജേക്കബ് സുമയെയും കാത്തിരിക്കുന്നത്.


 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  12 minutes ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം; നോമ്പെടുക്കേണ്ടത് മൂന്ന് രൂപത്തില്‍

qatar
  •  19 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  32 minutes ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  35 minutes ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  an hour ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  2 hours ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  2 hours ago