HOME
DETAILS

അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥന: നാലുപേര്‍ക്കും ഖബറുകളൊരുക്കിയത് അടുത്തടുത്ത്

  
backup
April 11, 2018 | 6:38 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 


കൊണ്ടോട്ടി: ജീവിതത്തിന്റെ പച്ചപ്പ് തുടങ്ങും മുന്‍പേ മരണത്തിന് കീഴടങ്ങിയ തഉപ്പക്കും, ഉമ്മക്കും, രണ്ട് മക്കള്‍ക്കും ഖബറുകളൊരുക്കിയതും അടുത്തടുത്ത്. തേനി വെത്തിലക്കുണ്ടില്‍ അപകടത്തില്‍ മരിച്ച കളത്തില്‍തൊടി അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(35), മക്കളായ ലാമിയ(13), ബാസില്‍(12)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അഴിഞ്ഞിലം ജുമാമസ്ജിദില്‍ ഖബറടക്കിയത്. അപടത്തില്‍ പരുക്കേറ്റ റഷീദിന്റെ മകന്‍ ഫാഇസ് ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.സമീപത്തെ അഴിഞ്ഞിലം എ.എല്‍.പി സ്‌കൂള്‍ മൈതാനിയില്‍ നാലുപേരുടേയും മയ്യിത്ത് കിടത്തിയപ്പോള്‍ പലരും നിയന്ത്രണം വിട്ട് കരഞ്ഞു. കുടുംബങ്ങളേയും കൂട്ടുകാരേയും ആശ്വസിപ്പിക്കാനാവാതെ വന്നെത്തിയവര്‍ പകച്ചു നിന്നു. ജാതിമത ഭേദമന്യേ ഒഴുകിയെത്തിയവരാല്‍ സ്‌കൂള്‍ മൈതാവനും പള്ളിപരിസരവും നിറഞ്ഞിരുന്നു. നിസ്‌കാരത്തിന് നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
പിന്നീട് വീടിന് അടുത്ത് തന്നെയുള്ള അഴിഞ്ഞിലം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ നാലു പേരേയും മറവ് ചെയ്തു.
ചെന്നൈയില്‍ ആശിഖ് എന്റര്‍ പ്രൈസസ് കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്ദുല്‍ റഷീദ് കുടുംബ സമേതം കൊടൈക്കനാലില്‍നിന്ന് മടങ്ങവേയാണ് തേനി വെത്തിലക്കുണ്ടില്‍ കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലിടിച്ച് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന റഷീദിന്റെ മറ്റൊരു മകന്‍ ഫാഇസ്, സുഹൃത്തിന്റെ മകന്‍ ആദില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പി.കെ കുഞ്ഞിലിക്കുട്ടി എം.പി, ടി.വി ഇബ്രാഹീം എം.എല്‍.എ, പി.കെ.സി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ്, അഴിഞ്ഞിലം ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ കരീം ദാരിമി, മഹല്ല് പ്രസിഡന്റ് അശ്‌റഫ്, ടി.എം ഷമീര്‍, പി അഹമ്മദ്, കുഞ്ഞാമു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  3 days ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  3 days ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  3 days ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  3 days ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  3 days ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  3 days ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  3 days ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  3 days ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  3 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  3 days ago