
കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക്; കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമെന്ന് ആക്ഷേപം
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ ഗുരുവനംകുന്ന് പരിസ്ഥിതി ലോല പ്രദേശമെന്ന് ആക്ഷേപം. മടിക്കൈ വില്ലേജിലെ ഗുരുവനംകുന്നിലെ 91.03 ഏക്കര്‍ ഭൂമിയും പുതുക്കൈ വില്ലേജിലെ 8.95 ഏക്കര്‍ ഭൂമിയും ചേര്‍ത്തുള്ള 100 ഏക്കര്‍ ഭൂമിയിലാണ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായത്.
100 ഏക്കര്‍ ഭൂമി വ്യവസായ വാണിജ്യ വകുപ്പിന് അഡ്വാന്‍സ് പൊസഷന്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. നൂറുകണക്കിന് ചെറുകിട സംരംഭകരും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായ പാര്‍ക്കില്‍ ഉള്‍ക്കൊള്ളുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ പ്രദേശം പരിസ്ഥിതിലോലമാണെന്ന്് പ്രകൃതി സ്നേഹികളും അവിടുത്തെ താമസക്കാരും പറയുന്നു.
നിത്യാനന്ദ സ്വാമിജി തപസ് ചെയ്ത് പ്രസിദ്ധമായ ഗുഹകളൊക്കെ ഗുരുവനം കുന്നിന്റെ പാര്ശ്വങ്ങളിലാണുള്ളത്. ഏതു കനത്ത വേനലിലും ഒരിക്കലും വറ്റാത്ത ഒഴുക്ക് വെള്ളം ഇവിടെ ഒരോ സ്ഥലത്തും കാണാമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. എന്നാല്‍ വ്യവസായ പാര്‍ക്ക് വരുന്നതോടെ ഈ ജല ലഭ്യത ഇല്ലാതാകും എന്നാണ് നാട്ടുകാരുടെ ആശങ്ക. തങ്ങളോട് സ്ഥലം അളന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടു തങ്ങളത് ചെയ്തു എന്നു മാത്രമാണ് മടിക്കൈ വില്ലേജ് ഓഫിസ് അധികൃതര്‍ പറയുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ കുറിച്ചോ മണ്ണിന്റെ സ്വഭാവത്തെ കുറിച്ചോ അധികൃതര്‍ അന്വേഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഗുരുവനംകുന്നിന് മുകളിലെ സ്ഥലം പൂര്‍ണമായി ഒഴിഞ്ഞു കിടക്കുകയാണെന്നും കള്ളിമുള്‍ ചെടികളും ആവശ്യമില്ലാത്ത മൂപ്പെത്താത്ത മരങ്ങളും മാത്രമാണ് അതിലുള്ളതെന്നുമാണ് വില്ലേജ് ഓഫിസര്‍ അറിയച്ചത്. എന്നാല്‍ ഗുരുവനംകുന്ന് ആദ്യം കിന്‍ഫ്രക്ക് വിട്ടു കൊടുക്കാനാണ് പറഞ്ഞിരുന്നത്. പിന്നീടത് വ്യവസായ പാര്ക്കിന് തന്നെ വിട്ടു കൊടുക്കാന്‍ ധാരണയാവുകയായിരുന്നു. പിന്നീട് മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും കിന്‍ഫ്രക്ക് വിടാന്‍ സാധ്യതയുണ്ടെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കലക്ടര്‍ക്ക് നോട്ടിഫൈ ചെയ്യാന്‍ പറഞ്ഞത് ചെയ്തിട്ടുണ്ടെന്നും മടിക്കൈ വില്ലേജ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഗുരുവനം കുന്നിന് ചുറ്റുപാടും ഭൂമി വാങ്ങിച്ചിട്ടുള്ള കാഞ്ഞങ്ങാട്ടെ വളര്‍ന്നു വരുന്ന വ്യവസായ ഗ്രൂപ്പിന്റെ താല്പര്യങ്ങളും വ്യവസായ പാര്ക്കിന് പിന്നിലുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ വ്യവസായ പാര്‍ക്കിനായി ഈ സ്ഥലം കണ്ടെത്തി കൊടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കേന്ദീയ വിദ്യാലയം, ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം, ഹൗസിങ് കോളനി തുടങ്ങി നിരവധി സംരഭങ്ങള്‍ ഗുരുവനത്ത് വരുന്നുണ്ട്. അതുപോലെ വ്യവസായ പാര്‍ക്കും മടിക്കൈയില്‍ വരുന്നതില്‍ ചിലര്‍ക്കുള്ള എതിര്‍പ്പാണ് പരിസ്ഥിതിലോലമെന്ന ആക്ഷേപത്തിന് പിന്നിലെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു.
എന്നാല്‍ കൃത്യമായി പഠനം നടത്താതെ വ്യവസായ പാര്‍ക്ക് പോലുള്ള സംരംഭങ്ങള്‍ കൊണ്ടുവന്ന് ഭൂമിയിലെ ജല ലഭ്യതയും അതിന്റെ ആവാസ വ്യവസ്ഥയും തകര്‍ക്കരുതെന്നാണ് പ്രകൃതി സ്നേഹികളുടെ ആവശ്യം. മഞ്ഞം പൊതികുന്നിനെ പൈതൃക പട്ടികയിലുള്‍പ്പെടുത്താന്‍ നിരന്തരം പ്രവര്‍ത്തിച്ച ചന്ദ്രശേഖരന് മന്ത്രിയായിരിക്കുമ്പോള്‍ ഇത് അനുവദിക്കരുതെന്നും കൂടുതല്‍ പഠനവും ഗവേഷണവും ഈ കാര്യത്തില്‍ ആവശ്യമാണെന്നും പരിസ്ഥിതി സ്നേഹികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 31 minutes ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• an hour ago
കൊല്ലത്ത് സ്കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍; നിറയെ കുട്ടികളുമായി ബസ്
Kerala
• an hour ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• an hour ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• an hour ago
രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍ തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു
National
• an hour ago
ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 2 hours ago
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്
Business
• 2 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 2 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 2 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 2 hours ago
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 3 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 3 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ
Kerala
• 3 hours ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• 5 hours ago
'മുസ്ലിം മുക്ത ഭാരതം സ്വപ്നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• 5 hours ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• 5 hours ago
മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 6 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 3 hours ago
വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• 5 hours ago
ദുബൈയില്‍ പാര്ക്കിന് ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• 5 hours ago