HOME
DETAILS

മിഠായിത്തെരുവില്‍ ആക്രമണത്തിനിടെ സംഘ് പരിവാര്‍ വര്‍ഗീയ കലാപാഹ്വാനവും 

  
backup
January 04, 2019 | 9:59 AM

harthal-news-kozhikode-muttayitheruvu-04-01-2019
കോഴിക്കോട്: മിഠായിത്തെരുവിലെ സംഘ് പരിവാര്‍ അഴിഞ്ഞാട്ടത്തിനിടെ വര്‍ഗീയ കലാപത്തിന് ആഹ്വാനവും. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലും കോയന്‍കോ ബസാറിലും പരിസരങ്ങളിലും അഴിഞ്ഞാടിയ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കടുത്ത വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തി കലാപത്തിന് ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
 
വ്യാഴാഴ്ച പത്തു മണിയോടെ മിഠായിത്തെരുവിലേക്ക് കുതിച്ചെത്തിയ സംഘപരിവാര്‍ അക്രമികള്‍  അടച്ചിട്ട കടകള്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും നേരേ ആക്രമണം നടത്തുകയും തുടര്‍ന്ന് പൊലിസ് വിരട്ടിയോടിച്ചപ്പോള്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് കയറി ഗെയിറ്റടക്കുകയും അവിടെ നിന്നും പൊലിസിനും വ്യാപാരികള്‍ക്കും നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്നാണ് ഗേറ്റിനടുത്ത് വന്ന് ഹര്‍ത്താലുമായി ഒരു ബന്ധവുമില്ലാതിരിക്കെ ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ആ മത വിഭാഗത്തിന്റെ പള്ളികള്‍ ഒരെണ്ണം പോലും ബാക്കിയുണ്ടാവില്ലെന്നും ആ വിഭാഗത്തിലുള്ളവരെ ബാക്കിവെക്കില്ലെന്നുമുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ വിളിച്ചു പറഞ്ഞത്. ഒരു സ്വകാര്യ ചാനല്‍ ഇത് പുറത്തു വിട്ടിട്ടുണ്ട്.
 
കോര്‍ട്ട് റോഡില്‍ ഈ ക്ഷേത്രത്തിനടുത്താണ് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗദളിന്റെയും കാര്യാലയങ്ങള്‍. ഇവിടെ നിന്നും ആയുധങ്ങളുള്‍പ്പെടെയുവ ഇന്നലെ പൊലിസ് പിടിച്ചെടുത്തിരുന്നു. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ഇവിടെ നിന്നും ആയുധങ്ങള്‍ പിടികൂടിയിട്ടും ശക്തമായ നടപടിയെടുക്കാനോ കൂടുതല്‍ പരിശോധനകള്‍ നടത്താനോ പൊലിസ് മുതിര്‍ന്നില്ല. എന്നാല്‍ പൊലിസിന്റെ നിഷ്‌ക്രിയത്തമാണ് മിഠായിത്തെരുവിലെ അക്രമം ഇത്തരത്തിലാവാന്‍ കാരണമെന്നും അക്രമത്തിനിടെ പിടിയിലായ പ്രതികള്‍ക്കെതിരേ കടുത്ത നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടില്ലെന്നും താരതമ്യേന ലഘുവായ കേസുകളേ ചുമത്തിയിട്ടുള്ളൂ എന്ന ആക്ഷേപങ്ങളും പുറത്തു വന്നിട്ടുണ്ട്.
 
വ്യാപാരികള്‍ കടകള്‍ തുറക്കുമെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്നുമുള്ള മുന്‍കൂട്ടിയുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും  കാര്യമായ പൊലിസ് സംവിധാനമൊരുക്കിയിരുന്നില്ലെന്ന പരാതി പരക്കെ ഉയര്‍ന്നിട്ടുണ്ട്. മിഠായിത്തെരുവ് പ്രകടനങ്ങള്‍ നിരോധിച്ച സ്ഥലമായിട്ടു പോലും ഇവിടേക്ക് അക്രമികള്‍ പ്രകടനമായി കടന്നുവരുന്നത് തടയാന്‍ പൊലിസിന് കഴിഞ്ഞില്ല. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടും ഇന്നലെ സംഘപരിവാര്‍ അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരേ ശക്തമായ പ്രതികരണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നുകൊണ്ടിരിക്കയാണ്.
 
ശബരിമല വിഷയം നമുക്ക് മുതലെടുക്കാനുള്ള പ്രത്യേക സാഹചര്യമാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നുമുള്ള ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗമാണ് ഇപ്പോള്‍ പ്രാവർത്തി കമായിക്കൊണ്ടിരിക്കുന്നതെന്ന് കോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  5 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  5 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  5 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  5 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  5 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  5 days ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  5 days ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  5 days ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  5 days ago