HOME
DETAILS

മുസ്‌ലിമാണെന്ന് സത്യവാങ്മൂലം നല്‍കിയാലേ ഇനി ശരീഅത്ത് നിയമം ബാധകമാകൂ

  
Web Desk
January 08 2019 | 19:01 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%be%e0%b4%99

തിരുവനന്തപുരം: മുസ്‌ലിമാണെന്ന് സത്യവാങ്മൂലം നല്‍കിയാലേ ഇനി മുസ്‌ലിം വ്യക്തി നിയമം (ശരീഅത്ത്) ബാധകമാകൂ. ഇതു സംബന്ധിച്ച ചട്ടത്തിന് സര്‍ക്കാര്‍ രൂപം നല്‍കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഡിസംബറിലെ അസാധാരണ ഗസറ്റിലാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. മൂന്നു മാസത്തിനുള്ളില്‍ ചട്ടമുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചട്ടമുണ്ടാക്കി പ്രസിദ്ധീകരിച്ചത്. 81 വര്‍ഷത്തിന് ശേഷമാണ് ഇതില്‍ ചട്ടമുണ്ടാക്കുന്നത്.
വിവാഹം, ഇഷ്ടദാനം, വഖ്ഫ്, അനന്തരവകാശം എന്നിവയിലാണ് ശരീഅത്ത് നിയമം ബാധകമാകുക. അതാതു തഹസില്‍ദാര്‍മാര്‍ക്കാണ് സത്യവാങ്മൂലം നല്‍കേണ്ടത്. മുസ്‌ലിമാണെന്ന് തെളിയിക്കുന്ന മഹല്ല് കമ്മിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യൂ അധികൃതരില്‍ നിന്നുള്ള ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും ഒപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നുവെന്ന സമ്മത പത്രവും നല്‍കണം. തഹസില്‍ദാര്‍ക്ക് അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനകം പരിശോധന നടത്തി അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ അടുത്ത 45 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപേക്ഷ നിരസിക്കുന്ന പക്ഷം നേരിട്ടോ രേഖാമൂലമോ അപേക്ഷകരുടെ ഭാഗം കേള്‍ക്കണം. നിരസിക്കുന്നവര്‍ അപ്പീല്‍ നല്‍കേണ്ടത് എ.ഡി.എമ്മിനാണ്. അപ്പീല്‍ ഒരുമാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അതേ സമയം സര്‍ക്കാര്‍ വിജ്ഞാപനം കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും മുഴുവന്‍ മുസ്‌ലിംകള്‍ക്കും ബാധകമാകുമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കെ.എന്‍.എ ഖാദര്‍ എം.എല്‍. എ നിയമമന്ത്രി എ.കെ ബാലന് നിവേദനം നല്‍കി. വിജ്ഞാപനം നിലവില്‍ വരുന്നത് വരെ എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമായിരുന്ന മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ നിന്ന് സത്യവാങ്മൂലം നല്‍കാത്തവര്‍ പുറത്ത് പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിംകളും ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കും പ്രകാരം ഡിക്ലറേഷന്‍ നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  18 minutes ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  27 minutes ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  30 minutes ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  38 minutes ago
No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  an hour ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  an hour ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  an hour ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  2 hours ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  2 hours ago