HOME
DETAILS

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

  
Web Desk
October 12, 2024 | 5:10 PM

Arundhati Roy Highlights Palestinian Suffering While Accepting PEN Pinter Prize

 

ന്യൂഡല്‍ഹി: ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ലെന്ന് അരുന്ധതി റോയ്.  2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെയായിരുന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ പ്രതികരണം. സമ്മാനത്തുകയുടെ വിഹിതം ഫലസ്തീന്‍ കുട്ടികളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അവര്‍ വേദിയില്‍ പ്രഖ്യാപിച്ചു. 

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് അരുന്ധതി റോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ബ്രിട്ടീഷ്-ഈജിപ്ഷ്യന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുല്‍-ഫത്താഹുമായാണ് അരുന്ധതി 'റൈറ്റര്‍ ഓഫ് കറേജ് 2024' പുരസ്‌കാരം പങ്കിട്ടത്. നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ സ്മരണക്കായി ഇംഗ്ലീഷ് PEN ഏര്‍പ്പെടുത്തിയതാണിത്. 

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാറിന്റെ നിലപാടുകളില്‍ ശബ്ദമുയര്‍ത്തിയതിന് അഞ്ച് വര്‍ഷത്തിലേറെ 42കാരനായ ഫത്താഹ് ഈജിപ്തില്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു. വീണ്ടും ജയിലില്‍ അടക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഈ സെപ്റ്റംബറില്‍ തീര്‍ന്നിട്ടും ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഈജിപ്ഷ്യന്‍ വാര്‍ത്താ വെബ്‌സൈറ്റായ മദാ മാസ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ലിന അത്താലയാണ് ഫത്താഹിനെ പ്രതിനിധീകരിച്ച് പുരസ്‌കാരം കൈപ്പറ്റിയത്.

തന്നെ ആദരിച്ചതിന് പെന്‍ പിന്ററിന് നന്ദി പറഞ്ഞ അരുന്ധതി അവാര്‍ഡ് പങ്കിടുന്ന ധീരനായ എഴുത്തുകാരന്റെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് വേദിയില്‍ സംസാരിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന എന്റെ സുഹൃത്തുക്കളെയും സഖാക്കളെയും കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് തുടര്‍ന്ന അവര്‍ അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തടവിലുള്ള ഉമര്‍ ഖാലിദ്, ഗള്‍ഫിഷ ഫാത്തിമ, ഖാലിദ് സൈഫി, ഷര്‍ജീല്‍ ഇമാം, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗട്ട്, ഖുറം പര്‍വൈസ് തുടങ്ങിയവരെയെല്ലാം പരാമര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  3 days ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  3 days ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  3 days ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  3 days ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  3 days ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  3 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  3 days ago
No Image

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Saudi-arabia
  •  3 days ago
No Image

വിധവയെന്ന് വ്യാജപ്രചരണം: ആലപ്പുഴയിൽ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ പണം തട്ടിയ ദമ്പതികൾക്കെതിരെ കേസ്

Kerala
  •  3 days ago