HOME
DETAILS

സഊദിയില്‍ വിദേശികളുടെ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് മന്ത്രി

  
backup
January 28, 2020 | 6:34 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%86

ജിദ്ദ: സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം ചുമത്തിയ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് ധനകാര്യമന്ത്രി ഡോ. മുഹമ്മദ് ജദ്ആന്‍ വ്യക്തമാക്കി. ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടയില്‍ ഒരു സ്വകാര്യ ചാനലിനുനല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികള്‍ക്കുമേല്‍ ചുമത്തപ്പെട്ട ലെവി പുനഃപരിശോധിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
2020ലെ ബജറ്റിനനുസരിച്ച് നിലവിലെ പല പദ്ധതികളും സംരംഭങ്ങളും പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള ലെവിയും ഫീസും ഇപ്പോള്‍ പുനഃപരിശോധിക്കുന്നില്ല. ഭാവിയില്‍ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ഇതുസംബന്ധമായ വിവരങ്ങള്‍ അപ്പോള്‍ പുറത്തുവിടുമെന്നും മുഹമ്മദ് ജദ്ആന്‍ കൂട്ടിച്ചേര്‍ത്തു.
വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ഫീസും വിസാ ഫീസും ലോക്കല്‍ സര്‍വിസ് ഫീസും നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന റിയാദ് ഇക്കണോമിക് ഫോറം ചര്‍ച്ച ചെയ്ത പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചെറിയതും ഇടത്തരവുമായ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ഈ നിയമം സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ ലെവി സഊദി തൊഴില്‍ അന്തരീക്ഷത്തില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അതിനാല്‍ ലെവി നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്നും റിയാദ് എക്കണോമിക് ഫോറം നിര്‍ദേശിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ശൂറ അംഗം ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അബാസ് വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു. രാജ്യത്തെ വിദേശികള്‍ കാന്‍സറല്ലെന്നും അവര്‍ രാഷ്ട്ര നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചവരാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  3 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  3 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  3 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  3 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  3 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  3 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  3 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  3 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  3 days ago