HOME
DETAILS

കോടനാട് എസ്റ്റേറ്റിലെ മോഷണം മുഖ്യമന്ത്രി പളനിസ്വാമിക്കുവേണ്ടിയായിരുന്നുവെന്ന് പ്രതികള്‍

  
backup
January 12 2019 | 19:01 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae-2

 

ന്യൂഡല്‍ഹി/ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സുരക്ഷാ ജീവനക്കാരന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തി നിര്‍ണായക രേഖകള്‍ കവര്‍ന്നത് ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുവേണ്ടിയായിരുന്നുവെന്നാണ് ഇന്നലെ പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി സയനും വാളയാര്‍ മനോജും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
മോഷണത്തിന് പിന്നാലെ ഒന്നാം പ്രതി കനക രാജും സയന്റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മരണങ്ങളിലും എടപ്പാടി പളനിസ്വാമിക്ക് പങ്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്‌റ്റേറ്റിലെ ഡ്രൈവറുമായ കനക രാജായിരുന്നു അഞ്ചു കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. 2017 ഏപ്രില്‍ 23ന് കോടനാടെത്തിയ 10 പേരടങ്ങിയ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ടു. 2000 കോടി രൂപ എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ലക്ഷ്യം ഇവിടെ സൂക്ഷിച്ച രേഖകളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നുവെന്ന് സയന്‍ വ്യക്തമാക്കി. കനകരാജ് കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ തുക ലഭിച്ചില്ലെന്നും സയന്‍ പറഞ്ഞു.


അതേസമയം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് മോഷണ സംഘത്തിലെ പ്രതികളായ സയനും മനോജും ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ഡി. ജയകുമാര്‍ ആരോപിച്ചു. പ്രതികളുടെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ട്. ഇന്ത്യ എഹഡ് എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പ്രതികള്‍ക്കെതിരേയും ഇന്ത്യ എഹഡിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.


ഈ ആരോപണം കെട്ടിച്ചമച്ചതാണ്. ആരെല്ലാമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അവരെയെല്ലാം നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആരോപണം നിഷേധിച്ചുകൊണ്ട് ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും രംഗത്തെത്തി. രാഷ്ട്രീയപ്രേരിതമാണ് ആരോപണത്തിന് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  13 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  an hour ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  an hour ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  2 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago
No Image

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

International
  •  4 hours ago