HOME
DETAILS

അഴിമതി; സഊദിയിൽ നിരവധി സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു

  
backup
February 15, 2020 | 2:29 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%b8%e0%b5%bc

 

ജിദ്ദ: സഊദിയിൽ അഴിമതി നടത്തിയതിന് നിരവധി സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രാജ്യത്ത് അഴിമതി വിരുദ്ധ കമീഷന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് കര്‍ശന നടപടി അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകൾ ചുമത്തി. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പുകളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അഴിമതി വിരുദ്ധ കമ്മീഷന്‍ നേരത്തെ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളില്‍ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയത്.

സർക്കാർ കാര്യാലയങ്ങളിലെ നടപടികൾക്ക് മേലും കർശന നിരീക്ഷണമുണ്ട്. ഇതിനോടൊപ്പം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും കമീഷന്‍ പരിഗണിക്കുന്നു. ഇതോടെയാണ് 475 സർക്കാർ ഉദ്യോഗസ്ഥർ വലയിൽ കുടുങ്ങിയത്. അത്രയും പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 1294 പേരെ ഇതിനകം വിസ്തരിച്ചു. അതിൽ നിന്നാണ് 475 പേർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതിൽ 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.

കൈക്കൂലി, പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ചെലുത്താന്‍ പണം വാങ്ങലും നല്‍കലും എന്നിവയാണ് 386 പേര്‍ക്കെതിരായ കുറ്റങ്ങള്‍. 170 ദശലക്ഷം റിയാലാണ് ഇത്രയും പേര്‍ വഴി ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഇവരുടെ കേസുകള്‍ ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കങ്ങള്‍. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് അഴിമതി വിരുദ്ധ കമീഷന്റെ പ്രവർത്തനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

Kerala
  •  14 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  14 days ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  14 days ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  14 days ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  14 days ago
No Image

വമ്പൻ മാറ്റങ്ങളുമായി നോൾ പേ ആപ്പ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

uae
  •  14 days ago
No Image

ജഡേജ മാത്രമല്ല, മുൻ ഐപിഎൽ ക്യാപ്റ്റനും രാജസ്ഥാനിലേക്ക്; ഞെട്ടിക്കുന്ന നീക്കം ഒരുങ്ങുന്നു

Cricket
  •  14 days ago
No Image

ഇന്ത്യയുടെ പുതിയ അംബാസഡർ പരമിത ത്രിപാഠി കുവൈത്തിലെത്തി; ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളിൽ പുതിയ അധ്യായത്തിന് തുടക്കം

Kuwait
  •  14 days ago
No Image

തിരുപ്പതി ലഡ്ഡു വിവാദം: 250 കോടിയുടെ വ്യാജ നെയ്യ് നിർമ്മിച്ചത് ഒരു തുള്ളി പാല് പോലും ഇല്ലാതെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

National
  •  14 days ago
No Image

'12 മണിക്കൂറിൽ കൂടുതൽ ജോലി സ്ഥലത്ത് തങ്ങരുത്'; തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കി സഊദി

uae
  •  14 days ago

No Image

സഹ ഡോക്ടറോട് മോശമായി സംസാരിച്ചവരെ ചോദ്യം ചെയ്തു; ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഡോക്ടർക്ക് മർദ്ദനം; അന്വേഷണം ആരംഭിച്ചു

Kerala
  •  14 days ago
No Image

സുരക്ഷാ പരിശോധനകളിലെ കാലതാമസം; അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്തണം; മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  14 days ago
No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  14 days ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  14 days ago