HOME
DETAILS

അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി സഊദി; രണ്ടു മാസത്തിനിടെ 386 പേർ കസ്‌റ്റഡിയിൽ

  
backup
February 15, 2020 | 2:37 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b6%e0%b4%95

റിയാദ്: സഊദി ഭരണകൂടം അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി. രാജ്യത്ത് നിന്നും അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ തുടങ്ങിയ പോരാട്ടങ്ങളുടെ ഭാഗമായാണ് കൂടുതൽ ശക്തമായ നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. അടുത്തിടെ രാജ്യത്ത് അഴിമതി വിരുദ്ധ സമിതി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ നീക്കത്തിൽ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, അഴിമതിക്കേസിൽ രണ്ടു മാസത്തിനിടെ 386 പേരെ കസ്റ്റഡിയിലെടുത്തതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
      രണ്ടു മാസം മുമ്പാണ് അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സർക്കാർ ഏജൻസികളെ  ലയിപ്പിച്ച് ആന്റി കറപ്ഷൻ കമ്മീഷൻ രൂപം നൽകാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടത്. ഈ ഏജൻസി നിലവിൽ വന്ന ശേഷം 1,769 പേരെ കമ്മീഷൻ ചോദ്യം ചെയ്യുകയും 386 പേരെയാണ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കൈക്കൂലി, പൊതുമുതൽ പാഴാക്കൽ, വെട്ടിപ്പ്, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. 1294 പേരുടെ വിസ്താരം ഇതിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കി. 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.
     17 കോടി റിയാലിന്റെ വെട്ടിപ്പുകളും അഴിമതികളും നടത്തിയതായി അറസ്റ്റിലായവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കങ്ങള്‍. സഊദി രാജാവിന്റെയും കിരീടാവകാശിയുടേയും നേതൃത്വത്തിലാണ് പ്രത്യേക കമ്മീഷന്റെ മേല്‍നോട്ടം. അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്നവർക്കും കൈക്കൂലി കേസുകളിൽ പങ്കുള്ളവർക്കുമെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  2 hours ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  3 hours ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  3 hours ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  3 hours ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  3 hours ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  3 hours ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  4 hours ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  4 hours ago