HOME
DETAILS

അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി സഊദി; രണ്ടു മാസത്തിനിടെ 386 പേർ കസ്‌റ്റഡിയിൽ

  
backup
February 15, 2020 | 2:37 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b6%e0%b4%95

റിയാദ്: സഊദി ഭരണകൂടം അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി. രാജ്യത്ത് നിന്നും അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ തുടങ്ങിയ പോരാട്ടങ്ങളുടെ ഭാഗമായാണ് കൂടുതൽ ശക്തമായ നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. അടുത്തിടെ രാജ്യത്ത് അഴിമതി വിരുദ്ധ സമിതി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ നീക്കത്തിൽ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, അഴിമതിക്കേസിൽ രണ്ടു മാസത്തിനിടെ 386 പേരെ കസ്റ്റഡിയിലെടുത്തതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
      രണ്ടു മാസം മുമ്പാണ് അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സർക്കാർ ഏജൻസികളെ  ലയിപ്പിച്ച് ആന്റി കറപ്ഷൻ കമ്മീഷൻ രൂപം നൽകാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടത്. ഈ ഏജൻസി നിലവിൽ വന്ന ശേഷം 1,769 പേരെ കമ്മീഷൻ ചോദ്യം ചെയ്യുകയും 386 പേരെയാണ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കൈക്കൂലി, പൊതുമുതൽ പാഴാക്കൽ, വെട്ടിപ്പ്, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. 1294 പേരുടെ വിസ്താരം ഇതിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കി. 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.
     17 കോടി റിയാലിന്റെ വെട്ടിപ്പുകളും അഴിമതികളും നടത്തിയതായി അറസ്റ്റിലായവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കങ്ങള്‍. സഊദി രാജാവിന്റെയും കിരീടാവകാശിയുടേയും നേതൃത്വത്തിലാണ് പ്രത്യേക കമ്മീഷന്റെ മേല്‍നോട്ടം. അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്നവർക്കും കൈക്കൂലി കേസുകളിൽ പങ്കുള്ളവർക്കുമെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  8 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  8 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  8 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  8 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  8 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  8 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  8 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  8 days ago
No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  8 days ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  8 days ago