HOME
DETAILS

അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി സഊദി; രണ്ടു മാസത്തിനിടെ 386 പേർ കസ്‌റ്റഡിയിൽ

  
backup
February 15, 2020 | 2:37 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b6%e0%b4%95

റിയാദ്: സഊദി ഭരണകൂടം അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി. രാജ്യത്ത് നിന്നും അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ തുടങ്ങിയ പോരാട്ടങ്ങളുടെ ഭാഗമായാണ് കൂടുതൽ ശക്തമായ നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. അടുത്തിടെ രാജ്യത്ത് അഴിമതി വിരുദ്ധ സമിതി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ നീക്കത്തിൽ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, അഴിമതിക്കേസിൽ രണ്ടു മാസത്തിനിടെ 386 പേരെ കസ്റ്റഡിയിലെടുത്തതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
      രണ്ടു മാസം മുമ്പാണ് അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സർക്കാർ ഏജൻസികളെ  ലയിപ്പിച്ച് ആന്റി കറപ്ഷൻ കമ്മീഷൻ രൂപം നൽകാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടത്. ഈ ഏജൻസി നിലവിൽ വന്ന ശേഷം 1,769 പേരെ കമ്മീഷൻ ചോദ്യം ചെയ്യുകയും 386 പേരെയാണ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കൈക്കൂലി, പൊതുമുതൽ പാഴാക്കൽ, വെട്ടിപ്പ്, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. 1294 പേരുടെ വിസ്താരം ഇതിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കി. 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.
     17 കോടി റിയാലിന്റെ വെട്ടിപ്പുകളും അഴിമതികളും നടത്തിയതായി അറസ്റ്റിലായവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കങ്ങള്‍. സഊദി രാജാവിന്റെയും കിരീടാവകാശിയുടേയും നേതൃത്വത്തിലാണ് പ്രത്യേക കമ്മീഷന്റെ മേല്‍നോട്ടം. അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്നവർക്കും കൈക്കൂലി കേസുകളിൽ പങ്കുള്ളവർക്കുമെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  3 days ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  3 days ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  3 days ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  3 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  3 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  3 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  3 days ago