HOME
DETAILS

ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി വളർത്തിയ സംഭവം: സഊദി വനിത തട്ടിക്കൊണ്ടു പോയത് മൂന്ന് കുട്ടികളെ 

  
Web Desk
February 20 2020 | 16:02 PM

child-kidnapped-issue-saudi-news12
      റിയാദ്: ആശുപത്രി കിടക്കയിൽ നിന്ന് തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ സഊദി വനിത ഇത്തരത്തിൽ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയതായി സ്ഥിരീകരണം. കൂടുതൽ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്.  നാലാമതൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നെന്നും പ്രതി സമ്മതിച്ചു. ആദ്യ കുട്ടിയെ 27 വർഷം മുമ്പ് ഖത്തീഫ് ആശുപത്രിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതി വെളിപ്പെടുത്തി. പെൺകുട്ടികളെ തനിക്ക് വെറുപ്പായിരുന്നുവെന്നും അതുകൊണ്ടാണ് ആൺകുട്ടികളെ മാത്രം തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതെന്നും ഓരോ മൂന്നു വർഷത്തിലും ഒരു കുഞ്ഞിനെ വീതം തട്ടിക്കൊണ്ടുപോകാനാണ് താൻ പദ്ധതിയിട്ടിരുന്നതെന്നും പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
       1996 ൽ കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ നഷ്ടപെട്ട പിഞ്ചു കുഞ്ഞിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ യുവതി ഇത്തരത്തിൽ മൂന്ന് ആൺകുട്ടികളെ മോഷ്ടിച്ച് സ്വന്തം മക്കളെ പോലെ വളർത്തി വലുതാക്കിയതായി കണ്ടെത്തിയത്. 20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ്‌ സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്‌തിരുന്നു.
       പ്രസവ വാർഡിൽ നിന്നും കാണാതായി  20 വർഷത്തിന് ശേഷം സ്വന്തം മകനെ കണ്ടെത്തിയ വാർത്ത ഏറെശ്രദ്ധേയമായിരുന്നു. നഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്‌സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും വേണ്ടുവോളം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്‌തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നു വന്നത്.

        രണ്ടാമത്തെ കുട്ടിയെ ദമാം മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നിന്ന് 24 വർഷം മുമ്പാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പറഞ്ഞു. അൽഅമ്മാരി കുടുംബത്തിലെ കുട്ടിയാണ് ഇതെന്നാണ് കരുതുന്നത്. മൂന്നാമത്തെ കുട്ടിയായ മൂസ അൽഖുനൈസിയെ ഇരുപത്തിയൊന്നു വർഷം മുമ്പ് ഇതേ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് അൽഅമ്മാരിയുടെയും നിയമാനുസൃത കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധനാ ഫലങ്ങളും പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ ഡി.എൻ.എ ഫലങ്ങളും പരസ്പരം പൊരുത്തപ്പെടുന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. 

      


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  2 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  2 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  2 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  2 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  2 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  2 days ago