HOME
DETAILS

വിദേശത്തുനിന്നും വന്ന് നിരീക്ഷണത്തിലായിരുന്നയാള്‍ അപകടത്തില്‍പെട്ടു; ചികിത്സിച്ച ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

  
backup
March 16, 2020 | 6:33 AM

covid-affected-patient-met-with-accident

തിരുവനന്തപുരം: ആശങ്കയിലാക്കി കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീഴ്ച്ചകള്‍ വീണ്ടും. കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ പുറത്തിറങ്ങി വാഹനാപകടത്തില്‍പെട്ടു. നിരീക്ഷണത്തിലാണെന്ന വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി.

പുനലൂരില്‍ വെച്ച് ഞായറാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. വിദേശത്ത് നിന്ന് വന്നതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ച് ഇയാള്‍ പുറത്തിറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ ഇയാളുടെ കുട്ടിക്കും പരിക്കേറ്റിരുന്നു. കുട്ടിയില്‍ രോഗലക്ഷണം കണ്ടെത്തിയതിനു പിന്നാലെയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ് ഇവരെന്ന് വിവരം പുറത്ത് അറിയുന്നത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇയാളുടെ ഭാര്യയേയും കുട്ടിയേയും ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

അതിനാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇയാളോട് ഇടപഴകിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെയും കൊണ്ട് ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഈ സമയം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൊലിസുകാര്‍, ഡോക്ടര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാകും. കൊല്ലത്ത് ഇയാളുമായി ഇടപഴകിയ 41 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ഇയാളുമായി നേരിട്ട് ഇടപഴകിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം ജില്ലാ ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.

മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ അസ്ഥിരോഗവിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  10 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  10 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  10 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  10 days ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  10 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  10 days ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  10 days ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  10 days ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  10 days ago
No Image

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന് സൂചന, സുഹൃത്ത് കസ്റ്റഡിയില്‍

Kerala
  •  10 days ago