HOME
DETAILS

ലിഗയുടെ മരണം കസ്റ്റഡിയിലുള്ളവര്‍ക്കെതിരേ കുരുക്ക് മുറുകുന്നു

  
backup
April 29, 2018 | 7:31 PM

%e0%b4%b2%e0%b4%bf%e0%b4%97%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2


തിരുവനന്തപുരം : വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്കെതിരേ കുരുക്ക് മുറുകുന്നു.
ലിഗയെ കാണാതായ ദിവസം തങ്ങള്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന ഇവരുടെ മൊഴി കളവാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഒരു യോഗാ പരിശീലകനും ലഹരിസംഘത്തില്‍പെട്ട മൂന്നുപേരുമാണ് കസ്റ്റഡിയിലുള്ളത്. ലിഗയെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൃതദേഹം കണ്ടുവെന്നും ഭയം കാരണം പുറത്തുപറയാതിരുന്നതാണെന്നും മൊഴിമാറ്റി.
ലിഗയെ കാണാതായ മാര്‍ച്ച് 14ന് തങ്ങള്‍ വീടുകളിലായിരുന്നുവെന്ന ഇവരുടെ വാദം വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ തള്ളിയിരുന്നു. സംഭവദിവസം മൂന്നുപേര്‍ കണ്ടല്‍ക്കാട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴിയും നിര്‍ണായകമായി.
മൃതദേഹത്തിന് സമീപത്തുനിന്നു കണ്ടെടുത്ത മുടിയിഴയും ലിഗയുടെ വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും വരാനുണ്ട്. ഇവ ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ലിഗയുടെ മരണം ബലംപ്രയോഗിച്ച് കഴുത്ത് ഞെരിച്ചതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ബലപ്രയോഗം പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ കഴുത്തിലും കാലുകളിലും മുറിവുകള്‍ ഉണ്ട്. പീഡനം നടന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago
No Image

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോ​ഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

Kerala
  •  3 days ago