HOME
DETAILS

ഒടുവില്‍ 'മാലക്കള്ളന്‍' പിടിയില്‍

  
backup
February 07, 2019 | 3:25 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa

ചാലക്കുടി: മൂന്നര മാസത്തിനുള്ളില്‍ ഇരുപതോളം പേരുടെ മാല പൊട്ടിച്ച് നാടിന്റെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപറമ്പില്‍ ഭാസിയുടെ മകന്‍ അമലിനെയാണ് (20) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.  ഒക്ടോബറില്‍ ചാലക്കുടി ബ്രൈറ്റ് സ്റ്റാര്‍ ക്ലബിന് സമീപത്തുവച്ചാണ് അമല്‍ ആദ്യം മാല പൊട്ടിക്കുന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികയാണ് ആദ്യ ഇര. തുടര്‍ന്ന് മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ട്കുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പിറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിറകുവശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി സമാനസംഭവം നടന്നു. ആദ്യ രണ്ടു സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും ധരിച്ചെത്തിയ ആളാണ് ഉള്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ തൃശൂര്‍ റേഞ്ച് ഐ.ജിയുടെയും ജില്ലാ പൊലിസ് മേധാവിയുടെയും നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
തുടര്‍ന്ന് ബൈക്ക് കേന്ദ്രീകരിച്ചും ജി.പി.എസ് ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിലാണ് മാലമോഷണത്തിലെ അമലിന്റെ പങ്ക് പൊലിസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അമലിന്റെ നീക്കങ്ങളും വീടും പരിസരവും നിരീക്ഷിച്ച പൊലിസ് സംഘം ഇയാളാണ് പ്രതിയെന്ന് ഉറപ്പുവരുത്തിയാണ് പിടികൂടിയത്. ആദ്യമൊക്കെ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചെങ്കിലും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.  സംഭവസ്ഥലങ്ങളിലും സ്വര്‍ണം പണയം വച്ച സ്ഥാപനങ്ങളിലും വില്‍പന നടത്തിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പു നടത്തി.  പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി സി.ഐ ജെ. മാത്യു, എസ്.ഐ വി.എസ് വത്സകുമാര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  7 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  7 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  7 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  7 days ago
No Image

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു

National
  •  7 days ago
No Image

തീതുപ്പുന്ന പുകയും കാതടപ്പിക്കുന്ന ശബ്ദവും; കൊച്ചിയിൽ മോഡിഫൈഡ് കാറുകൾ പൊക്കി പൊലിസ്; ആറ് പോരെ ചോദ്യം ചെയ്തു

Kerala
  •  7 days ago
No Image

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തു

crime
  •  7 days ago
No Image

പരുക്ക് ഇല്ലെങ്കിൽ ഞാൻ ആ വലിയ ലക്ഷ്യത്തിലെത്തും: റൊണാൾഡോ

Football
  •  7 days ago
No Image

ഡോക്ടറുടെ പാസ് വഴിത്തിരിവായി; കാണാതായ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലിസ്

Kerala
  •  7 days ago