HOME
DETAILS

ഒടുവില്‍ 'മാലക്കള്ളന്‍' പിടിയില്‍

  
backup
February 07, 2019 | 3:25 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa

ചാലക്കുടി: മൂന്നര മാസത്തിനുള്ളില്‍ ഇരുപതോളം പേരുടെ മാല പൊട്ടിച്ച് നാടിന്റെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപറമ്പില്‍ ഭാസിയുടെ മകന്‍ അമലിനെയാണ് (20) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.  ഒക്ടോബറില്‍ ചാലക്കുടി ബ്രൈറ്റ് സ്റ്റാര്‍ ക്ലബിന് സമീപത്തുവച്ചാണ് അമല്‍ ആദ്യം മാല പൊട്ടിക്കുന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികയാണ് ആദ്യ ഇര. തുടര്‍ന്ന് മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ട്കുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പിറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിറകുവശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി സമാനസംഭവം നടന്നു. ആദ്യ രണ്ടു സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും ധരിച്ചെത്തിയ ആളാണ് ഉള്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ തൃശൂര്‍ റേഞ്ച് ഐ.ജിയുടെയും ജില്ലാ പൊലിസ് മേധാവിയുടെയും നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
തുടര്‍ന്ന് ബൈക്ക് കേന്ദ്രീകരിച്ചും ജി.പി.എസ് ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിലാണ് മാലമോഷണത്തിലെ അമലിന്റെ പങ്ക് പൊലിസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അമലിന്റെ നീക്കങ്ങളും വീടും പരിസരവും നിരീക്ഷിച്ച പൊലിസ് സംഘം ഇയാളാണ് പ്രതിയെന്ന് ഉറപ്പുവരുത്തിയാണ് പിടികൂടിയത്. ആദ്യമൊക്കെ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചെങ്കിലും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.  സംഭവസ്ഥലങ്ങളിലും സ്വര്‍ണം പണയം വച്ച സ്ഥാപനങ്ങളിലും വില്‍പന നടത്തിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പു നടത്തി.  പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി സി.ഐ ജെ. മാത്യു, എസ്.ഐ വി.എസ് വത്സകുമാര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  3 days ago
No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  3 days ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  3 days ago
No Image

മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു

crime
  •  3 days ago
No Image

ദൈവം തന്ന ഭാഗ്യമെന്ന് കരുതിയില്ല: 45 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി

National
  •  3 days ago
No Image

മംഗഫ് തീപിടുത്തം; മലയാളികളടക്കം 50 പേരുടെ ജീവൻ പൊലിഞ്ഞ കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ ഭീകരരുടെ ആക്രമണം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പ്രദേശം വളഞ്ഞ് സൈന്യം

latest
  •  3 days ago
No Image

സൈബർ തട്ടിപ്പിന്റെ ഹബ്ബായി കോഴിക്കോട്; 2025-ൽ ഇരയായത് ആയിരങ്ങൾ, നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ

Kerala
  •  3 days ago
No Image

'ശബരിമല കേസ് നിലവിലെ എസ്‌ഐടി അന്വേഷിച്ചാൽ തെളിയുന്നില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പിണറായിക്കെതിരെയും രൂക്ഷവിമർശനവുമായി പി.വി. അൻവർ

Kerala
  •  3 days ago
No Image

പഴയ സൂപ്പർതാരത്തെ വീണ്ടും ടീമിലെത്തിച്ച് ബാഴ്സ; കറ്റാലന്മാർക്ക് കരുത്ത് കൂടുന്നു

Football
  •  3 days ago