HOME
DETAILS

ഡല്‍ഹിയില്‍ ആര്‍.എസ്.എസിന് മോദിയുടെ ഭൂമി ദാനം

  
backup
June 22, 2016 | 3:07 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b4%bf

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ഭൂമി ആര്‍.എസ്.എസ് അനുകൂല സംഘടനകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് റദ്ദാക്കിയ ഭൂമി ദാനമാണ് മോദി സര്‍ക്കാര്‍ വീണ്ടും നടപ്പാക്കാനൊരുങ്ങുന്നത്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ആര്‍.എസ്.എസിന്റെ 29 പോഷക സംഘടനകളില്‍ 12 സംഘടനകള്‍ക്ക് ഡല്‍ഹിയിലെ സുപ്രധാന ഭാഗങ്ങളില്‍ ഭൂമി നല്‍കാന്‍ നടപടി തുടങ്ങിയത്. മുഖര്‍ജി സ്മൃതിന്യാസ്, വിശ്വസംവാദ് കേന്ദ്ര, ധര്‍മ്മയാത്ര മഹാസംഘ്, അഖിലഭാരതീയ വനവാസി കല്യാണ്‍ ആശ്രം തുടങ്ങിയവയായിരുന്നു ഈ സംഘടനകളില്‍ ചിലത്.

2004ല്‍ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച യോഗേഷ് ചന്ദ്ര കമ്മിഷന്‍ വാജ്‌പേയി സര്‍ക്കാര്‍ 32 ഭൂമി ദാനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതെത്തുടര്‍ന്ന് 29 അലോട്ട്‌മെന്റുകള്‍ റദ്ദാക്കുകയും ചെയ്തു. യു.പി.എ സര്‍ക്കാറിന്റെ ഈ നടപടി റദ്ദാക്കി ഭൂമി നല്‍കാനാണ് മോദി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യു.പി.എ സര്‍ക്കാറിന്റെ നടപടികള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമൂഹിക മതസംഘടനകളെ പരിഗണിക്കാത്ത നിലപാടായിരുന്നു യു.പി.എ സര്‍ക്കാറിനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ എല്‍.കെ ജോഷി, ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ആര്‍.നാരായണ്‍സ്വാമി എന്നിവരടങ്ങുന്ന സമിതി നഗരവികസന മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഈ സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നത് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന. ഭൂമി നല്‍കുന്നത് റദ്ദാക്കിയതിനെത്തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഈ കേസ് ഇപ്പോഴുമുണ്ട്. ഭൂമി റദ്ദാക്കിയ നടപടി തിരുത്തിയശേഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് നഗരവികസനമന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ സംഘടനകള്‍ നഗരവികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  15 hours ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  15 hours ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  15 hours ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  16 hours ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  17 hours ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  17 hours ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  17 hours ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  17 hours ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  18 hours ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  18 hours ago