വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ്. ഈ വർഷം മാത്രം പത്തോളം വലിയ സ്രാവുകളാണ് ഇവിടെ എത്തിയത്. വിദേശ വിപണിയിൽ വൻ വിലയുള്ള ഇത്തരം സ്രാവുകളെ ഏറെ പണിപ്പെട്ടാണ് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിക്കുന്നത്. ഏകദേശം 350 കിലോയോളം ഭാരമുണ്ടായിരുന്ന ഈ സ്രാവ് 83,000 രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്.
സ്രാവിൻ്റെ ചിറകുകൾ ഉണക്കി മരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഇതിൻ്റെ നെയ്യ് മീനെണ്ണ ഗുളികകൾ ഉണ്ടാക്കാനും പല്ലുകൾ ആഭരണങ്ങൾ (ഫാൻസി മാലകൾ) നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.
തിരുവനന്തപുരത്തുകാർ സ്രാവ് ഭക്ഷണത്തിനായി ഉപയോഗിക്കാറില്ലെങ്കിലും മലബാർ ഭാഗങ്ങളിൽ ഇവ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. കൂറ്റൻ സ്രാവിനെ കാണാനും ഫോട്ടോകൾ എടുക്കാനും നിരവധി പേരാണ് തുറമുഖത്ത് തടിച്ചുകൂടിയത്.
A massive Achingi shark, weighing around 350 kg, was caught at Vizhinjam fishing harbour, fetching ₹83,000 at auction. This is the 10th such shark caught this year, with high demand in foreign markets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."